Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഒന്നുമില്ലായ്മയില്‍ നിന്ന് ശതകോടീശ്വരന്‍... രമേശന്‍ കോണ്‍ട്രാക്ടര്‍ തലസ്ഥാനത്തെ താരമായത് ഇങ്ങനെ

22 NOVEMBER 2014 04:51 PM IST
മലയാളി വാര്‍ത്ത.

ഒന്നുമില്ലായ്മയില്‍ നിന്ന് ശതകോടീശ്വരനായി തിരുവനന്തപുരം നഗരത്തിലെ പ്രശസ്തനായി മാറിയ രമേശന്‍ കോണ്‍ട്രാക്ടര്‍ വിടവാങ്ങി. സമുദായ പ്രമാണിയും രാഷ്ട്രീയക്കാരുടെ പ്രിയ തോഴനും എല്ലാമായിരുന്നു രമേശന്‍ കോണ്‍ട്രാക്ടറെ അടുത്തറിയാം..
കോണ്‍ട്രാക്ടര്‍ എന്നു കേട്ടാല്‍ തിരുവനന്തപുരത്തുകാരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക രമേശന്‍ കോണ്‍ട്രാക്ടറുടെ പേരു തന്നെയാണ്. താഴ്ന്ന നിലയില്‍ നിന്ന് സ്വന്തമായ വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്തിയ വ്യക്തിത്വമാണ് ജി. രമേശന്‍ കോണ്‍ട്രാക്ടറുടേത്.
ശതകോടികളുടെ ആസ്തിയിലെത്തിയപ്പോഴും വന്ന വഴി മറന്നിരുന്നില്ല. ലളിത ജീവിതമായിരുന്നു രമേശന്‍ കോണ്‍ട്രാക്ടര്‍ നയിച്ചത്. രാജധാനി ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ കാരണവും രമേശന്‍ കോണ്‍ട്രാക്ടറുടെ കഠിനാധ്വാനം മാത്രമാണ്. പൊതുമരാമത്ത് കോണ്‍ട്രാക്ടറില്‍ നിന്ന് ഒറ്റയ്ക്ക് നേടിയെടുത്തതാണ് രാജധാനിയെന്ന വ്യവസായ സാമ്രാജ്യം.
പൊതുമരാമത്ത് കോണ്‍ട്രാക്ടറായിരിക്കെ വന്‍കിട പ്രോജക്ടുകള്‍ ഏറ്റെടുത്ത് യഥാസമയം പൂര്‍ത്തിയാക്കിയതിന് സര്‍ക്കാരില്‍നിന്ന് സ്വര്‍ണ്ണപ്പതക്കം ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ ബിജൂ രമേശ് എന്ന മകനാണ് രാജധാനി ഗ്രൂപ്പ് നോക്കുന്നത്. ബാറും ഹോട്ടലും തന്നെയാണു പ്രധാനം. പത്തോളം ഹോട്ടലുകള്‍, എഞ്ചിനീയറിങ്ങ് കോളേജ്, അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മൊത്ത വിതരണ കമ്പനികള്‍ ഇങ്ങനെയെല്ലാം രാജധാനിയെന്ന കുടക്കീഴിലുണ്ട്. രാജധാനിയുടെ ഈ വിജയത്തിന് പിന്നില്‍ രമേശന്‍ കോണ്‍ട്രാക്ടര്‍ എന്ന ഒറ്റവ്യക്തിയാണ്.
1931 മാര്‍ച്ച് 21ന് തിരുവനന്തപുരം ജഗതിയിലെ കത്തിരിവിള വീട്ടില്‍ ഗോവിന്ദന്റേയും ആനയറ കാട്ടില്‍ വീട്ടില്‍ ദേവികയുടെയും മകനായാണ് ജനിച്ചത്. ജഗതി യു.പി.എസ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് മദ്രാസ് മെട്രിക്കുലേഷന്‍ പ്രൈവറ്റായി പാസ്സായി. പിന്നീട് പിതാവിന്റെ കോണ്‍ട്രാക്ടര്‍ പണിയിലേക്ക് തിരിഞ്ഞത്. ഇതിനിടെ കേരള രാഷ്ട്രീയത്തിലെ കരുത്തനായ ടി. കെ. ദിവാകരന്റെ വിശ്വസ്തനായി. ഇതോടെ രമേശന്‍ കോണ്‍ട്രാക്ടറുടെ നല്ലകാലം തെളിഞ്ഞു.
1967 മുതല്‍ 69 വരെയും പിന്നീട് 1970 മുതല്‍ 76 വരേയും പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി.കെ. ദിവാകരന്‍. ഈ സമയത്ത് പൊതുമരാമത്തിലെ കരാറു പണികള്‍ രമേശന്‍ കോണ്‍ട്രാക്ടറിന് വേണ്ടുവോളം കിട്ടി. ഭരണത്തിലെ ഇടനാഴിയിലെ സജീവ സാന്നിധ്യമായും മാറി. 1972 ല്‍ ഹോട്ടല്‍ വ്യവസായത്തിന് തുടക്കമിട്ടു. ഇതിനിടയില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്ന് രാജധാനി ബില്‍ഡിംഗും രമേശന്‍ കോണ്‍ട്രാക്ടറുടേതായി. ഇന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്ത് വകയാണ് ഇവ. ആരും കൊതിക്കുന്ന കണ്ണായ സ്ഥലത്തുള്ള വലിയ ആസ്തി പലരും കണ്ണുവച്ചെങ്കിലും രമേശന്‍ കോണ്‍ട്രാക്ടര്‍ വിട്ടുകൊടുത്തില്ല. പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേര്‍ന്ന് രാജധാനി ബില്‍ഡിംഗിന് നടുവില്‍ വീട് പണിത് താമസമാക്കുകയും ചെയ്തു.
ബാര്‍ കോഴ വിവാദം പുറത്തുവിട്ട ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജൂരമേശിനെ കൂടാതെ മൂന്ന് മക്കളുണ്ട്. ഇന്ദിരാദേവിയാണ് ഭാര്യ. ചിത്ര, മഞ്ജു, ഡോ. ബിനുരമേശ് (കാര്‍ഡിയോളജിസ്റ്റ്) എന്നിവരാണ് മറ്റ് മക്കള്‍.
മന്ത്രി ദിവാകരനുമായുള്ള അടുപ്പം തന്നെയാണ് രമേശന്‍ കോണ്‍ട്രാക്ടറിനെ വിവാദത്തില്‍ ആദ്യം എത്തിച്ചത്. ദിവാകരന്റെ ബിനാമിയാണ് രമേശന്‍ എന്ന വിമര്‍ശനത്തിനും കോണ്‍ട്രാക്ടറെ തളര്‍ത്താനായില്ല. എഴുപതുകളിലെ ചെറിയ തുടക്കം അതിനുമപ്പുറത്തേയ്ക്ക് വലുതാക്കിയാണ് രമേശന്‍ കോണ്‍ട്രാക്ടര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. കഠിനാധ്വാനത്തിലൂന്നിയ തന്ത്രങ്ങളിലൂടെ രാജധാനി ഗ്രൂപ്പ് ഹോട്ടല്‍ വ്യവസായത്തിനുമപ്പുറം വളര്‍ന്നു. ചാരായക്കച്ചവടത്തിലും ഇറങ്ങി. അവിടേയും പിഴച്ചില്ല.
പിന്നീട് ബാര്‍ ഹോട്ടല്‍ വ്യവസായം. തിരുവനന്തപുരത്ത് മാത്രം 14 ബാറുകള്‍ രാജധാനി ഗ്രൂപ്പിന് സ്വന്തമായുണ്ട്. പുതിയ മദ്യനയം ഇവയില്‍ പലതിനേയും പൂട്ടിച്ചു. എന്നിട്ടും തകരാത്ത സാമ്രാജ്യമായി രാജധാനി തലയെടുപ്പോടെ നിലകൊള്ളുന്നു. ചാരായ നിരോധനത്തിന്റെ സമയത്ത് തന്നെ വൈവിധ്യവല്‍ക്കരണത്തിന്റെ ആവശ്യം രമേശന്‍ കോണ്‍ട്രാക്ടര്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ മൊത്ത വിതരണ ഏജന്‍സി അടക്കമുള്ളവയിലേക്ക് ശ്രദ്ധതിരിച്ചു. തിരുവനന്തപുരത്തെ തൊണ്ണൂറുകളിലെ ഏറ്റവും വലിയ കല്യാണ മണ്ഡപം പോലും രമേശന്‍ കോണ്‍ട്രാക്ടറുടേതായിരുന്നു. ജഗതിയില്‍ അനന്തപുരിയെന്ന പേരിലെ കല്യാണ മണ്ഡപത്തോട് ചേര്‍ന്ന് ലോഡ്ജും ഗോഡൗണും പണിതു. ഇതെല്ലാം വിജയമായി.
അക്കാലത്ത് കരുണാകരന്റെ വിശ്വസ്തനായിരുന്നു രമേശന്‍ കോണ്‍ട്രാക്ടര്‍. ലീഡര്‍ക്ക് വേണ്ടതെല്ലാം എത്തിക്കുന്നത് കോണ്‍ട്രാക്ടറാണെന്നത് തിരുവനന്തപുരത്തെ എല്ലാവരും അന്ന് സമ്മതിച്ചിരുന്നു. സമുദായ പ്രവര്‍ത്തനങ്ങളിലും സജീവമായി. എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വം ആരാകണമെന്ന് പോലും കരുണാകരനുമായി ചേര്‍ന്ന് കോണ്‍ട്രാക്ടറാണ് തീരുമാനിച്ചിരുന്നത്. കോണ്‍ട്രാക്ടറുടെ അടുപ്പക്കാര്‍ എം.എല്‍.എ മാരും എം.പി മാരും പിന്നെ മന്ത്രിമാരുമായി. പാവപ്പെട്ടവരെയും കൈയയച്ച് സഹായിച്ചു. ഒപ്പം കൂടിയവര്‍ പിന്നീട് ഒരിക്കലും കോണ്‍ട്രാക്ടറെ വിട്ടുപോയില്ല. ഇതു തന്നെയാണ് രാജധാനി ഗ്രൂപ്പിന്റെ കരുത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends