ഇരട്ടചങ്കനെന്നും വിപ്ളവ സിംഹവുമൊക്കെയെന്നുമാണ് പാർട്ടി അണികളുടെ തള്ളെങ്കിലും സ്വന്തം മന്ത്രിസഭയിലുള്ളവരെ പോലും വിശ്വാസമില്ലാത്തയാളാണ് മുഖ്യമന്ത്രി ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ ഭാഷയിൽ വിമർശനവുമായി ജോയ്മാത്യു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ ഭാഷയിൽ വിമർശനവുമായി നടനും സംവിധായകനുമായ ജോയി മാത്യു. ഇരട്ടചങ്കനെന്നും വിപ്ളവ സിംഹവുമൊക്കെയെന്നുമാണ് പാർട്ടി അണികളുടെ തള്ളെങ്കിലും സ്വന്തം മന്ത്രിസഭയിലുള്ളവരെ പോലും വിശ്വാസമില്ലാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ജോയി മാത്യുവിന്റെ പ്രതികരണം.
ഇരട്ടചങ്കനെന്നും വിപ്ളവ സിംഹവുമൊക്കെയെന്നുമാണ് പാർട്ടി അണികളുടെ തള്ളെങ്കിലും സ്വന്തം മന്ത്രിസഭയിലുള്ളവരെ പോലും വിശ്വാസമില്ലാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജൻ. അതുകൊണ്ടാണ് അമേരിക്കയിൽ ചികിത്സയ്‌ക്ക് പോയപ്പോൾ പകരം ചുമതല ഒരു മന്ത്രിയെ പോലും ഏൽപ്പിക്കാതെ വാട്‌സാപ്പ് വഴി കാര്യങ്ങൾ നിയന്ത്രിച്ചതെന്ന് ജോയി മാത്യു വിമർശിച്ചു.
ഈ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു മന്ത്രി പിണറായിക്കെതിരെ നിങ്ങൾ ചെയ്‌തത് ശരിയല്ലെന്ന് മുഖത്ത് നോക്കി ചോദിക്കുമോ? മുട്ടിടിക്കാതെ പിണറായിയുടെ അടുത്തു ചെന്ന് കാര്യം പറയുന്ന എത്ര മന്ത്രിമാരുണ്ട്? എന്നും ജോയി മാത്യു ചോദിച്ചു.
'ഭൗതിക വാദവും ഡയലറ്റിക്കൽ മെറ്റീരിയലിസവും പറയുന്ന പാർട്ടി അധികാരത്തിന് വേണ്ടി ആരുമായും കൂട്ടുകൂടും. സാഹചര്യത്തിനനുസരിച്ച് കേരള കോൺഗ്രസുമായും മുസ്ളീം ലീഗുമായും മഅ്ദനിയുടെ പാർട്ടിയുമായും കൂട്ടുകൂടാൻ ഇവിടുത്തെ സി.പി.എമ്മിന് ഒരു മടിയുമില്ല. അധികാരത്തിന് വേണ്ടി ആരുമായും കൂട്ടുകൂടുന്ന നിലയിലേക്ക് ഇവിടുത്തെ കമ്മ്യൂണിസ്‌റ്റ് പാർട്ടി എന്ന് ചുരുങ്ങിയോ അന്ന് തുടങ്ങി സി.പി.എമ്മിന്റെ അധ:പതനം' എന്നും ജോയി മാത്യു ശക്തമായി പ്രതികരിച്ചു.
പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് ജോയ് മാത്യു മുൻപ് അഭിപ്രായപ്പെട്ടിരുന്നു. ജലന്ധർ ബിഷപ്പിൽനിന്ന് പീഡനത്തിനിരയായ കന്യാസ്ത്രീക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മിഠായിത്തെരുവില്‍ മൗനജാഥ നടത്തിയതിന് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നു.
നേരത്തെ ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി തയ്യാറായ സംഭവത്തിലും ജോയ്മാത്യു തന്റെ ശക്തമായ അഭിപ്രായം പ്രകടമാക്കിയിരുന്നു. പാര്‍ട്ടി വനിതാ അംഗം അപമാനിക്കപ്പെട്ടാലോ, ഉപദ്രവിക്കപ്പെട്ടാലോ, പാര്‍ട്ടിയില്‍ പരാതിപ്പെട്ടാല്‍ പാര്‍ട്ടിതന്നെ കമ്മീഷനെ വെച്ചു കുറ്റവാളിക്ക് ശിക്ഷ നല്‍കുന്ന ജനകീയ വിചാരണകള്‍ നടപ്പിലായാല്‍ പണിയില്ലാതാവുന്നത് കൈക്കൂലി വാങ്ങാന്‍ തീരുമാനിച്ച പോലീസുകാര്‍ക്കും കേസ് വാദിക്കാന്‍ തയ്യാറായി തയ്യാറായിനില്‍ക്കുന്ന വക്കീല്മാര്‍ക്കും അതിനോടൊക്കെ ഒട്ടി നിന്ന് കാശ് പിടുങ്ങുന്ന സകലമാന പേര്‍ക്കുമാണ് എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























