ഹാരിസൺ കേസിൽ സർക്കാരിന്റെ മെല്ലെ പാച്ചിലിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കടുത്ത അതൃപ്തി;പിണറായി സർക്കാരിൽ നിന്ന് അടുത്ത ഹിറ്റ് വിക്കറ്റിനൊരുങ്ങി മന്ത്രി ഇ ചന്ദ്രശേഖരനെന്ന് സൂചന

ഹാരിസൺ കേസിൽ സർക്കാരിന്റെ മെല്ലെ പാച്ചിലിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കടുത്ത അതൃപ്തിയെന്ന് സൂചന.റവന്യൂ സെക്രട്ടറി ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല സ്വീകരിക്കുന്നതെന്ന പരാതി മന്ത്രി ഉന്നയിക്കുന്നുണ്ട് .
ഇക്കാര്യത്തിൽ സ്വന്തം പാർട്ടിയുടെ പിന്തുണയും ലഭിക്കുന്നില്ലെന്ന ആക്ഷേപവും വളരെ ശക്തമാണ്.ഇതോടെ രാജിവച്ച് ഒഴിഞ്ഞാലോ എന്ന് മന്ത്രി അടുപ്പമുള്ളവരുമായി പങ്കുവച്ചതായാണ് സൂചന.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായ പി.എച്ച്.കുര്യൻ ജനുവരിയിൽ വിരമിക്കുമെന്നതിനാൽ ശേഷം താൻ നിർദേശിക്കുന്ന ഉദ്യോഗസ്ഥനെ സെക്രട്ടറിയായി ലഭിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം .
എന്നാൽ, ആ സ്ഥാനത്തേക്ക് യൂ .ഡി.എഫ് ഭരണ കാലത്ത് വിവാദ തീരുമാനങ്ങളെടുത്ത മറ്റൊരു ഉദ്യോഗസ്ഥനെ കൊണ്ടുവരാനാണ് അണിയറയിൽ നീങ്ങുന്നതത്രെ . അങ്ങനെയാണെങ്കിൽ മന്ത്രിയായി തുടരാൻ താത്പര്യമില്ലെന്ന നിലപാടിലാണത്രേ ഇ. ചന്ദ്രശേഖരൻ.
ഹാരിസണും അവർ കൈമാറിയ കമ്പനികളും കൈവശം വച്ച 38,000 ഏക്കർ ഭൂമി ഏറ്റെടുത്ത സർക്കാർ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകണമെന്ന കാര്യത്തിൽ ബന്ധപ്പെട്ടവരോട് നിയമോപദേശം തേടിയിട്ട് രണ്ടുമാസമായിട്ടും മറുപടികിട്ടിയിട്ടില്ല ,
ഈ വിഷയത്തിലും ചന്ദ്രശേഖരന് അതൃപ്തിയുണ്ട്. ചില ഉന്നത ഇടപെടൽ കാരണമാണത്രേ നിയമോപദേശം വൈകിപ്പിക്കുന്നത്.
2018 ഏപ്രിൽ 11 നാണ് ഭൂമി ഏറ്റെടുത്തത് ഹൈക്കോടതി അസാധുവാക്കിയത്. 38,000 ഏക്കറിൽ ചെറുവള്ളി (2264ഏക്കർ),റിയ (206.5), ബോയ്സ് (1665), അമ്പനാട് ,(2697) ഒഴികെയുള്ളതെല്ലാം ഹാരിസണിന്റെ കൈവശമാണ്.
ഹൈക്കോടതി വിധിക്ക് അടുത്ത ദിവസംതന്നെ റിയ എസ്റ്രേറ്രിന് പോക്കുവരവ് ചെയ്തുകൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനെതിരെ അപ്പീൽ പോകണമെന്ന വാദമുയർന്നിട്ടുണ്ട്.
റിയയ്ക്ക് പോക്കുവരവ് ചെയ്തുകൊടുത്താൽ മറ്റുള്ളവരും ഇതേ ആവശ്യവുമായി വന്നാൽ നൽകേണ്ടിവരും. അതിനാലാണ് റിവ്യൂ പെറ്റീഷനെക്കുറിച്ച് മന്ത്രി ആലോചിച്ചത്. എന്നാൽ, അതിന് സി.പി.ഐയിൽ നിന്നടക്കം വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന പരാതിയാണ് മന്ത്രിയ്ക്കുള്ളതെന്നാണ് അറിയുന്നത്. ഇക്കാര്യം തന്റെ അടുപ്പക്കാരോട് മന്ത്രി പങ്കുവച്ചുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























