കാണിക്ക ബഹിഷ്കരണം ഫലം കണ്ടപ്പോൾ ഭക്തർക്ക് മുൻപിൽ ബോർഡ് മുട്ടുമടക്കി; ശബരിമലയിൽ പകുതിയിൽ താഴെ വരുമാനം മാത്രം...

ശബരിമലയിലെ ഈ സീസണിലെ ഇതുവരെയുള്ള വരുമാനത്തില് 25 കോടിയുടെ കുറവുണ്ടെന്ന് ദേവസ്വം ബോർഡ്. കാണിക്ക വരുമാനം മാത്രം ആറ് കോടി 85 ലക്ഷം രൂപയുടെ കുറവുണ്ടായെന്നും അരവണ നിര്മാണത്തില് 11 കോടി 99 ലക്ഷം രൂപയുടെ കുറവുണ്ടായെന്നും, ദേവസ്വം ബോര്ഡ് പുറത്തുവിട്ട കണക്കുകൾ. കാണിക്ക ബഹിഷ്കരണം ഫലം കണ്ടപ്പോൾ ഭക്തർക്ക് മുൻപിൽ ബോർഡ് മുട്ടുമടക്കി.
ഇന്നലെ സന്നിധാനത്തെ നിയന്ത്രണങ്ങൾ പെട്ടെന്ന് നീക്കുന്നതിന് പിന്നിലും മുഖ്യമായ കാരണം ഇത് തന്നെ. ഹൈക്കോടതി നിശ്ചയിച്ച മൂന്നംഗ സമിതി സന്നിധാനത്തെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ പറഞ്ഞാൽ അതും പുലിവാലാകും ഒടുവിൽ സർക്കാർ മുട്ടുമടക്കി. സി പി ഐയുടെ മലക്കം മറിച്ചിലും മുഖ്യമന്ത്രിയെ ഞെട്ടിച്ചു.
മണ്ഡലകാലത്തു ഈ നില തുടർന്നാൽ വലിയ പ്രതിസന്ധിയിലേക്ക് ബോർഡ് മൂക്ക് കുത്തി വീഴും. വലിയ വിമർശനങ്ങൾക്ക് അത് കാരണമാകും.
കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ 11 ദിവസം 41 കോടിയായിരുന്നു വരുമാനം.; ഇത്തവണ അതേ സ്ഥാനത്ത് 16 കോടി രൂപമാത്രമാണ് വരുമാനമായി ലഭിച്ചത്. അപ്പം വില്പ്പന കഴിഞ്ഞകൊല്ലം മൂന്ന് കോടി രൂപയായിരുന്നു എന്നാല് ഇപ്പോള് അത് അറുപത് ലക്ഷം മാത്രം.
മുറിവാടക ഇനത്തിലും കഴിഞ്ഞ വര്ഷവുമായി താരതമ്യം ചെയ്യുമ്പോള് പകുതിയോളമാണ് വരുമാനത്തില് കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്ഷം ഒരു കോടി രൂപ ലഭിച്ചപ്പോള ഈ വര്ഷം അത് 56 ലക്ഷം മാത്രമാണ്.
ശബരിമല തീര്ത്ഥാടനം സുരക്ഷിതമാണെന്ന് അയല് സംസ്ഥാനങ്ങളില് പത്രമാധ്യമങ്ങള് വഴി പിആര്ഡി പ്രചാരണം നടത്തുന്നുണ്ട്. ഇത് ഫലം കാണുമെന്നും ഭക്തര് എത്തുമെന്നും വരുമാനം വര്ദ്ധിക്കുമെന്നും തന്നെയാണ് ദേവസ്വം ബോര്ഡിന്റെ കണക്കുകൂട്ടല്. സന്നിധാനത്തെ നിയന്ത്രണങ്ങൾ മാറ്റിയാൽ കൂടുതൽ ഭക്തർ ഒഴുകിയെത്തുമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ.
https://www.facebook.com/Malayalivartha

























