കോടതിയിൽ മുട്ടുമടക്കി ശോഭ സുരേന്ദ്രൻ, പിഴയും രൂക്ഷ വിമർശനവും; പോലീസ് നടപടിയ്‌ക്കെതിരെ തിരിഞ്ഞ ശോഭ സുരേന്ദ്രന് തിരിച്ചടി

പോലീസ് നടപടിയ്‌ക്കെതിരെ തിരിഞ്ഞ ശോഭ സുരേന്ദ്രന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയാണ് പിഴ വിധിച്ചത്. 25000 രൂപ പിഴ ഈടാക്കിയാണ് ശബരിമല വിഷയത്തിലെ പൊലീസ് നടപടിക്കെതിരെ ശോഭ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത്.
വിലകുറഞ്ഞ പ്രശസ്തക്കായി കോടതിയെ ഉപയോഗിക്കരുത്. വികൃതമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരി ഉന്നിയിച്ചതെന്നും കോടതി പറഞ്ഞു. ഇതോടെ ശോഭ സുരേന്ദ്രന്‍ കോടതിയില്‍ മാപ്പ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട സെപ്റ്റംബര്‍ 29 മുതല്‍ പൊലീസ് അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കുന്നതിന് നടപടി വേണം.
പൊലീസുകാരുടെ വീഴ്ച്ചയെക്കതിരെ നടപടി വേണമെന്നും ശോഭാ സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.ശബരിമലയിലെ പ്രതിഷേധ സംഭവങ്ങളിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്നും വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. സെപ്റ്റംബർ 29 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങൾ ഹാജരാക്കാൻ നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
https://www.facebook.com/Malayalivartha


























