തിരുവനന്തപുരത്തു അടുത്തിടെ നടന്നതിൽ ഏറ്റവും വലിയ ചന്ദന വേട്ട; വിപണിയിൽ കോടികൾ വിലയുള്ള 50 കിലോ ചന്ദന മുട്ടികളുമായി അഞ്ചുപേർ പിടിയിൽ

വിപണിയിൽ കോടികൾ വിലയുള്ള അൻപതു കിലോ ചന്ദന മുട്ടിയുമായി അഞ്ചുപേർ പിടിയിൽ. വിതുര, കല്ലാർ സൂര്യകാന്തി വനത്തിൽ നിന്നും കടത്തിയ ചന്ദനമുട്ടിയുമായാണ് അഞ്ചുപേർ പിടിയിലായത്. തിരുവനന്തപുരത്തു അടുത്തിടെ നടന്നതിൽ ഏറ്റവും വലിയ ചന്ദന വേട്ടയാണ് ഇത്.
കല്ലാർ അനിൽഭവനിൽ മണിക്കുട്ടൻ 39 വിതുര കല്ലാർ ഭാഗ്യ ഭവനിൽ ഭഗവാൻ കാണി 45, വിതുര നെല്ലി കുന്നു മാധവൻ കാണി 60 ,വിതുര സജിന മൻസിലിൽ ഷാൻ 35,ആനപ്പാറ രാധിക മൻസിലിൽ രാജേഷ് 30 എന്നിവരെയാണ് എസ് ഐ നിജാമിന്റെ നേതൃത്വത്തിൽ പിടികൂടിയത്. എസ് ഐ ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച നാലര മണിയോടെ നടത്തിയ പരിശോധനയിൽ ഓട്ടോ തടഞ്ഞു നിറുത്താൻ ശ്രമിച്ചെങ്കിലും നിറുത്താതെ പോയി.തുടർന്ന് എസ് ഐ യും സംഘവും ഇവരെ പിന്തുടർന്നു വിതുര പേപാറ റോഡിൽ കാലൻകാവ് ചാപ്പത്തിൽ വച്ചു വാഹനം തടഞ്ഞു നിറുത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. അഗസ്ത്യ വന പ്രദേശത്തു ബോണക്കാട് ,കല്ലാർ എന്നിവിടങ്ങളിൽ ചന്ദന മരങ്ങൾ അപൂർവമായാണ് ഉള്ളതു.എന്നാൽ ഇവ കൃത്യമായി മനസിലാക്കി ശേഖരിച്ചു കടത്താൻ സ്ഥലത്തെ കുറിച്ചു വ്യക്തമായി അറിവുള്ളവർക്കെ സാധിക്കാനിടയുള്ളൂ. പിടിയിലായവർ മുൻപും സമാന കേസുകളിൽ ഉൾപ്പടെ വിവിധ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
റിപ്പോർട്ട് : അജു കെ. മധു
https://www.facebook.com/Malayalivartha
























