Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

കേരളത്തിലെ ഇടതു മുന്നണിക്ക് ഇപ്പോള്‍ ശനിദശ; എല്ലാം അയ്യപ്പ കോപമെന്ന് ഭക്തരും; വിഎസ് പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയതും ഇടതുമുന്നണിയെ വെട്ടിലാക്കുന്നു....

28 DECEMBER 2018 06:31 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ ഇടതുമുന്നണി വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും നന്നായി അറിയാം. എല്ലാം ശബരിമല വിഷയത്തിലെടുത്ത നിലപാടിലൂടെയാണ്. എല്ലാം അയ്യപ്പ കോപമാണെന്ന് ഭക്തര്‍ പറയുന്നു. ശബരിമല വിധി വന്ന ശേഷം ഭക്തര്‍ക്കെതിരായ നിലപാട് സ്വീകരിച്ചതിലൂടെ പ്രതിസന്ധിയിലായ ഇടതു മുന്നണി ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കകത്തു നിന്നു തന്നെ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയന്‍മാര്‍ വിഎസ് അച്യുതാനന്ദന്‍ സിപിഎമ്മിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നത് അതിനൊരുദാഹരണം മാത്രമാണ്. ബാലകൃഷ്ണപിള്ളയുടെ എല്‍ ഡി എഫ് പ്രവേശനമാണ് ഇപ്പോള്‍ വിഎസിനെ ചൊടിപ്പിച്ചിരിക്കുന്നത്. വിഎസിന്റെ നിലപാടു തന്നെയാണ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗത്തിന്റെയും നിലപാടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതുകൊണ്ടു ത്‌ന്നെ ഈ പ്രതിസന്ധികള്‍ വരും ദിവസങ്ങളില്‍ തുറന്ന പോരിനു തന്നെ വഴിവയ്ക്കും എന്നാണ് വിലയിരുത്തല്‍. എന്തായാലും ഭക്തര്‍ക്കെതിരായ നിലപാട് സ്വീകരിച്ചതിനാല്‍ ഇടതുമുന്നണി നല്ലപോലെ വ്ള്ളം കുടിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്നതാണ് വിഎസ് അച്യുതാനന്ദന്റെ ഏറ്റവും പുതുയ പ്രസ്ഥാവന. ബാലകൃഷ്ണപിള്ളയുടെ എല്‍ ഡി എഫ് പ്രവേശനത്തെ പരോക്ഷമായി വിമര്‍ശിച്ചാണ് ഈ പ്രസ്ഥാവന നടത്തിയത് എന്ന കാര്യത്തില്‍ ഇടതുമുന്നണിക്ക് ഒരു സംശയവുമില്ല. സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവുമുള്ളവര്‍ ഇടത് മുന്നണിയില്‍ വേണ്ടെന്നാണ് വിഎസ് തിരുവനന്തപുരത്ത് തുറന്നടിച്ചത്. നേരത്തേ വനിതാമതിലിനെതിരെയും വിഎസ് രംഗത്തു വ്ന്നിരുന്നു. ഇപ്പോഴിതാ. എല്‍ഡിഎഫിന്റെ മുന്നണി വിപുലീകരണത്തിനെതിരെ

കഴിഞ്ഞ ദിവസമാണു നാലുപാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിക്കാന്‍ തീരുമാനിച്ചത്. ഇതോടെ, ലോക് താന്ത്രിക് ദള്‍, കേരള കോണ്‍ഗ്രസ് (ബി), ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്കാണ് എല്‍ഡിഎഫിലേക്കുള്ള വാതില്‍ തുറന്നത്. ശബരിമല സൃഷ്ടിച്ച രാഷ്ട്രീയ സാമൂഹിക മാറ്റങ്ങള്‍ കണക്കിലെടുത്ത്, ലോക്‌സഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കു രൂപം നല്‍കുന്നതിന്റെ ഭാഗമാണു തിരക്കിട്ടുള്ള മുന്നണി വിപുലീകരണം. ഒട്ടേറെ തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്കൊപ്പംനിന്ന ഐഎന്‍എല്ലിന് അംഗത്വം ലഭിക്കാന്‍ കാത്തിരിക്കേണ്ടിവന്നതു രണ്ട് പതിറ്റാണ്ടിലധികമാണ്. പുതിയ പാര്‍ട്ടികള്‍ വന്നതോടെ എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

എന്നാല്‍ ഇതെല്ലാം ഒന്നു കോമ്രമൈസ് ആക്കണ്ടെ അതുകൊണ്ട് താന്‍ സവര്‍ണരുടേയും അവര്‍ണരുടേയും ആളല്ല എന്നാണ് ആര്‍ ബാലകൃഷ്ണപിളള പ്രതികരണം. വി എസിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല എ്‌നനും പറഞ്ഞ് പുള്ളിക്കാന്‍ ഒഴിഞ്ഞുമാറി. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫിനൊപ്പമുണ്ടാകുമെന്നു. മുന്നണി പ്രവേശനം സാങ്കേതിക നടപടിക്രമം മാത്രമെന്നുമാണ് ബാലകൃഷ്ണപിളള പ്രതികരിച്ചത്.

ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരണം നടത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. എന്നാല്‍ ഇതുകൊണ്ടൊക്കെ ഈ ജനകീയ അടിത്തറ വിപുലീകരിക്കപ്പെടുമോ എന്നാണ് ഇപ്പോള്‍ ഉള്ള സംശയം.

എം പി വിരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ജനാധിപത്യ കേരള കോണ്‍ഗ്രസ്, നേരത്തേ ഇടതുമുന്നണിയിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്ന ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളാണ് ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമായിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഭക്തരെ വെറുപ്പിച്ച സര്‍ക്കാരിന് അതേ നാണയത്തില്‍ ഭക്തര്‍ തന്നെ തിരിച്ചു പണി കൊടുക്കാന്‍ തുനിഞ്ഞാല്‍ ഈ വിപുലീകരണം കൊണ്ടൊന്നും കാര്യമില്ല എന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (14 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (47 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (53 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (57 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends