ശബരിമലയിൽ വനിതകൾ കയറരുത് ; വനിതാ മതിലിന് ശബരിമല യുവതി പ്രവേശനവുമായി ഒരു ബന്ധവുമില്ല; ക്ഷേത്രപ്രവേശനം ഉള്‍പ്പെട്ടിരുന്നെങ്കില്‍ എസ്‍ എന്‍ ഡി പി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ല; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ

ശബരിമലയിൽ വനിതകൾ കയറരുതെന്നാണ് എസ് എന്‍ ഡി പിയുടെ നിലപാട് എന്ന് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലിന് ശബരിമല യുവതി പ്രവേശനവുമായി ഒരു ബന്ധവുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് എതിരെയാണ് വനിതാ മതിൽ. അതിൽ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉൾപ്പെടില്ല. ക്ഷേത്രപ്രവേശനം ഉള്‍പ്പെട്ടിരുന്നെങ്കില്‍ എസ്‍ എന്‍ ഡി പി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല പ്രശ്നത്തിലെ സമരങ്ങളെ പ്രതിരോധിക്കാൻ ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക. മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തീരുമാനമുണ്ടായത്.
ശബരിമല വേറെ ഇഷ്യൂവാണ്. അത് അങ്ങനെ വിട്ടേക്കുക. അത് രാഷ്ട്രീയമായി അങ്ങനെ നടക്കട്ടെ. ശബരിമല വിഷയത്തില്‍ എസ്‌എന്‍ഡിപി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതില്‍ നിന്നും ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്ന പ്രശ്‌നമില്ല. ഭക്തര്‍ക്കൊപ്പമാണ് എസ്‌എന്‍ഡിപി യോഗം. 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോകരുത്. അല്ലെങ്കില്‍ പോകണമെന്ന് നിര്‍ബന്ധം ഉണ്ടാകരുതെന്ന് പൂര്‍ണമായി വിശ്വസിക്കുന്നു.
ശബരിമല യുവതിപ്രവേശനവുമായി വനിതാ മതിലിന് ബന്ധമില്ല. നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരെയാണ് വനിതാമതില്‍ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ യുവതീപ്രവേശനത്തെ വനിതാമതിലിനോട് ബന്ധിപ്പിച്ചാല്‍ എസ്‌എന്‍ഡിപി പിന്മാറും. വനിതാ മതില്‍ നവോത്ഥാനത്തെ ഓര്‍മ്മപ്പെടുത്താനുള്ളതാണ്. നവോത്ഥാന നായകന്മാര്‍ ചെയ്തിരുന്ന ചരിത്രത്തെ ഓര്‍മ്മപ്പെടുത്താനും പില്‍ക്കാലത്ത് അതിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി ചിന്തിക്കുവാനും അവസരം ഒരുക്കുകയാണ്. വനിതാ മതില്‍, അല്ലെങ്കില്‍ നവോത്ഥാന മതില്‍ തുടങ്ങി പല പേരുകള്‍ പറയുന്നു. പേരിലല്ല അതിന്റെ ലക്ഷ്യമാണ് പ്രധാനമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha


























