രഹനയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടത്... ധിക്കരിക്കാതെ ഇടിച്ചു കയറാനാകില്ല; ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രഹന ഫാത്തിമയെ പിന്തുണച്ച് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറ ജോസഫ്

മതവികാരം വ്രണപ്പെടുത്തിയ കേസില്‍ രഹന ഫാത്തിമയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലിലാണ് രഹ്ന ഇപ്പോൾ. അതേസമയം രഹന ഫാത്തിമയെ പിന്തുണച്ച് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറ ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. ലിംഗ നീതിക്ക് എതിരായ അറസ്റ്റാണ് രഹന ഫാത്തിമയുടേത്. രഹനയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടത്. ധിക്കരിക്കാതെ ഇടിച്ചു കയറാനാകില്ല. രഹന ജയിലില്‍ കിടക്കുന്നത് എന്തിന്റെ പേരിലായാലും ലിംഗ നീതിക്ക് എതിരാണ്.-സാറ ജോസഫ് പറഞ്ഞു.
സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹന പ്രവേശിക്കാന്‍ ശ്രമിച്ചതെന്നും സാറാ ജോസഫ് തൃശൂരില്‍ പറഞ്ഞു. മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസിലാണ് രഹന ഫാത്തിമ റിമാന്‍ഡിലാണുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഫേസ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് കേസിനിടയാക്കിയക്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്റ്റ് ചെയ്തത്.
പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് കൊച്ചിയില്‍ രഹ്‌ന ജോലി ചെയ്യുന്ന ബിഎസ്‌എന്‍എല്‍ ഓഫീസില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ രഹ്‌നയുടെ ആദ്യ പ്രതികരണം ഇങ്ങനെയയാിരുന്നു. ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് രഹ് ന ചോദിച്ചു. പത്തനംതിട്ട സിഐ ഓഫീസിന് മുന്‍പില്‍ കൂടി നിന്ന ആളുകളോടായിരുന്നു രഹ്‌ന പ്രതികരിച്ചത്. ബിജെപി സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണമേനോനാണ് രഹ്‌നയ്ക്കെതിരേ ഒക്ടോബര്‍ 20നു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. മുന്‍കൂര്‍ജാമ്യം ആവശ്യപ്പെട്ട് രഹ്‌ന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇതിനുശേഷവും രഹനയെ അറസ്റ്റ്ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി രാധാകൃഷ്ണ മേനോന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പരിഗണിക്കാനിരിക്കവേയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച രഹനയെ ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കൂകിവിളിച്ചാണ് വരവേറ്റത്.
സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിക്കുശേഷം തുലാമാസ പൂജയ്ക്കു നട തുറന്നപ്പോള്‍ ശബരിമല കയറാനെത്തിയ രഹന ഫാത്തിമയ്ക്കു പോലീസ് സംരക്ഷണം നല്‍കിയതു വിവാദത്തിലെത്തിയിരുന്നു. പോലീസ് അകമ്ബടിയോടെ വലിയ നടപ്പന്തല്‍വരെ ഇവരെ എത്തിച്ചുവെങ്കിലും പ്രതിഷേധത്തേ തുടര്‍ന്ന് ഇവര്‍ക്കു മടങ്ങിപ്പോരേണ്ടിവന്നു. അതേസമയം മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് ബി.എസ്.എൻ.എൽ സസ്‌പെൻഷൻ നൽകിയിരുന്നു. ബി.എസ്.എൻ.എല്ലിൽ ടെലികോം ടെക്നീഷ്യനായ രഹ്നയുടെ അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കാകമായിരുന്നു സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്യുന്നുവെന്ന് ബി.എസ്.എൻ. എൽ അറിയിച്ചത്.
അതേസമയം മുൻപ് ശബരിമല ദർശനത്തിന് എത്തി വിവാദത്തിലായതോടെ രഹ്നയെ രവിപുരം ബ്രാഞ്ചിൽനിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ശബരിമല വിഷയത്തോട് അനുബന്ധിച്ച് ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് മതസ്പർദയുണ്ടാക്കുന്നതാണെന്ന പരാതിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ രഹ്ന ഫാത്തിമയെ പത്തനംതിട്ട സിഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























