ശബരിമലയിൽ സുപ്രിം കോടതി വിധി നടപ്പിലാക്കാൻ മതിലുകെട്ടുന്നവർ മുത്തലാഖിൽ കരണം മറിയുന്നു...

ശബരിമലയിൽ സുപ്രിം കോടതി വിധി നടപ്പിലാക്കാൻ മതിലുകെട്ടുന്നവർ മുത്തലാഖിൽ കരണം മറിയുന്നു. ശബരിമലയിലും മുത്തലാഖിലും ഇരട്ടനിലപാടുമായി സിപിഎം. ശബരിമലയില്‍ ആചാരലംഘനത്തിന് സുപ്രീം കോടതിയെ മറയാക്കുന്ന സിപിഎം, മുത്തലാഖിലെ കോടതി വിധി കണ്ടില്ലെന്ന് നടിക്കുന്നു. ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിനെതിരെ വോട്ടു ചെയ്ത ഇടത് എംപിമാര്‍ ഇന്നലെ പത്രസമ്മേളനം വിളിച്ച് നിലപാട് ആവര്‍ത്തിച്ചു. മുസ്ലിം യാഥാസ്ഥിതികരുടെ വോട്ടു നേടാനുള്ള അവസരമായി മുത്തലാഖ് വിഷയത്തെ തെരഞ്ഞെടുപ്പ് വരെ സജീവമാക്കാനാണ് പാര്‍ട്ടി തീരുമാനം. 'നവോത്ഥാന'ത്തിന് സര്‍ക്കാര്‍ ചെലവില്‍ സിപിഎം മതില്‍ നിര്‍മിക്കുമ്പോഴാണ് മുസ്ലിം സ്ത്രീകള്‍ തന്നെ എതിര്‍ക്കുന്ന മുത്തലാഖെന്ന മതസമ്പ്രദായത്തെ പാര്‍ട്ടി മുറുകെപ്പിടിക്കുന്നത് . ഇത് സോഷ്യൽ മീഡിയയിലും സജീവ ചർച്ചയാകുന്നു.
മുതലാഖിൽ പ്രതിപക്ഷ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതും വ്യാപക വിമർശനങ്ങൾക്ക് ഇട വരുത്തുന്നു.
മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെ മാനിക്കാതെ അവരുടെ ക്ഷേമത്തിന് വേണ്ടിയെന്ന നാട്യത്തില്‍ ബില്‍ പാസാക്കിയെടുത്തത് ബിജെപിയുടെ കാപട്യത്തിന്റെ തെളിവാണെന്ന് ഇടത് എംപിമാര്‍ പറഞ്ഞു. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തിരുന്നത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമായാണ്. നിര്‍ണായക വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതിലൂടെ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണ് പുറത്തുവന്നതെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. ഒരേ സമയം ബി ജെ പി യെയും ,കോൺഗ്രസിനെയും വിമർശിച്ച സി പി എമ്മിന് ശബരിമലയിൽ നയം മാറുന്നു. മുസ്ലിം വിശ്വാസികളുടെ വികാരങ്ങള്‍ ചൂണ്ടിക്കാട്ടി മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന സിപിഎമ്മാണ് ശബരിമലയില്‍ വിശ്വാസികളുടെ വികാരങ്ങള്‍ക്കെതിരായ നിലപാടെടുക്കുന്നത്. അയ്യപ്പഭക്തരെ തീവ്രവാദികളാക്കിയും നാമജപത്തെ തെറിജപമാക്കിയും അടുത്തിടെ മന്ത്രിമാര്‍ ആക്ഷേപം ചൊരിഞ്ഞിരുന്നു. ഇതേ സിപിഎം കുഞ്ഞാലിക്കുട്ടി വോട്ടിങ്ങില്‍ പങ്കെടുക്കാത്തത് സമുദായത്തോടുള്ള വഞ്ചനയായാണ് ചിത്രീകരിക്കുന്നത്.
ശബരിമല ആചാരവുമായി ബന്ധപ്പെട്ട വിഷയമാണ്. ശബരിമലയിലെ യുവതീപ്രവേശനം സ്ത്രീകളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയമല്ല. മുത്തലാഖ് കാരണം ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതമാണ് തകര്‍ക്കപ്പെട്ടത്. എന്നാല്‍ പാർട്ടി നവോത്ഥാനം നടപ്പാകാന്‍ തെരഞ്ഞെടുക്കുന്നത് ശബരിമലയാണ്. മുത്തലാഖിനെതിരെ ഇരകളായ മുസ്ലിം സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കല്‍ക്കത്ത സ്വദേശിനിയായ ഇസ്രത് ഹജാന്‍ ഉള്‍പ്പെടയുള്ള ഇരകളാണ് ഈ സമ്പ്രദായം വേണ്ടെന്ന് പറയുന്നതും. കാലങ്ങളായുള്ള പ്രക്ഷോഭമാണ് മുതലാഖിൽ ഉണ്ടായത്. . ശബരിമലയിലെ ആചാരം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ഹിന്ദു നേതൃത്വത്തെ അപരിഷ്‌കൃതരെന്ന് ആക്ഷേപിക്കുന്ന സിപിഎമ്മിന് മുത്തലാഖ് തുടരണമെന്ന് പറയുന്ന വ്യക്തിനിയമ ബോര്‍ഡും ഒവൈസിയും നവോത്ഥാന നായകരാണ്.ഇതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നതും.
സ്വാതന്ത്ര്യലബ്ദിക്ക് പിന്നാലെ വന്ന ഹിന്ദു കോഡ് ബില്‍ വഴി ഹിന്ദുസമൂഹത്തെ ഏകീകൃത നിയമ സംവിധാനങ്ങള്‍ക്ക് കീഴിലെത്തിക്കുന്നതിന് സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി രാജ്യത്തെ വിവിധ സര്‍ക്കാരുകള്‍ മനപ്പൂര്‍വ്വം അവഗണിച്ച മുത്തലാഖിനെ നേരിടാന്‍ മോദി സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചത് വ്യാപക ചർച്ചകൾക്ക് ഇഡാ വന്നിരുന്നു.. മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്നാണ് മുത്തലാഖ് നിരോധന ബില്ലിന്റെ പേര്. നിസാര കാരണങ്ങൾക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിയുന്ന മുസ്ലിം സമൂഹത്തിലെ വ്യവസ്ഥ സ്ത്രീകളുടെ വിവാഹ അവകാശങ്ങള്‍ പാടേ നിഷേധിക്കുന്നതാണ് എന്ന ആക്ഷേപം ഏറെ നാളായി ഉയർന്നു കേട്ടിരുന്നു.
മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ആഗസ്ത് 22ന് പുറത്തിറങ്ങിയ ശേഷവും നൂറിലേറെ മുത്തലാഖുകളാണ് രാജ്യത്ത് നടന്നതെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കുകയുണ്ടായി. ആറുമാസത്തിനകം നിയമനിര്‍മ്മാണം നടത്തണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്രം മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്.
മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് മൂന്നുവര്‍ഷംവരെ തടവും പിഴയും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ജാമ്യമില്ലാക്കുറ്റമായ മുത്തലാഖിന് വിധേയമാകുന്ന സ്ത്രീകള്‍ക്ക് പോലീസിനെ സമീപിക്കാനും നിയമസഹായം തേടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
മുത്തലാഖിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഇസ്രത്ത് ജഹാന്‍ എന്ന യുവതി ബിജെപിയില്‍ ചേര്‍ന്നതും മുത്തലാഖ് നിരോധന നിയമത്തിന്റെ അനുരണനങ്ങളാണ്.
https://www.facebook.com/Malayalivartha

























