മനിതികളെ എത്തിക്കാന്‍ പൊലീസ് ട്രയല്‍ നടത്തിയത് മൂന്ന് ദിവസം; എൻപത് കിലോമീറ്റർ വേഗത്തിൽ അർധരാത്രി ടെമ്പോ ട്രാവലർ ഓടിക്കാനും തടയുന്നവരെ അതിജീവിക്കാനും ഡ്രൈവറെ വിളിച്ച് വരുത്തി ട്രയൽ റൺ നടത്തി; ഞെട്ടിക്കുന്ന വിവരം പുറത്ത്

ശബരിമലയിൽ മനിതികളെ എത്തിക്കാന്‍ പൊലീസ് മൂന്ന് ദിവസം ട്രയൽ നടത്തിയതായി വിവരം. ഇതിനായി മൂന്നു ദിവസം ഒരു സിഐ തമിഴ്‌നാട് അതിർത്തിയിൽ റിഹേഴ്സൽ നടത്തി ഓപ്പറേഷന് പദ്ധതി ഇട്ടു. എൺപത് കിലോമീറ്റർ വേഗത്തിൽ അർധരാത്രി ടെമ്പോ ട്രാവലർ ഓടിക്കാനും തടയുന്നവരെ അതിജീവിക്കാനും ഡ്രൈവറെ വിളിച്ച് വരുത്തി ട്രയൽ റൺ നടത്തി. കോട്ടയത്ത് അമ്മിണിയെ ഇറക്കി ശ്രദ്ധ തെറ്റിച്ച് മനിതികളെ സുരക്ഷിതമാക്കി സന്നിധാനത്തെത്തിക്കാനായിരുന്നു ആദ്യ പദ്ധതി. പമ്പയിൽ കെട്ട് നിറയ്ക്കാനും ബലിതർപ്പണത്തിനും ശാന്തിമാർ വിസമ്മതിച്ചതോടെയാണ് പദ്ധതി പൊളിഞ്ഞത്.
മനിതി സംഘം ഇടുക്കി കടന്ന് കോട്ടയം വഴി നിലയ്ക്കൽ എത്തിയത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു. കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഹരിശങ്കർ ആണ് ഇതിന് നേതൃത്വം നൽകിയത്. പാമ്പാടി സിഐയുടെ നേതൃത്വത്തിൽ വാഹന വ്യൂഹത്തിന് കടന്നുപോകാനുള്ള വഴി ദിവസസങ്ങൾക്ക് മുൻപേ തീരുമാനിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മൂന്നു പോലീസുകാർ ദിവസങ്ങൾക്ക് മുൻപ് കേരള തമിഴ്‌നാട് അതിർത്തിയിൽ എത്തിയിരുന്നു. റിഹേഴ്സൽ നടത്തിയതിനു ശേഷം മനിതികൾക്കുമൊപ്പം തിരികെ പോയി.
കമ്പൻ മേട്ട്, പുളിയന്മല, കട്ടപ്പന, പരപ്പ്, ഉപ്പുതറ , വാഗമൺ, ഈരാറ്റുപേട്ട, മുണ്ടക്കയം, കോറിത്തോട്, കണമല, നിലക്കൽ റൂട്ടിലായിരുന്നു റിഹേഴ്സൽ. കഴിഞ്ഞ ആഴ്ച രാത്രിയിൽ എൺപത് കോലിമീറ്റർ വേഗതയിൽ വണ്ടിയോടിച്ച് നോക്കി. ശനിയാഴ്ച ട്രാവലർ ഓടിച്ച് ഡ്രൈവർ തനിച്ച് എത്തിയിരുന്നു. ഞായറാഴ്ച രാവിലെ കോട്ടയം റയിൽവേ സ്റ്റേഷനിൽ ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് അമ്മിണിയുടെ നേരെ ശ്രദ്ധ കേന്ദ്രീകരിച്ച് സെൽവിയെയും കൂട്ടരെയും സന്നിധാനത്ത് എത്തിക്കാനായിരുന്നു പദ്ധതി.
രാവിലെ പമ്പയിൽ എത്തിയ സ്ത്രീകൾ തയ്യാറാകുന്നയ്ത്തിൽ എടുത്ത കാലതാമസമാണ് പോലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഞാറാഴ്‌ചത്ത രാവിലെ കോട്ടയം റെയിൽവേ സ്റ്റേഷനറിൽ എത്തുമെന്ന് അറിയിച്ചിരുന്ന മനിതി സംഘം ട്രാവലറ്റിൽ ഇടുക്കി ജില്ല വഴിയാണ് കേരളത്തിൽ എത്തിയത്. മാണിതി സംഘത്തിന്റെ വരവിനെ കുറിച്ച് ഔദ്യോഗികമായ ഒരു അറിവും ഇല്ലായെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാൽ ഇതെല്ലാം കളവായിരുന്നു എന്നാണ് പിന്നെയുള്ള സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഞായറാഴ്ച രാവിലെ മനിതി സംഘം പമ്ബയിലെത്തിയെങ്കിലും വടശേരിക്കര മുതൽ സന്നിധാനം വരെ എല്ലായിടത്തും പതിവ് പോലീസ് സന്നാഹം മാത്രമാണ് ഉണ്ടായിരുന്നത്. പമ്പയിൽ സംഘത്തെ തടഞ്ഞപ്പോൾ മുപ്പതിൽ താഴെ പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. യുവതികൾക്കെതിരായ പ്രതിഷേധം മണിക്കൂറുകൾ കഴിഞ്ഞപ്പോളും ഉന്നത പോലീസുകാർ ആരുംതന്നെ അപ്പോളും രംഗത്ത് എത്തിയിരുന്നില്ല. ഇതെല്ലാം പ്രശനങ്ങൾ സംഘീർണമാക്കി. അതോടുകൂടി പോലീസിന്റെ പദ്ധതികളെല്ലാം പൊളിഞ്ഞു.
മണ്ഡല മകരവിളക്ക് കാലത്ത് പമ്പയുടെ ചുമതല എസ്പി ഹരിശങ്കറിനായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ മനിതികൾ എത്തിയപ്പോളും കാര്യങ്ങൾ വെടുപ്പാക്കാൻ എസ്പിയെ തന്നെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഏർപ്പാട് ചെയ്തത്. യുവതികൾ കോട്ടയം വഴി സന്നിദാനത്തെത്തും എന്ന് പോലീസ് തന്നെ പ്രചാരണം നടത്തി. ഇതോടെ സംഘപരിവാർ കാരുടെ ശ്രദ്ധയും അങ്ങോട്ടായി. എന്നാൽ ഈ മുന്നൊരുക്കങ്ങളെല്ലാം അപ്രസക്തമാക്കുന്ന കാഴ്ചയാണ് പിനീട് ശബരിമലയിൽ കണ്ടത്. വൻ തിരിച്ചടിയാണ് യുവതികൾക്ക് നേരിടേണ്ടിവന്നത്.
https://www.facebook.com/Malayalivartha
























