സ്വന്തം തട്ടകമായ പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന് അടിതെറ്റുന്നു ; ജനപക്ഷവുമായി സഹകരിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജിന് പിന്തുണ നല്‍കിയ എസ്.ഡി.പി.ഐ; ലോക്സഭ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന്‍റെ മകന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

സ്വന്തം തട്ടകമായ പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിന് അടിതെറ്റുന്ന അവസ്ഥ. കേരള രാഷട്രീയത്തെ ഞെട്ടിച്ചുകൊണ്ട് പി.സി ബി.ജെ.പിയുമായി സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജനപക്ഷത്തിന് പൂഞ്ഞാറില്‍ അടിതെറ്റുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നത്. ശബരിമല പ്രതിഷേധത്തിലും ബി.ജെ.പിയോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. നേരത്തെയുള്ള തിരഞ്ഞെടുപ്പില്‍ ജനപക്ഷത്തോട് സഹകരിച്ച എല്ലാ വിഭാഗങ്ങളും ആ സഹകരണം നിലനിര്‍ത്താനാവില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജിന് പിന്തുണ നല്‍കിയ എസ്.ഡി.പി.ഐ ജനപക്ഷവുമായി സഹകരിക്കാനാവില്ലെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. 2016നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച പി.സി ജോര്‍ജിന്റെ വിജയം എല്ലാ മുന്നണികളെയും ഞെട്ടിച്ചിരുന്നു. മണ്ഡലത്തില്‍ 27,821വോട്ടിന്റെ ഭൂരിപക്ഷമാണ് പി.സി ജോര്‍ജ് സ്വന്തമാക്കിയത്. മണ്ഡലത്തിലെ മുസ്ലിം വോട്ടുകളില്‍ വലിയൊരു പങ്ക് നേടാനായതാണ് അദ്ദേഹത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയുമായുള്ള സഹകരണത്തിന് പിന്തുണച്ചതോടെ എല്ലാ മുന്നണികളെയും പി.സി ജോര്‍ജുമായി അകലാനാണ് ശ്രമിക്കുന്നത്.
അതേസമയം പി സി ജോർജ് മുന്നണി ബന്ധം ഉപക്ഷിച്ചപ്പോൾ പിന്തുണ നൽകാൻ എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും തയ്യാറായി. എന്നാൽ, ബിജെപിയുമായുള്ള സഹകരണം മാറി ചിന്തിപ്പിക്കാൻ ഇവരെ പ്രേരിപ്പിക്കുകയാണ്. ബിജെപിയുമായുള്ള സഹകരണം പ്രഖ്യാപിച്ചതോടെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന.
https://www.facebook.com/Malayalivartha


























