ഇനി മലകയറാൻ വരുന്ന യുവതികളെ കാണുമടച്ച് വിശ്വസിക്കില്ല; ഇനിയൊരു സ്വകാര്യവാഹനത്തിലും കടത്തി വിടില്ല; മനീതി സംഘം വന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു; നിലപാടുകൾ മാറ്റി പോലീസ്

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ എത്തുന്ന യുവതികളെ ഇനി പോലീസ് കണ്ണടച്ച് അന്തമായി സഹായിക്കില്ല.ഇനി ഒരു സ്വകാര്യ വാഹനത്തിൽ നിന്ന് പോലും നിലയ്ക്കലിൽ നിന്ന് മുന്നോട്ട് കടത്തി വിടില്ല. സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിന് അപ്പുറത്തേക്ക് വിടേണ്ടതില്ലെന്നാണ് തീരുമാനം. മണ്ഡല പൂജയ്ക്ക് മുൻപ് യുവതികളെത്തുകയാണെങ്കിൽ അവരെ പറഞ്ഞു അനുനയപ്പിച്ച് പിന്തിരിപ്പിക്കാനാണ് തീരുമാനം.ഇവരിലും സുരക്ഷാ പദ്ധതികൾ നടത്തും.
ഏതായാലും ഇനി യുവതികളെ മലകയറ്റാൻ പൊലീസ് മുൻകൈയെടുക്കില്ല. വിശ്വാസികളാണ് യുവതികളെ തടയുന്നതെന്നും പൊലീസ് തിരിച്ചറിഞ്ഞു . ഇതിനൊപ്പം എത്തുന്ന യുവതികൾക്കെല്ലാം പലവിധത്തിലുള്ള സംഘടനകളുമായും ബന്ധമുണ്ട്. ഇതെല്ലാം പൊലീസ് ഇനി മുഖവിലയ്‌ക്കെടുക്കും.
ഇതിനിടെ , നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് മനിതി സംഘത്തിന്റെ വാഹനത്തെ കടത്തി വിടാൻ അനുവദിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു . മനിതി സംഘത്തിന് മാലയിട്ട് സ്വീകരിക്കാത്ത കുറവ് മാത്രമേ പൊലീസ് ചെയ്തുള്ളൂവെന്നാണ് ഹൈക്കോടതി മേൽനോട്ട സമിതിയുടെ പ്രതികരണം. സർക്കാർ തമിഴ്‌നാട്ടിൽ പോയി യുവതികളെ കൊണ്ടു വന്നതും വിമർശന വിധേയമാണ്. ഈ സാഹചര്യത്തിൽ യുവതി പ്രവേശനത്തിന് ശ്രമിച്ചത് സർക്കാരാണെന്ന വ്യപക പ്രചരണവും ഉണ്ടായി. ഇത് മറികടക്കാൻ മതിയായ കരുതലെടുക്കാനാണ് നീക്കം.
ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി സന്നിധാനത്ത് എത്തി. അവർ എല്ലാ കാര്യങ്ങളും വിലയിരുത്തി ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകും. അത് പരിശോധിച്ച് ഹൈക്കോടതി നടത്തുന്ന നിരീക്ഷണങ്ങളാകും നിർണ്ണായകമാണ് . യുവതി പ്രവേശനം സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതിനാൽ അതുമായി മുന്നോട്ട് പോകുന്ന സർക്കാരിന് എന്തുകൊണ്ട് നടപ്പാക്കാൻ കഴിയുന്നില്ലെന്ന വിമർശനം മേൽനോട്ട സമിതിയുടെ റിപ്പോർട്ടിലുണ്ടാകുമെന്നാണ് റിപ്പോർട്ട് . ആയതിനാൽ ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ഏറെ നിർണ്ണായകമാണ്.
അതിനിടെ ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് കെ. അമ്മിണിക്കു ശബരിമല ദർശനത്തിനു സുരക്ഷ നൽകാമെന്നു പൊലീസ് അറിയിച്ചതും വിവാദങ്ങൾ സൃഷ്ടിച്ചു . ഇന്നലെ രാവിലെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറെ കണ്ട് അമ്മിണി സുരക്ഷ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷ ഒരുക്കിയ ശേഷം തീയതി അറിയിക്കാമെന്നു പൊലീസ് അറിയിച്ചിരുന്നു . സന്ദർശന വിവരം രഹസ്യമാക്കി വയ്ക്കണമെന്നു നിർദ്ദേശം നൽകി. ശബരിമല സംബന്ധിച്ച വിധി നടപ്പാക്കുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചുവെന്ന് അമ്മിണി പറഞ്ഞു. പമ്പയിൽ എത്തിക്കാമെന്നു പറഞ്ഞിട്ട് എരുമേലിക്കു സമീപം ഇറക്കി വിട്ടു.
പ്രതിഷേധക്കാർക്കെതിരെ നടപടി എടുക്കുന്നില്ല. വൈകിട്ടോടെ അമ്മിണി വയനാട്ടിലേക്കു മടങ്ങി. ഇന്നലെ എത്തി അഡ്വ ബിന്ദുവും കനകദുർഗയും വീണ്ടും ശബരിമലയിൽ എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിന്ദു, കനകദുർഗ എന്നീ യുവതികൾ പ്രതിഷേധക്കാരുടെ ശ്രദ്ധയിൽപ്പെടാതെ പമ്പ കടന്നു മല ചവിട്ടിത്തുടങ്ങിയതു പൊലീസിന്റെ വ്യക്തമായ അറിവോടും സഹായത്തോടും കൂടി. മല ചവിട്ടാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നു പൊലീസും യുവതികളും ഒരുപോലെ വ്യക്തമാക്കുമ്പോഴും ആ വാദം തെറ്റാണെന്നു പൊലീസിൽ നിന്ന് തന്നെ ലഭിക്കുന്ന സൂചന.
പമ്പയിൽ എല്ലാ ഭക്തരെയും മെറ്റൽ ഡിറ്റക്ടറിലൂടെ മാത്രം മലയിലേക്കു കടത്തി വിടുമ്പോൾ ഈ രണ്ടു യുവതികളെ ഭക്തർ മലയിറങ്ങുന്ന വഴിയിലൂടെയാണു നീലിമലയിലേക്കു കൊണ്ടുപോയത്. ഇന്നലെ പുലർച്ചെ 4.30ന് നിലയ്ക്കലെത്തിയ യുവതികൾ അവിടെ പൊലീസ് കൺട്രോൾ റൂമിലെത്തി സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും പൊലീസ് അകമ്പടി നൽകാനാവില്ലെന്നും വേണമെങ്കിൽ ബസിൽ പമ്പയ്ക്കു പോകാമെന്നും നിർദ്ദേശിച്ചു. മഫ്തിയിലുള്ള സ്‌പെഷൽ ബ്രാഞ്ച് പൊലീസ് സംഘം അൽപം അകലം പാലിച്ചു കൂടെയുണ്ടായിരുന്നു. പമ്പ ക്ഷേത്രം കഴിഞ്ഞു മല കയറുന്നതിനു മുൻപുള്ള ഗാർഡ് റൂമിലാണു പൊലീസ് നിരീക്ഷണമുള്ളത്. പ്രതിഷേധ സാധ്യത വ്യക്തമാക്കി യുവതികളെ പിന്തിരിപ്പിക്കുന്നതും ഇവിടെവച്ചായിരുന്നു.
സിപിഐ(എംഎൽ) പ്രവർത്തകയായിരുന്നു എ. ബിന്ദുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ സർക്കാരും പൊലീസും തീർത്തും വെട്ടിലായി. കഴിഞ്ഞ ദിവസങ്ങളിൽ ഈ സീസണിലെ ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസങ്ങളായിട്ടും യുവതികളെ മലകയറ്റാൻ കാണിച്ച സാഹസം ഒഴിവാക്കാമായിരുന്നുവെന്നാണു പൊലീസിലെ ഉന്നതരുടെ അഭിപ്രായം.
തുലാമാസ പൂജക്കിടെ റഹ്ന ഫാത്തിമയെയും ആന്ധ്ര സ്വദേശിയായ മാധ്യമ പ്രവർത്തക കവിത ജെക്കലിനെയും വലിയ നടപന്തൽ വരെ എത്തി ച്ചത് വിവാദമായിരുന്നു . പിന്നീട് യുവതികളുടെ പശ്ചാത്തലം പരിശോധിച്ച ശേഷം പൊലീസ് സംരക്ഷണം നൽകുന്നതായിരുന്നു പതിവ്.
വടകരയിലെ യുവതീ സംഘത്തിന്റെ ശബരിമല യാത്ര മാറ്റിവച്ചതായി സൂചന. തൽക്കാലം യാത്ര വേണ്ടെന്ന തീരുമാനത്തിലാണ് ഇവർ . കഴിഞ്ഞ ദിവസം മനിതി സംഘം യാത്ര തുടങ്ങുമ്പോൾ ഇവരും ഒപ്പമുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം ജാഗ്രത പാലിച്ചിരുന്നു. അക്രമം ഉണ്ടാകുമെന്ന ആശങ്കയിൽ ഇവരുടെ വീടുകളും നിരീക്ഷണത്തിലായിരുന്നു. ഇനി മുൻകൂട്ടി പ്രഖ്യാപനമില്ലാതെ യാത്ര തിരിക്കുമോ എന്ന സംശയവും പൊലീസിനുണ്ട്.
ബിന്ദുവിന്റേയും കനകദുർഗയുടെയും മലകയറ്റ ശ്രമം ശബരിമലയെ സംഘർഷഭരിതമാക്കിയ സാഹചര്യത്തിലാണ് ഇത് . ബിന്ദുവും കനകദുർഗയും സന്നിധാനത്തിന് 700 മീറ്റർ അകലെ ചന്ദ്രാനന്ദൻ റോഡ് വരെ എത്തിയെങ്കിലും പ്രതിഷേധം കനക്കുകയും ഉന്നത തല ഇടപെടൽ ഉണ്ടാകുകയും ചെയ്തതോടെ പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെ തിരിച്ചിറക്കുകയായിരുന്നു .
കനകദുർഗയുടെ മലപ്പുറം അരീക്കോട്ടെ തറവാട്ടു വീടിനും അങ്ങാടിപ്പുറത്തെ ഭർതൃവീടിനും മുൻപിലും ബിന്ദുവിന്റെ കൊയിലാണ്ടി പൊയിൽക്കാവിലെ വീടിനു മുൻപിലും ശബരിമല കർമസമിതി നാമജപ പ്രതിഷേധം നടത്തിയിരുന്നു .
https://www.facebook.com/Malayalivartha
























