Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

ഒന്നുമില്ലായ്മയില്‍ നിന്ന് ശതകോടീശ്വരന്‍... രമേശന്‍ കോണ്‍ട്രാക്ടര്‍ തലസ്ഥാനത്തെ താരമായത് ഇങ്ങനെ

22 NOVEMBER 2014 04:51 PM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടക്കാഴ്ചയായി... ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ രേഖപ്പെടുത്തി... ജാ​ഗ്രതയുടെ ഭാ​ഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോ​ഗിക ബഹുമതികളോടെ വിട... രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു

‌ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം

ഒന്നുമില്ലായ്മയില്‍ നിന്ന് ശതകോടീശ്വരനായി തിരുവനന്തപുരം നഗരത്തിലെ പ്രശസ്തനായി മാറിയ രമേശന്‍ കോണ്‍ട്രാക്ടര്‍ വിടവാങ്ങി. സമുദായ പ്രമാണിയും രാഷ്ട്രീയക്കാരുടെ പ്രിയ തോഴനും എല്ലാമായിരുന്നു രമേശന്‍ കോണ്‍ട്രാക്ടറെ അടുത്തറിയാം..
കോണ്‍ട്രാക്ടര്‍ എന്നു കേട്ടാല്‍ തിരുവനന്തപുരത്തുകാരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക രമേശന്‍ കോണ്‍ട്രാക്ടറുടെ പേരു തന്നെയാണ്. താഴ്ന്ന നിലയില്‍ നിന്ന് സ്വന്തമായ വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്തിയ വ്യക്തിത്വമാണ് ജി. രമേശന്‍ കോണ്‍ട്രാക്ടറുടേത്.
ശതകോടികളുടെ ആസ്തിയിലെത്തിയപ്പോഴും വന്ന വഴി മറന്നിരുന്നില്ല. ലളിത ജീവിതമായിരുന്നു രമേശന്‍ കോണ്‍ട്രാക്ടര്‍ നയിച്ചത്. രാജധാനി ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ കാരണവും രമേശന്‍ കോണ്‍ട്രാക്ടറുടെ കഠിനാധ്വാനം മാത്രമാണ്. പൊതുമരാമത്ത് കോണ്‍ട്രാക്ടറില്‍ നിന്ന് ഒറ്റയ്ക്ക് നേടിയെടുത്തതാണ് രാജധാനിയെന്ന വ്യവസായ സാമ്രാജ്യം.
പൊതുമരാമത്ത് കോണ്‍ട്രാക്ടറായിരിക്കെ വന്‍കിട പ്രോജക്ടുകള്‍ ഏറ്റെടുത്ത് യഥാസമയം പൂര്‍ത്തിയാക്കിയതിന് സര്‍ക്കാരില്‍നിന്ന് സ്വര്‍ണ്ണപ്പതക്കം ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ ബിജൂ രമേശ് എന്ന മകനാണ് രാജധാനി ഗ്രൂപ്പ് നോക്കുന്നത്. ബാറും ഹോട്ടലും തന്നെയാണു പ്രധാനം. പത്തോളം ഹോട്ടലുകള്‍, എഞ്ചിനീയറിങ്ങ് കോളേജ്, അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മൊത്ത വിതരണ കമ്പനികള്‍ ഇങ്ങനെയെല്ലാം രാജധാനിയെന്ന കുടക്കീഴിലുണ്ട്. രാജധാനിയുടെ ഈ വിജയത്തിന് പിന്നില്‍ രമേശന്‍ കോണ്‍ട്രാക്ടര്‍ എന്ന ഒറ്റവ്യക്തിയാണ്.
1931 മാര്‍ച്ച് 21ന് തിരുവനന്തപുരം ജഗതിയിലെ കത്തിരിവിള വീട്ടില്‍ ഗോവിന്ദന്റേയും ആനയറ കാട്ടില്‍ വീട്ടില്‍ ദേവികയുടെയും മകനായാണ് ജനിച്ചത്. ജഗതി യു.പി.എസ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് മദ്രാസ് മെട്രിക്കുലേഷന്‍ പ്രൈവറ്റായി പാസ്സായി. പിന്നീട് പിതാവിന്റെ കോണ്‍ട്രാക്ടര്‍ പണിയിലേക്ക് തിരിഞ്ഞത്. ഇതിനിടെ കേരള രാഷ്ട്രീയത്തിലെ കരുത്തനായ ടി. കെ. ദിവാകരന്റെ വിശ്വസ്തനായി. ഇതോടെ രമേശന്‍ കോണ്‍ട്രാക്ടറുടെ നല്ലകാലം തെളിഞ്ഞു.
1967 മുതല്‍ 69 വരെയും പിന്നീട് 1970 മുതല്‍ 76 വരേയും പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി.കെ. ദിവാകരന്‍. ഈ സമയത്ത് പൊതുമരാമത്തിലെ കരാറു പണികള്‍ രമേശന്‍ കോണ്‍ട്രാക്ടറിന് വേണ്ടുവോളം കിട്ടി. ഭരണത്തിലെ ഇടനാഴിയിലെ സജീവ സാന്നിധ്യമായും മാറി. 1972 ല്‍ ഹോട്ടല്‍ വ്യവസായത്തിന് തുടക്കമിട്ടു. ഇതിനിടയില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്ന് രാജധാനി ബില്‍ഡിംഗും രമേശന്‍ കോണ്‍ട്രാക്ടറുടേതായി. ഇന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്ത് വകയാണ് ഇവ. ആരും കൊതിക്കുന്ന കണ്ണായ സ്ഥലത്തുള്ള വലിയ ആസ്തി പലരും കണ്ണുവച്ചെങ്കിലും രമേശന്‍ കോണ്‍ട്രാക്ടര്‍ വിട്ടുകൊടുത്തില്ല. പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേര്‍ന്ന് രാജധാനി ബില്‍ഡിംഗിന് നടുവില്‍ വീട് പണിത് താമസമാക്കുകയും ചെയ്തു.
ബാര്‍ കോഴ വിവാദം പുറത്തുവിട്ട ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജൂരമേശിനെ കൂടാതെ മൂന്ന് മക്കളുണ്ട്. ഇന്ദിരാദേവിയാണ് ഭാര്യ. ചിത്ര, മഞ്ജു, ഡോ. ബിനുരമേശ് (കാര്‍ഡിയോളജിസ്റ്റ്) എന്നിവരാണ് മറ്റ് മക്കള്‍.
മന്ത്രി ദിവാകരനുമായുള്ള അടുപ്പം തന്നെയാണ് രമേശന്‍ കോണ്‍ട്രാക്ടറിനെ വിവാദത്തില്‍ ആദ്യം എത്തിച്ചത്. ദിവാകരന്റെ ബിനാമിയാണ് രമേശന്‍ എന്ന വിമര്‍ശനത്തിനും കോണ്‍ട്രാക്ടറെ തളര്‍ത്താനായില്ല. എഴുപതുകളിലെ ചെറിയ തുടക്കം അതിനുമപ്പുറത്തേയ്ക്ക് വലുതാക്കിയാണ് രമേശന്‍ കോണ്‍ട്രാക്ടര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. കഠിനാധ്വാനത്തിലൂന്നിയ തന്ത്രങ്ങളിലൂടെ രാജധാനി ഗ്രൂപ്പ് ഹോട്ടല്‍ വ്യവസായത്തിനുമപ്പുറം വളര്‍ന്നു. ചാരായക്കച്ചവടത്തിലും ഇറങ്ങി. അവിടേയും പിഴച്ചില്ല.
പിന്നീട് ബാര്‍ ഹോട്ടല്‍ വ്യവസായം. തിരുവനന്തപുരത്ത് മാത്രം 14 ബാറുകള്‍ രാജധാനി ഗ്രൂപ്പിന് സ്വന്തമായുണ്ട്. പുതിയ മദ്യനയം ഇവയില്‍ പലതിനേയും പൂട്ടിച്ചു. എന്നിട്ടും തകരാത്ത സാമ്രാജ്യമായി രാജധാനി തലയെടുപ്പോടെ നിലകൊള്ളുന്നു. ചാരായ നിരോധനത്തിന്റെ സമയത്ത് തന്നെ വൈവിധ്യവല്‍ക്കരണത്തിന്റെ ആവശ്യം രമേശന്‍ കോണ്‍ട്രാക്ടര്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ മൊത്ത വിതരണ ഏജന്‍സി അടക്കമുള്ളവയിലേക്ക് ശ്രദ്ധതിരിച്ചു. തിരുവനന്തപുരത്തെ തൊണ്ണൂറുകളിലെ ഏറ്റവും വലിയ കല്യാണ മണ്ഡപം പോലും രമേശന്‍ കോണ്‍ട്രാക്ടറുടേതായിരുന്നു. ജഗതിയില്‍ അനന്തപുരിയെന്ന പേരിലെ കല്യാണ മണ്ഡപത്തോട് ചേര്‍ന്ന് ലോഡ്ജും ഗോഡൗണും പണിതു. ഇതെല്ലാം വിജയമായി.
അക്കാലത്ത് കരുണാകരന്റെ വിശ്വസ്തനായിരുന്നു രമേശന്‍ കോണ്‍ട്രാക്ടര്‍. ലീഡര്‍ക്ക് വേണ്ടതെല്ലാം എത്തിക്കുന്നത് കോണ്‍ട്രാക്ടറാണെന്നത് തിരുവനന്തപുരത്തെ എല്ലാവരും അന്ന് സമ്മതിച്ചിരുന്നു. സമുദായ പ്രവര്‍ത്തനങ്ങളിലും സജീവമായി. എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വം ആരാകണമെന്ന് പോലും കരുണാകരനുമായി ചേര്‍ന്ന് കോണ്‍ട്രാക്ടറാണ് തീരുമാനിച്ചിരുന്നത്. കോണ്‍ട്രാക്ടറുടെ അടുപ്പക്കാര്‍ എം.എല്‍.എ മാരും എം.പി മാരും പിന്നെ മന്ത്രിമാരുമായി. പാവപ്പെട്ടവരെയും കൈയയച്ച് സഹായിച്ചു. ഒപ്പം കൂടിയവര്‍ പിന്നീട് ഒരിക്കലും കോണ്‍ട്രാക്ടറെ വിട്ടുപോയില്ല. ഇതു തന്നെയാണ് രാജധാനി ഗ്രൂപ്പിന്റെ കരുത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (5 minutes ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (10 minutes ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (14 minutes ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (25 minutes ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (35 minutes ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (40 minutes ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (49 minutes ago)

കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോ​ഗിക ബഹുമതികളോടെ വിട... രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു  (1 hour ago)

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (1 hour ago)

പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും....  (2 hours ago)

നാലു പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി ജാസ്‌ലിയ ജോൺസൺ വിടവാങ്ങി...  (2 hours ago)

അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ  (2 hours ago)

. പ്രവാസികൾ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു  (3 hours ago)

Malayali Vartha Recommends