ഇന്ന് ശബരിമലയുണ്ടായ സംഭവം ഇടതു സർക്കാർ ചോദിച്ചു വാങ്ങിയത്; വൈകിയാണെങ്കിലും സർക്കാർ ഉത്തരവദിത്വത്തോടെ പെരുമാറണം; സുപ്രീം കോടതി നിരീശ്വരവാദികളെ കയറ്റാൻ പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി

ഇന്ന് ശബരിമലയുണ്ടായ സംഭവം മാര്‍ക്സിസ്റ്റ് പാർട്ടി ചോദിച്ചു വാങ്ങിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ശബരിമലയിലെ സംഭവങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണ്. സമന്വയത്തോടെ വിധി നടപ്പാക്കണമായിരുന്നു. വിശ്വാസികളുമായി ചർച്ച ചെയ്യാതെയാണ് യുഡിഎഫ് സർക്കാർ നൽകിയ അഫിഡവിറ്റ് പിണറായി സർക്കാർ പിൻവലിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
വിഷയത്തില്‍ സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നും അല്ലെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചും ആചാരങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്തി നിയമപരമായ നടപടികളിലേയ്ക്കു നീങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘപരിവാർ സമരം അപലപനീയം. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന അവരുടെ നിലപാടിനോട് യോജിക്കുന്നു. എന്നാല്‍ സമരമല്ല കേന്ദ്രത്തെ കൊണ്ട് ഓർഡിനൻസ് കൊണ്ടുവരികയാണ് വേണ്ടത്. അവിടെയാണ് ബിജെപി ആത്മാർത്ഥ കാണിക്കേണ്ടത്. ആക്രമണങ്ങൾ ബോധപൂർവ്വം നടത്തി വിഷയം വഴിതിരിച്ചുവിടാനാണ് ബിജെപി ശ്രമം
ദേവസ്വം ബോർഡ് ഒരു സ്വതന്ത്ര സ്ഥാപനമാണ്. പക്ഷെ റിവ്യൂ ഹർജി കൊടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി ഇടപ്പെട്ട് മാറ്റി. താന്‍ വിധിയെ സ്വാഗതം ചെയ്തുവെന്ന് കോടിയേരി പറയുന്നത് ശരിയല്ല. അഫിഡവേറ്റ് പിണറായി സർക്കാർ പിൻവലിച്ചത് വേണമെങ്കിൽ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് നോക്കിയാല്‍ മനസ്സിലാകുമെന്നും ഉമ്മന്‍ചാണ്ടി.
സുപ്രീം കോടതി നിരീശ്വരവാദികളെ കയറ്റാൻ പറഞ്ഞിട്ടില്ല. ഇന്നത്തെ പൊലീസ് നടപടി പരിഹാസ്യം. വൈകിയാണെങ്കിലും സർക്കാർ ഉത്തരവദിത്വത്തോടെ പെരുമാറണം. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. പക്ഷെ വിശ്വാസികളുമായി ചർച്ച നടത്തി വേണമായിരുന്നു തീരുമാനമെടുക്കാന്‍. തിരുവിതാർ കുർ ദേവസ്വം ബോർഡ് ഇപ്പോൾ കൈക്കൊണ്ട തീരുമാനം സ്വീകാര്യമല്ല. റിവ്യൂ ഹർജി തന്നെ വേണംമെന്നും പ്രശ്നം രമ്യമായി പോകുന്നതിന് സർക്കാർ നടപടികൊണ്ട് കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ പ്രശ്‌നം നില നില്‍ക്കുകയാണെന്നും വിഷയത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കി സുപ്രീംകോടതിയെ സമീപിക്കുവാന്‍ ദേവസ്വംബോര്‍ഡ് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചുവെന്നും ദേവസ്വംപ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















