മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് തുടരാന്‍ താത്പര്യമുണ്ടോ എന്ന് കോടതി; രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കാമെന്ന് കെ.സുരേന്ദ്രന്‍

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.ഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി മാറ്റിയത്. കേസ് വ്യാഴാഴ്ച പരിഗണിച്ച ഹൈക്കോടതി കെ. സുരേന്ദ്രനോട് മഞ്ചേശ്വരം എംഎല്‍എയായിരുന്ന പി.വി അബ്ദുള്‍റസാഖ് മരിച്ച സാഹചര്യത്തില്‍ കേസ് തുടരാന്‍ താത്പര്യമുണ്ടോയെന്ന് എന്ന് ചോദിച്ചു.എന്നാല്‍ പാര്‍ട്ടിയുമായി തീരുമാനിച്ചിട്ട് രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു.
കേസ് തുടരാന്‍ താത്പര്യമില്ലെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചാല്‍ മറ്റ് പരാതിക്കാര്‍ ഉണ്ടോ എന്ന് കോടതി ആരായും. അതിന് ശേഷം ഗസറ്റില്‍ പ്രസിദ്ധീകരിക്കും. അതോട് കൂടി മാത്രമേ കോടതി നടപടി അവസാനിക്കൂ.89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ പി.വി അബ്ദുള്‍ റസാഖ് വിജയിച്ചത്.
എന്നാൽ, കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖിന്റെ വിജയം നേടിയതെന്നും തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് കെ.സുരേന്ദ്രൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്താണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്.കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്.
അതേസമയം,ഹൈക്കോടതിയിലെ കേസില്‍ തീര്‍പ്പാക്കാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അല്ലെങ്കില്‍ സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കണം. അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള നടപടികളില്‍ നിര്‍ണായകമാണ് ഈ ഹര്‍ജി.
https://www.facebook.com/Malayalivartha























