ദൈവത്തിന്റെ സ്വന്തം നാട്ടിൽ വീണ്ടും ഒരു ദുരഭിമാനക്കൊല; അവിഹിത ബന്ധത്തിലുണ്ടായ നവജാത ശിശുവിനെ മാതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി
ആലപ്പുഴയിൽ അവിഹിത ബന്ധത്തിലുണ്ടായ നവജാത ശിശുവിനെ മാതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയാതായി റിപ്പോർട്ടുകൾ. നൂറനാട് പഞ്ചായത്തിലെ എടപ്പോൺ സ്വദേശി അഞ്ജനയാണ് പ്രസവിച്ചയുടന്‍ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
അമിത രക്തസ്രാവം മൂലം മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം പിടിയിലായ ഇവർ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. തിങ്കളാഴ്ച രാവിലെയായിരുന്നു മനഃസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്.
മൂന്ന് വര്‍ഷം മുമ്പ് വിവാഹ ബന്ധം വര്‍പിഞ്ഞ യുവതി മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. വീട്ടില്‍ വച്ച് തന്നെ പ്രസവം നടത്തിയ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി അവിടെത്തന്നെ മറവു ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് യുവതിയെ ആശാ വര്‍ക്കറിലെത്തിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം പ്രസവ വിവരം യുവതി ആശാവര്‍ക്കറില്‍ നിന്നും മറച്ചു വയ്ക്കുകയും. ചോരക്കുഞ്ഞിന്‍റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ബാഗിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ആശുപത്രിയില്‍ വച്ച് ഇവര്‍ പ്രസവത്തില്‍ കുഞ്ഞ് മരിച്ചു പോയതായി പറഞ്ഞു. എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha