മതിൽ കെട്ടാൻ വരുന്നവർ രണ്ട് സിമന്റ് കട്ടകൾ കൂടി കൊണ്ടു വന്നാൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ വെച്ചു നൽകാമായിരുന്നു; വനിത മതിലിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ടിപി സെൻകുമാർ

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിനെച്ചൊല്ലി ദിനംപ്രതി ഓരോരോ വിവാദങ്ങൾ തല പോകുകയാണ്. ഇപ്പോഴിതാ വനിത മതിലിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ടിപി സെൻകുമാറും രംഗത്തെത്തിയിരിക്കുകയാണ്.
മതിൽ കെട്ടാൻ വരുന്നവർ രണ്ട് സിമന്റ് കട്ടകൾ കൂടി കൊണ്ടു വന്നാൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ വെച്ചു നൽകാമായിരുന്നെന്ന് സെൻ കുമാർ പറഞ്ഞു. മതിലുകൾ മനുഷ്യരെ ഭിന്നിപ്പിക്കാൻ മാത്രമേ ഉതകുകയുള്ളൂ. മനുഷ്യരിലെ മനസ്സിലെ മതിലുകൾ തകർത്തെറിഞ്ഞാണ് നവോത്ഥാന നായകർ നവോഥാനം സാധ്യമാക്കിയത്. താനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. പിന്നെയാണ് ആലോചിച്ചത് അതിന് യോഗ്യമായ സർക്കാറല്ലല്ലോ കേരളത്തിലേതെന്ന് .സേവാ ഭായാതിയുടെ പുനരധിവാസ പ്രവർത്തനങ്ങളെ പൂർണമായും വിശ്വസിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ പൂജാരിമാരുടെ അടിവസ്ത്രം പരിശോധിക്കാൻ വേണ്ടി മാത്രം ഒരു മന്ത്രിയുണ്ട്. എന്നാൽ പ്രളയബാധിതരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ആരുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചെറുതുരുത്തി പള്ളത്ത് സേവാഭാരതിയുടെ പ്രളയബാധിതർക്കൾക്കുള്ള ഭൂമി സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha






















