മലയാളി ഭക്തർ പകച്ചപ്പോൾ താരമായത് അന്യസംസ്ഥാന ഭക്തർ... മലയാളികളെ പോലെയല്ല!! വിശ്വാസത്തിന് മുന്നിൽ അവരെന്തും ചെയ്യും; ആചാര ലംഘനമുണ്ടായാൽ പന്തളം കൊട്ടാരത്തിന്റെ കുറിക്ക് കൊള്ളുന്ന തന്ത്രവും

മലകയറാനായി മനീതികൾക്ക് പിന്നാലെയെത്തിയ കനക ദുർഗ്ഗയും ബിന്ദുവും ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. ശബരിമലയിലേക്ക് പോലീസ് അകമ്പടിയോടെ യുവതികളെ കൊണ്ടു പോകുമ്പോള്‍ മലയാളി ഭക്തര്‍ വലഞ്ഞിരുന്നു. ഷീല്‍ഡും മറ്റുമുപയോഗിച്ച് അവരെ തള്ളി മാറ്റിയതോടെ സമാധാനപ്രിയരായ മലയാളികള്‍ കണ്ണീരോടെ ശരണം വിളിച്ച് പിന്‍മാറി. കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ആശങ്ക കൂടിയതോടെ ഇത്രയും നാൾ കാത്ത് സൂക്ഷിച്ച ആചാരത്തിന് വിഘ്‌നം സംഭവിക്കുമോ എന്ന് പോലും വിശ്വാസികൾ ഭയന്നു. ഇത്രയും ഇത് കണ്ടിട്ടോ എന്തോ മലയിറങ്ങി വന്ന ഇതര സംസ്ഥാന തീര്‍ത്ഥാടകള്‍ രംഗം ഏറ്റെടുത്തു.
മലയാളികള്‍ക്ക് ശക്തമായ പിന്തുണയുമായി വികാരത്തോടെ വന്നതാണ് പോലീസിനെ ഞെട്ടിച്ചത്. മലയാളികളെ പോലെയല്ല. അവര്‍ വിശ്വാസത്തിന് വേണ്ടി എന്തും ചെയ്യും. നൂറുക്കണക്കിന് പേരാണ് യുവതികള്‍ക്ക് ചുറ്റുമുണ്ടായിരുന്നത്. ഇതോടൊപ്പം മലയിറങ്ങുന്നവരും ഒപ്പം കൂടി. റോഡിന് ഇരുവശത്തുമുള്ള കാട്ടിലും ഭക്തര്‍ നിലയുറപ്പിച്ചു.
അതിനിടെ ആചാരലംഘനം നടന്നാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് ആവശ്യപ്പെട്ടു. ശബരിമല ദര്‍ശനത്തിന് രണ്ടു യുവതികള്‍ മല കയറുന്നതിനിടെ നിലപാട് കടുപ്പിച്ചാണ് പന്തളം കൊട്ടാരം താരമായത്. ശബരിമലയില്‍ ആചാരലംഘനം ഉണ്ടായാല്‍ നട അടയ്ക്കണമെന്ന മുന്‍ നിലപാടില്‍ കൊട്ടാരം ഉറച്ചു നില്‍ക്കുകയാണെന്ന് പന്തളംകൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ പറയുകയായിരുന്നു. മുഖ്യമന്ത്രിയുടെയും മറ്റും ഗൂഢാലോചനയുടെ ഫലമാണ് ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയായിരുന്നു. മുന്‍പ് പലവട്ടം സ്ത്രീകള്‍ ദര്‍ശനത്തിന് ശ്രമിച്ചപ്പോഴും മനിതി സംഘാംഗങ്ങള്‍ ദര്‍ശനത്തിന് എത്തിയപ്പോഴും ശബരിമല ശ്രീകോവില്‍ നട അടയ്ക്കണമെന്ന നിര്‍ദേശമാണ് പന്തളം കൊട്ടാം പ്രതിനിധികള്‍ തന്ത്രിക്ക് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























