പോലീസ് നടപടിയിൽ മലയാളിവാർത്ത ലേഖകനും മാധ്യമ പ്രവർത്തകർക്കും പരിക്ക്; തിരിച്ചിറക്കുന്ന യുവതികളോട് ചോദ്യം ചോദിച്ചപ്പോൾ അതിഷ്ടപ്പെടാത്ത പോലീസുകാർ ഷീൽഡ് ഉപയോഗിച്ച് തള്ളുകയും തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റതായും പ്രാഥമിക നിഗമനം

പോലീസ് നടപടിയിൽ മലയാളിവാർത്ത ലേഖകനും മാധ്യമ പ്രവർത്തകർക്കും പരിക്ക്. ശബരിമലയിൽ യുവതികളെ തിരിച്ചിറക്കുന്നിടയിലുണ്ടായ സംഘർഷത്തിനിടയിൽ മാധ്യമ പ്രവർത്തകർക്ക് ഗുരുതര പരുക്ക്. ഇതോടൊപ്പം മലയാളിവാർത്തയുടെ റിപ്പോർട്ടറായ ദിലീപിനും സാരമായ പരിക്കേറ്റു. ക്യാമറയും തകർത്തു.
തിരിച്ചിറക്കുന്ന യുവതികളോട് ചോദ്യം ചോദിച്ചപ്പോൾ അതിഷ്ടപ്പെടാത്ത പോലീസുകാർ ഷീൽഡ് ഉപയോഗിച്ച് തള്ളുകയും തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റതായുമാണ് പ്രാഥമിക നിഗമനം.
ശബരിമല ദര്‍ശനത്തിനെത്തിയ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു. ഇതിനെ തുടര്‍ന്ന് പൊലീസ് യുവതികളുമായി തിരിച്ചിറങ്ങാന്‍ ശ്രമിച്ചെങ്കിലും ബിന്ദു തിരിച്ചിറങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ സ്പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് യുവതികളുമായി പമ്പയിലേക്ക് തിരിച്ചിറങ്ങുകയാണ്. എ
തിരിച്ച് അയ്യപ്പ ദര്‍ശനത്തിന് കൊണ്ടു പോകുമെങ്കില്‍ മാത്രമേ തിരിച്ചിറങ്ങുവെന്ന് ബിന്ദു പാെലീസ് അറിയിച്ചു. പൊലീസ് ഇത് അംഗീകരിച്ചതായി ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇവരെ സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് പൊലീസ് തിരിച്ചിറക്കുന്നത്.
ക്രമസമാധാന പ്രശ്നമുള്ളതു കൊണ്ട് യുവതികളുമായി തിരിച്ചിറങ്ങുന്നുവെന്നാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്ന് സര്‍ക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. സന്നിധാനത്തിന് ഏതാണ്ട് മുക്കാല്‍ കിലോമീറ്റര്‍ അകലെ ചന്ദ്രാനന്തന്‍ റോഡില്‍ വച്ചാണ് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്.
https://www.facebook.com/Malayalivartha























