Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ശനീശ്വര ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും വെന്നിക്കൊടി പാറിച്ച തൃപ്തി ദേശായിക്ക് ശബരിമല ബാലികേറാമലയാകുമോ?

16 NOVEMBER 2018 08:53 AM IST
മലയാളി വാര്‍ത്ത

ഏത് പ്രായത്തില്‍പെട്ട സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം നടത്താമെന്ന സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിലമല സന്ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച വെളുപ്പിന് അഞ്ച് മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താളത്തിലെത്തിയ ആക്ടിവിസ്റ്റ് തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തിന് പുറത്തെ പ്രതിഷേധത്തെത്തുടന്ന് ഇതുവരെ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘമാണ് വിമാനത്താവളത്തിന് പുറത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

തൃപ്തിദേശായിക്കും സംഘത്തിനും നെടുമ്പാശ്ശേരിയില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യവും ഇതുവരെ ലഭ്യമായിട്ടില്ല. വിമാനത്താവളം കേന്ദ്രീകരിച്ച് ഓടുന്ന ടാക്‌സികളൊന്നുംഇവരുടെ ഓട്ടം പോകാന്‍ തയ്യാറാകുന്നില്ല.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മുംബൈയില്‍ നിന്നുള്ള ഇന്ഡിഗോ വിമാനത്തില്‍ തൃപ്തിയും സംഘവും നെടുമ്പാശ്ശേരിയിലെത്തിയത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് തന്നെ എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്നും നേരത്തെ വിമാനത്തില്‍ വെച്ച് ത!ൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു.

പോലീസുമായി സഹകരിക്കാന് തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന് തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്, എന്നാല് അവരെ വിമാനത്താവളത്തിന് പുറത്തിറക്കാന് അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.

മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഭൂമാതാ ബ്രിഗേഡ്' എന്ന സാമൂഹ്യ സംഘടനയുടെ സ്ഥാപകയാണ് തൃപ്തി ദേശായി. രാജ്യത്തെ ആരാധനാലയങ്ങളില്‍ സ്ത്രീകളോട് കാണിക്കുന്ന ലിംഗ വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ള ഈ സംഘടന മഹാരാഷ്ട്രയിലെ ശനി ശിക്‌നപ്പൂര്‍ ക്ഷേത്രം, കൊല്‍ഹാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വര്‍ ശിവ ക്ഷേത്രം, മുബൈയിലെ ഹാജി അലി ദര്‍ഗ എന്നിവിടങ്ങളില്‍ കോടതി വിധിയുടെ സഹായത്തോടെ സ്ത്രീ പ്രവേശനം സാധ്യമാക്കിയിരുന്നു.

കര്‍ണാടകയിലെ നിപാനിയില്‍ ജനിച്ച തൃപ്തി ദേശായിയും രണ്ട് സഹോദരങ്ങളും, പിതാവ് സന്യാസം സ്വീകരിച്ചതിനാല്‍ അമ്മയുടെ സംരക്ഷണയില്‍ ആണ് വളര്‍ന്നത്. മുംബൈയില്‍ എസ് എന്‍ ഡി ടി സര്‍വകലാശാലയില്‍ ഹോം സയന്‍സ് പഠനത്തിന് ചേര്‍ന്നെങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പ്രശാന്ത് ദേശായി ആണ് ഭര്‍ത്താവ്, ഒരു മകനുണ്ട്. കൊല്‍ഹാപ്പൂരിലെ ഗഗന്‍ഗിരി മഹാരാജിന്റെ കടുത്ത ഭക്തയാണ് തൃപ്തി.

2010 സെപ്റ്റംബറിലാണ് അവര്‍ ഭൂമാതാ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. 5000 ത്തില്‍ പരം അംഗങ്ങളുള്ള സംഘടനയാണ് ഇത്. 'ഇന്ത്യ എഗൈന്‍സ്‌റ് കറപ്ഷന്‍' എന്ന പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകയാണ് അവര്‍.

ശബരിമല ദര്ശനത്തിന് പ്രത്യേക സുരക്ഷ നല്കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും നേരത്തെ കത്തയച്ചിരുന്നു. എന്നാല് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം ഇവരെ അറിയിച്ചിരുന്നു.

ശനി ശിക്‌നപ്പൂര്‍, കൊല്‍ഹാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, ത്രയംബകേശ്വര്‍ ശിവ ക്ഷേത്രം, മുബൈയിലെ ഹാജി അലി ദര്‍ഗ എന്നിവിടങ്ങളില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കിയ തൃപ്തി ദേശായിക്ക് ശബരിമല ഒരു ബാലികേറാമലയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തൃപ്തിയുടെ ശബരിമല പ്രവേശന ശ്രമത്തെ ദേശീയ മാധ്യമങ്ങള്‍ അടക്കം വളരെ പ്രാധാന്യത്തോടെയാണ് പിന്തുടരുന്നത്.

ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമല പ്രവേശനത്തിന് പോലീസ് സംരക്ഷണം നല്‍കേണ്ടതില്ല എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മുന്‍ നിലപാട് തൃപ്തിയുടെ കാര്യത്തിലും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇവരുടെ മലകയറ്റം കഠിനമാകും. എന്നാല്‍, വധ ഭീഷണികള്‍ക്ക് മുന്നിലോ ആള്‍ക്കൂട്ട ആക്രമണ ശ്രമങ്ങള്‍ക്ക് മുന്നിലോ പതറാത്ത മുന്‍ചരിത്രമുള്ള തൃപ്തി ദേശായിയും സംഘവും ശബരിമല പ്രതിഷേധക്കാരെ എങ്ങനെ അഭിമുഖീകരിക്കും എന്നതും കണ്ടറിയേണ്ടതാണ്.

തൃപ്തി ദേശായി വിജയകരമായി ശബരിമല സന്ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍, നിലവില്‍ ശബരിമല പ്രവേശനത്തിനായി ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ നടത്തിയ എണ്ണൂറോളം സ്ത്രീകള്‍ക്ക് പുറമെ കേരളത്തിന് അകത്ത് നിന്ന് തന്നെ വന്‍തോതില്‍ സ്ത്രീകള്‍ ഈ മണ്ഡല കാലത്ത് തന്നെ പ്രവേശനത്തിന് തയ്യാറാകും എന്നാണ് പോലീസ് ഇന്റലിജന്‍സ് കണക്കുകൂട്ടുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (11 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (28 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (47 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends