യുവതി പ്രവേശനത്തിനെത്തിയ യുവതികൾ ആക്ടിവിസ്റ്റുകൾ; യുവതികളിൽ ഒരാൾക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ്

യുവതി പ്രവേശനം അനവധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ദർശനത്തിനായി ശബരിമലയിലെത്തുകയും പ്രതിഷേധങ്ങളെത്തുടർന്ന് പിന്മാറേണ്ടിയും വന്ന ബിന്ദുവും കനകദുര്‍ഗ്ഗയും ആക്ടിവിസ്റുകളെന്ന് റിപ്പോർട്ടുകൾ. ഇതിൽ ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
ഇതിനു പിന്നാലെ ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികളെത്തുന്ന സാഹചര്യം കണക്കിലെടുത്ത് നിലപാട് കടുപ്പിച്ച് പൊലീസും രംഗത്തെത്തിയിരിക്കുകയാണ്. തിരക്കേറിയ സമയത്ത് യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലെന്നറിയിച്ച് സന്നിധാനത്തെ പൊലീസ് ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
ഈ സീസൺ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വലിയൊരു തിരക്കാണ് ശബരിമലയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ സമയത്ത് യുവതി പ്രവേശനം എന്നത് അസാധ്യമായ ഒന്നാണ്, യുവതി പ്രവേശന സമയത്ത് ഒരു ഭാഗത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുന്നു. ഇത്തരം പ്രതിഷേധങ്ങൾ ആയിരക്കണക്കിന് ഭക്തരെയാണ് ബാധിക്കുന്നതെന്നാണ് ശബരിമലയിലെ പോലീസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.
തീർഥാടകർക്ക് സൗകര്യത്തെ ഒരുക്കേണ്ട പോലീസുകാരുടെ ഊർജ്ജവും കൂടുതൽ സമയവും പ്രതിഷേധക്കാരെ നേരിടേണ്ടി വരുന്നു. ഇത് തീർഥാടകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ തന്നെ ഇവരെ തിരികെ അയക്കുന്നതാണ് ഉചിതമെന്നു കാട്ടിയാണ് ഡിജിപിയ്ക്ക് സന്നിദാനം ഉദ്യോഗസ്ഥർ കത്ത് നൽകിയിരിക്കുന്നത്.
അതേസമയം സന്നിദാനത്തെത്തുന്ന പലരും പ്രശസ്തി ആഗ്രഹിച്ചെത്തുന്നവരാണെന്നും ഇവർക്ക് ആക്ടിവിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ഇന്നലെ എത്തിയ രണ്ടു പേരും ആക്ടിവിസ്റ് ബന്ധമുള്ളവരാണെന്നും ഇവരിൽ ഒരാൾക്കു ക്രിമിനൽ പാശ്ചാത്യമുണ്ടെനും പോലീസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























