ശബരിമല നടപ്പന്തൽ വരെയെത്തിയ രണ്ടു യുവതികളും ആക്ടിവിസ്റ്റുകൾ ആണെന്നും അതുകൊണ്ടു തന്നെ അവരെ തടയണമെന്നുമായിരുന്നു കടകം പള്ളിയുടെ നിലപാട്. എന്നാൽ ഇതി ന് കടക വിരുദ്ധ നിലപാടുമായി കോടിയേരി ബാലകൃഷ്ണൻ എത്തിയിരിക്കുന്നു. ആക്ടിവിസ്റ്റുകൾ മല ചവിട്ടിയാൽ തടയേണ്ട കാര്യമെന്താണെന്നും, അത്തരത്തിൽ തടയുന്നത് അയ്യപ്പഭക്തരാണെങ്കിലും നടപടി എടുത്തിരിക്കുമെന്നും ആണ് കോടിയേരി പറയുന്നത് .ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ വരാന്‍പാടില്ല എന്ന നിലപാട് സിപിഎമ്മിനില്ല . ആക്ടിവിസ്റ്റ് ആരാണ് ഭക്തർ ആരാണ് എന്ന് വേർതിരിവ് കാണിക്കാനാവില്ല . സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ താല്പര്യമുള്ള ആർക്കും ശബരിമലയിൽ കയറാം . അതിനെ തടയാനാവില്ല. മറിച്ച് പറയുന്നത് പാർട്ടി നയത്തിന് എതിരാണ്. വിശ്വാസിയാണെങ്കിൽ ഏത് ആക്ടിവിസ്റ്റിനും ശബരിമലയിലെത്താം. ഭക്തിയുടെ പേരിൽ സുപ്രീം കോടതി വിധിയെ തള്ളിക്കളയാനാവില്ല .ഇടതുമുന്നണി ആരുടെയും വിശ്വാസത്തിന് എതിരല്ല. അതുകൊണ്ടു തന്നെ ശബരിമലയിൽ എത്തുന്നവർക്ക് പോലീസ് സംരക്ഷണം ഉറപ്പുവരുത്തും നേരത്തെ യുവതികൾ മടങ്ങിയത് പൊലീസിന്റെ വീഴ്ച്ച കൊണ്ടല്ല.തന്ത്രിയുടെ നിലപാട് കാരണമാണ് അവർ മടങ്ങിയത്.പൊലീസിന് യുവതികളെ എടുത്ത് സന്നിധാനത്തിലെത്തിക്കാൻ പറ്റില്ല.പിന്നെ വിശ്വാസമാണെന്ന് പറഞ്ഞ് നൂറാളുകൾ സമരത്തിനിറങ്ങിയാൽ കോടതിയും,ഭരണഘടയുമൊക്കെ എന്തിനാണ്.പിന്നെ ഓർത്തഡോക്സ് സഭയിലെ സുപ്രീം കോടതി വിധിയും,ശബരിമലയും കൂട്ടിച്ചേർക്കണ്ട കാര്യമില്ല. ഓരോ കേസിലും വ്യത്യസ്തമായ തലങ്ങളാണ്.പ്രകോപനം ഉണ്ടാക്കുന്നവരെയാണ് തടയേണ്ടത് ..ഇപ്പോൾ നിലയ്ക്കൽ കേന്ദ്രീകരിച്ച് സമരം നടത്തുന്നവർ ക്രിമിനലുകളാണ്.അവർ കോടതി വിധിക്കെതിരെയാണ് സമരം ചെയ്യുന്നത് ചർച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറായതാണ്.പക്ഷെ തന്ത്രി കുടുംബം ചർച്ചയിൽ നിന്നും പിന്മാറിയത് ബോധപൂർവ്വമാണെന്നും കോടിയേരി പറഞ്ഞു.ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച് ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നു തീരുമാനമായി . സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് കോടതിയെ ധരിപ്പിക്കും. മനു അഭിഷേക് സിങ്‍വി ബോര്‍ഡിനുവേണ്ടി ഹാജരാകും. ഹൈക്കോടതിയിലും ദേവസ്വംബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.