കൂട്ടമായി വനിതകൾ ശബരിമലയിലേക്ക് ; ശബരിമല ദർശനത്തിനെത്തുമെന്ന് അറിയിച്ച മനിതി സംഘത്തെ മധുരയിൽ തടഞ്ഞു; മനിതി സംഘത്തെ തടഞ്ഞ സംഘപരിവാർ, ഹിന്ദു മുന്നണി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

ശബരിമല ദർശനത്തിനെത്തുമെന്ന് അറിയിച്ച 45 വനിതകൾ ഉൾപ്പെട്ട മനിതി സംഘത്തെ മധുരയിൽ തടഞ്ഞു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് മുപ്പതോളം വരുന്ന ഹിന്ദു മുന്നണി പ്രവർത്തകർ മധുരയിൽ തടഞ്ഞത്. മധുര ബസ്സ്റ്റാൻഡിന് സമീപം മിനി ബസിൽ സഞ്ചരിച്ചിരുന്ന ഇവരെ ഹിന്ദു മുന്നണി പ്രവർത്തകർ തടയുകയായിരുന്നു. മനിതി സംഘത്തെ തടഞ്ഞ സംഘപരിവാർ, ഹിന്ദു മുന്നണി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘത്തിന് തമിഴ്‌നാട് പോലീസ് സുരക്ഷ നല്‍കി.
തമിഴ്‌നാട്ടില്‍ നിന്നും മനീതി മണ്‍ട്രത്തിന്റെ നേതൃത്വത്തിലുള്ള വനിതകളുടെ സംഘം ഞായറാഴ്ച മലകയറാനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം യാത്ര തിരിക്കുന്ന സംഘത്തില്‍ യുവതികള്‍ അടക്കം അമ്പതിലധികം സ്ത്രീകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആദ്യത്തെ ഏതാനും പ്രശ്‌നങ്ങള്‍ക്ക് ശേഷം മണ്ഡലകാലം ഏറെക്കുറെ സമാധാനപരമായി അവസാനിക്കാനിരിക്കെ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനയെത്തുടര്‍ന്ന് പോലീസ് ശക്തമായ തയ്യാറെടുപ്പു തുടങ്ങി.
ഭിന്നലിംഗക്കാര്‍ ഉള്‍പ്പെടെ ചെന്നൈയില്‍ നിന്ന് 12 വനിതകളും മധുരയില്‍ നിന്ന് രണ്ടുപേരും മധ്യപ്രദേശില്‍ നിന്നും ഒഡിഷയില്‍ നിന്നും അഞ്ചുപേര്‍ വീതവും കേരളത്തില്‍ നിന്ന് 25 പേരും സംഘത്തിലുണ്ടാകുമെന്ന് സെല്‍വി പറഞ്ഞു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ത്രീശാക്തീകരണ സംഘടനയായ മനിതിയുടെ നേതൃത്വത്തില്‍ വനിതകള്‍ മലകയറാന്‍ എത്തുമെന്ന് നേരത്തേ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
സംഘം ശനിയാഴ്ച ഉച്ചകഴിഞ്ഞ് തമിഴ്‌നാട്ടില്‍ നിന്നും യാത്ര പുറപ്പെടുമെന്ന് മനിതി കോഓര്‍ഡിനേറ്റര്‍ സെല്‍വി പറഞ്ഞു. ഇവര്‍ ഞായറാഴ്ച കേരളത്തിലെത്തുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. അതേസമയം തന്നെ ഇവര്‍ എവിടെ നിന്നാണ് യാത്ര തുടങ്ങുകയെന്നോ ഏതു മാര്‍ഗ്ഗം ശബരിമലയില്‍ എത്തുമെന്നോ ഉള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അപ്പോഴത്തെ സൗകര്യം അനുസരിച്ച് എല്ലാം ചെയ്യുമെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ കേരളത്തില്‍ ഒരിടത്ത് ഒത്തു ചേര്‍ന്ന ശേഷം അവിടെ നിന്നും പമ്പയിലെത്തി മാലയിട്ട് മലയിലേക്ക് പോകാനാണ് തീരുമാനം. ബസിലും ട്രെയിനിലുമായി എത്തുന്ന ഇവര്‍ കോട്ടയത്ത് ഒരുമിച്ച് കൂടിയാണ് പമ്പയിലേക്ക് യാത്രയാകുക. മദ്ധ്യപ്രദേശ്, ഒഡീഷ, ഛത്തീസ് ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ യാത്ര തിരിച്ചു കഴിഞ്ഞതായിട്ടാണ് സൂചന.
സുപ്രീംകോടതി വിധി പുറത്തു വന്നെങ്കിലും ഭക്തരുടെയും ഹിന്ദു സംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മണ്ഡലകാലം തുടങ്ങിയിട്ട് ഇതുവരെ യുവതീപ്രവേശനം ശബരിമലയില്‍ സാധ്യമായിട്ടില്ല. ഇത്തരം ശ്രമങ്ങളുമായി തൃപ്തിദേശായി ഉള്‍പ്പെടെ ഒട്ടേറെ യുവതികള്‍ എത്തിയെങ്കിലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സന്നിധാനത്തേക്ക് എത്താന്‍ കഴിയാതെ മടങ്ങുകയായിരുന്നു. സംഘര്‍ഷ സമാനമായ സാഹചര്യം ഉടലെടുത്ത സാഹചര്യത്തില്‍ പിന്നീട് ഇത്തരം ശ്രമം നടത്തി എത്തിയവരെ പോലീസ് തന്നെ ബോധവല്‍ക്കരിച്ചു മടക്കുകയും ചെയ്തിരുന്നു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് നേരത്തെ എത്തിയിരുന്ന യുവതികളെ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത് ശബരിമലയില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യപിച്ചിരുന്നു.
https://www.facebook.com/Malayalivartha






















