തോറ്റ് പണ്ടാരമടങ്ങി എന്നിട്ടും മുറുമുറുപ്പ് പോലീസിനോട് ; ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളും സന്നിധാനത്തെത്താനാകാതെ തിരിച്ചിറങ്ങി; ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നെന്ന് ബിന്ദു

ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളും സന്നിധാനത്തെത്താനാകാതെ തിരിച്ചിറങ്ങി. എന്നാൽ താഴെ ഇറങ്ങിയിട്ടും യുവതികളുടെ മുറുമുറുപ്പ് തീരുന്നില്ല. പഴി മുഴുവൻ പൊലീസിന്. ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നെന്ന് ബിന്ദു. തനിക്കോ കൂടെയുള്ള കനക ദുര്‍ഗക്കോ തനിക്കോ ദേഹാസ്വാസ്ഥ്യമില്ലെന്നും ബിന്ദു പറഞ്ഞു. പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയാണ്. ഗസ്റ്റ് റൂമിലേക്ക് ആണെന്ന് പറഞ്ഞാണ് തങ്ങളെ തിരിച്ചിറക്കിയത്. കനക ദുര്‍ഗയെ പോലീസ് എടുത്തുകൊണ്ടുപോയി. പോലീസും പ്രതിഷേധക്കാരും ഒത്തുകളിക്കുകയാണെന്നും ബിന്ദു ആരോപിച്ചു.
തിരിച്ചു പോകാന്‍ തയ്യാറല്ലെന്ന് അറിയിച്ചിട്ടും പോലീസ് എടുത്തുകൊണ്ടുപോവുകയാണ് ചെയ്തത്. തന്ത്രപരമായി തന്നെ ഇവിടെ നിന്ന് പുറത്തെത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇതിനു മുമ്ബ് കയറിയവരോടും പോലീസ് ഇതേ തന്ത്രമായിരുന്നു പ്രയോഗിച്ചതെന്നും ബിന്ദു ആരോപിച്ചു.
എന്നാല്‍, കോടതിവിധി നടപ്പാക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു ഡിജിപിയുടെ വിശദീകരണം. ക്രമസമാധാന പ്രശ്‌നമുണ്ടാകുന്ന ഒരു നടപടിയും പോലീസ് സ്വീകരിക്കില്ല. യുവതികളെ തിരിച്ചിറക്കിയത് ക്രമസമാധാന പ്രശ്‌നം മൂലമാണ്. കനകദുര്‍ഗക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
എന്നാൽ വീട്ടില്‍ പറയാതെയാണ് കനകദുര്‍ഗ ശബരിമലയിലേക്ക് പോയതെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി. താന്‍ എന്തോ ഒരു മീറ്റിംഗ് പോകുകയാണെന്നാണ് വീട്ടില്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്ന് കനകദുര്‍ഗ പുറപ്പെട്ടത്. അരീക്കോടുള്ള സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നും ശനിയാഴ്ച തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു എന്നും കൃഷ്ണനുണ്ണി പറഞ്ഞു.
ടി വിയിലൂടെയാണ് താന്‍ ഭാര്യ ശബരിമലയിലേക്ക് പോകുന്നത് അറിഞ്ഞതെന്നും കൃഷ്ണനുണ്ണി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദുവിന് തന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്ന് ഭര്‍ത്താവ് ഹരിഹരന്‍ പറഞ്ഞു. ഇന്നലെയാണ് ബിന്ദു ശബരിമലയിലേക്ക് തിരിച്ചത്. തനിക്കും ബിന്ദുവിനും നിലവില്‍ രാഷ്ട്രീയ പശ്ചാത്തലം ഒന്നും ഇല്ലെന്നും ഹരിഹരന്‍ പറഞ്ഞു.
യുവതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപ്പെട്ട് യുവതികളെ പറഞ്ഞ് അനുനയിപ്പിച്ചശേഷമാണ് മലയിറങ്ങുന്നത്. സന്നിധാനത്തേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതികളെ പിന്തിരിപ്പിച്ചത്. പോലീസ് സുരക്ഷയിലാണ് യുവതികള്‍ മടങ്ങുന്നത്. കനത്ത പ്രതിഷേധമാണ് ഇരുവർക്കും നേരിടേണ്ടി വന്നത്. ഷീൽഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ വകഞ്ഞുമാറ്റിയാണ് പോലീസ് യുവതികളുമായി മുന്നോട്ട് നീങ്ങിയത്. എന്നാൽ പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗം വേണ്ടെന്ന് സർക്കാർ അറിയിച്ചതോടെ പോലീസും നിലപാട് മയപ്പെടുത്തുകയായിരുന്നു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുർഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവുമാണ് ശബരിമല ദർശനത്തിനായി എത്തിയത്. 45 വയസിൽ താഴെ പ്രായമുള്ളവരാണിവർ. പുലർച്ചെ 3.30 ഓടെ ഇവർ പമ്പയിലെത്തിയിരുന്നു. സന്ദർശന വിവരം മുൻകൂട്ടി അറിയിക്കുകയോ സുരക്ഷ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. എങ്കിലും പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് വലയത്തിലാണ് ഇവർ മലകയറിയത്. ഇതിനിടെ ശബരിമലയിൽ സുരക്ഷയ്ക്കായി ദ്രുതകർമസേനയേയും വിന്യസിച്ചു. അപ്പാച്ചിമേട് വരെ ശക്തമായ പ്രതിഷേധമാണ് ഇരുവർക്കും നേരെ ഉയർന്നത്. പ്രതിഷേധക്കാരെ ഷീൽഡ് ഉപയോഗിച്ച് ബലംപ്രയോഗിച്ച് മാറ്റി പോലീസ് മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതിനിടെ മരക്കൂട്ടത്തേയ്ക്ക് കൂടുതൽ പോലീസുകാരെയും എത്തിച്ചു. പ്രതിഷേധക്കാരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ചന്ദ്രാനന്ദൻ റോഡിലുണ്ടായ പ്രതിഷേധത്തെ തുടർന്ന് പാതയുടെ ഇരുവശത്തും കൂടിയാണ് തീർത്ഥാടകരെ കടത്തിവിട്ടത്.
https://www.facebook.com/Malayalivartha























