ക്ഷേത്ര ആചാരവും വിശ്വാസവും സംരക്ഷിക്കും: ഭരണഘടനയില്‍ തൊട്ടു സത്യം ചെയ്‌ത സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിധി നടപ്പാക്കേണ്ടി വരും; ക്ഷേത്ര ആചാരവും വിശ്വാസവും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ക്ഷേത്ര ആചാരവും വിശ്വാസവും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . 'ഭരണഘടനയാണ് ഏറ്റവും മുകളില്‍' എന്ന് കടകംപള്ളി വിശദമാക്കി. ഭരണഘടനയില്‍ തൊട്ടു സത്യം ചെയ്‌ത സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിധി നടപ്പാക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷേത്രത്തിലെത്തുന്ന ഭക്തലക്ഷങ്ങളുടെ താൽപര്യത്തിനാണ് മുൻഗണന നൽകുക. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു നിലപാടും അംഗീകരിക്കാനാകില്ല. ബോധപൂർവമായ ഒരു സംഘർഷവും നടത്താൻ അനുവദിക്കില്ല. മകരവിളക്ക് കാലം സുഗമമായി നടക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തതിനാലെന്ന് ദേവസ്വം മന്ത്രി കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. ആരെയും കയറ്റണമെന്ന വാശിയോ നിര്‍ബന്ധമോ സര്‍ക്കാരിന് ഇല്ല. അത് ആദ്യം മനസിലാക്കൂ. അങ്ങനെ ഒരു വാശി ഉണ്ടായിരുന്നെങ്കില്‍ എപ്പോഴേ കയറിയേനേ. അതില്‍ എന്താ സംശയം. നിങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെ ശക്തിയെക്കുറിച്ച് സംശയം ഉണ്ടോ. അങ്ങനെ നിങ്ങള്‍ക്ക് യാതൊരു സംശയവും വേണ്ട. രണ്ടു മൂന്നു ചട്ടമ്പിമാര്‍ ഇവിടെനിന്ന് തടയുന്നതുകൊണ്ടാണ്, ശരണം വിളിക്കുന്നതുകൊണ്ടാണ് ഇവിടെ യുവതികള്‍ കയറാത്തതെന്ന തെറ്റിദ്ധാരണ വേണ്ട. ഈ സര്‍ക്കാരിന് അതില്‍ യാതൊരു താല്‍പര്യവും ഇല്ലാത്തതുകൊണ്ടാണ്. അതു നിങ്ങളുടെ അഹങ്കാരത്തിന്റെ ഭാഗമാണെന്ന് കരുതികളയരുത്. സര്‍ക്കാരിന് താല്‍പര്യമില്ല. ഒരു താല്‍പര്യവുമില്ല. അത് ആവര്‍ത്തിച്ചു ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന് മുന്നിലുള്ളതെന്താ. വിധി മുന്നിലുണ്ട്. അതു നടപ്പിലാക്കില്ല എന്നു പറയാന്‍ സര്‍ക്കാരിനാകില്ല. ആക്ടിവിസം പ്രദർശിപ്പിക്കാനുള്ള സ്ഥലമായി ശബരിമലയെ കാണരുത്. എന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം മകരവിളക്ക് പ്രമാണിച്ച് ശബരിമലയില്‍ സുരക്ഷാ സേനയെ നിശ്ചയിച്ചു ഐജി, ഡിഐജി എന്നിവര്‍ ഓരോരുത്തരും 10എസ്പിമാരും ഉള്ള സുരക്ഷാ സംഘമാണ് ഉണ്ടാകുക .ഡിസംബര്‍ 30 മുതല്‍ ജനുവരി 16വരെയുള്ള സുരക്ഷാ ചുമതല ഏര്‍പ്പെടുത്തിയിരിക്കുന്നത് .സന്നിധാനത്തും പമ്ബയിലും കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കും നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ ഡിഐജി സഞ്ജയ്കുമാര്‍ ഗരുഡയ്ക്കുമാണ് സുരക്ഷാ ചുമതല ഏര്‍പ്പെടുത്തിയിരിക്കുന്നത് . പൊലീസ് ക്രമീകരണങ്ങളുടെ ചുമതല എരുമേലിയില്‍ ചൈത്ര തെരേസ ജോണിനും മസാമാധാന ചുമതല ക്രൈംബ്രാഞ്ച് എസിപി സഖറിയ ജോര്‍ജിനുമാണ് നല്‍കിയിരിക്കുന്നത് .
https://www.facebook.com/Malayalivartha

























