മാനന്തവടിയിൽ രോഗികളോട് അനസ്തേഷ്യ ഡോക്ടറുടെ ക്രൂരത; സേവനം ലഭ്യമാക്കാൻ ആദിവാസികളിൽ നിന്നുൾപ്പടെ പണം വാങ്ങിയിട്ടും ചികിത്സ നൽകില്ല

മാനന്തവടിയിൽ അനസ്തേഷ്യ ഡോക്ടർ ആവശ്യപ്പെട്ട പണം നൽകിയിട്ടും കൃത്യസമയത്ത് സേവനം ലഭ്യമാക്കിയില്ലെന്ന് പരാതി. സിപിഎം ലോക്കൽ സെക്രട്ടറിയുൾപ്പെടെ ആദിവാസികളിൽ നിന്നും പണം വാങ്ങിയിട്ടും ഡോക്ടർ എത്തിയില്ലന്നാണ് അരോപണം
മാനന്തവാടി ജില്ലാ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ വി പി ഉസ്മാനെതിരെ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്.
നടവയൽ കുര്യൻ വരപ്പെട്ടിയിലും, വെള്ളമുണ്ട സുരേഷ് ഇണ്ടെരിയും, അപ്പപാറ സ്വദേശിയായ രഞ്ചിത്തിൽ നിന്നുമാണ് ഓപ്പറേഷൻ സമയത്ത് ജില്ലാ ആശുപത്രിയിലെ അന്സ്തേഷ്യ ഡോക്ടര്‍ ഒരാളായ വി പി ഉസ്മാൻ കൃത്യനിർവ്വഹണത്തിനായി പണം വാങ്ങിയത്.
മൂവരും ഹെർണ്ണിയ പോലുള്ള രോഗം പിടിപെട്ട് ഓപ്പറേഷന് വിധേയമാകാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് വിവിധ ടെസ്റ്റുകൾക്ക് വിധേയരായ ഇവർ ഓപ്പറേഷൻ സമയത്ത് അനസ്തേഷ്യ നല്‍കുന്നതിനായാണ് ഡോക്ട്ർ ഉസ്മാനെ സമീപിച്ചത്. ഡോക്ടറെ കാണുന്നതിനു പോലും 200 രൂപ ചോദിച്ചു വാങ്ങുന്നതായും അനസ്തേഷ്യക്ക് 1000വും 1500 രൂപയും നിർബന്ധമായും വാങ്ങിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ പണം നൽകിയിട്ടും ഓപ്പറേഷൻ സമയത്ത് ഡോക്ടർ അനസ്തേഷ്യ നൽക്കുന്നതിന് എത്തിയില്ലന്നും മറ്റൊരു ഡോക്ടറുടെ കരുണ കൊണ്ടാണ് തങ്ങളുടെ ഓപ്പറേഷൻ നടത്താൻ കഴിഞ്ഞതെന്നും പരാതിക്കാർ പറയുന്നു.
https://www.facebook.com/Malayalivartha























