"അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല"; ശബരിമല യുവതിപ്രവേശനത്തിൽ തുറന്നടിച്ച് ബി അരുന്ധതി

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്കായി നടതുറന്നതോടെ യുവതികൾ ശബരിമലയിൽ എത്തിത്തുടങ്ങിയെങ്കിലും അവർക്കാർക്കും തന്നെ അയ്യപ്പനെ കാണാനായില്ല. അയ്യപ്പ ഭക്തരുടെ പ്രതിഷേധങ്ങൾ കനത്തതോടെ മലകയറാനെത്തിയ യുവതികൾ ഒന്നൊന്നായി മടങ്ങുകയാണുണ്ടായത്. അതേസമയം സിനിമാതാരങ്ങളുൾപ്പടെ നിരവധി പേർ ശബരിമല യുവതിപ്രവേശനത്തെ അനുകൂലിച്ചും വിമർശിച്ചു രംഗത്തെത്തിയിരുന്നു.
ശബരിമല യുവതിപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടിയും അക്ടിവിസ്റ്റുമായ ബി അരുന്ധതിയും രംഗത്തെത്തിയിരിക്കുകയാണ്. മല കയറാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അരുന്ധതി പറഞ്ഞത്. 'അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി" എന്ന് ആര്‍എസ്‌എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല എന്നും അരുന്ധതി ഫെയ്‌സ്ബുക്കില്‍ കുറിക്കുകയുണ്ടായി.
അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.........
പതിന്നാല് വയസ്സുവരെ ഭക്തയായിരുന്നു. എരുമേലിയില്‍ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്.
ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ട്. മല കയറാന്‍ ഉദ്ദേശിക്കുന്നില്ല. "അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി" എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല.
ഇത് കൃഷ്ണപിള്ളയുടെ കാലമല്ല. നിയമം തുല്യതക്കൊപ്പമാണ്. നാട് കത്താന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല, മിനിമം ജാഗ്രതയാണ്.
https://www.facebook.com/Malayalivartha
























