ശബരിമലയെ തകര്‍ക്കുകയെന്ന സിപിഎമ്മിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്; സിപിഎമ്മിന്റെ കൊലച്ചതിക്കെതിരെ രംഗത്ത് വരും ; ശ്രീധരൻ പിള്ള രംഗത്ത്

ശബരിമലയെ തകര്‍ക്കുകയെന്ന സിപിഎമ്മിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഹിന്ദുവിശ്വാസികളോട് ചെയ്ത കൊലച്ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ ഭരണ കൂടം അവർ ആസൂത്രണം ചെയ്ത രീതിക്കാണ് നടക്കുന്നത്. ശബരിമലയെ തകർക്കുക എന്നതാണ് പ്രഖ്യാപിതമായ ലക്‌ഷ്യം. ആ പ്രഖ്യാപിതമായ ലക്ഷ്യത്തിനു വേണ്ടി ഏത് ഹീനമായ മാർഗവും കേരളത്തിലൂടെ സിപിഎം ഭരണകൂടം ചെയ്യുമെന്ന് ബിജെപി മുന്കൂട്ടിത്തന്നെ ഇക്കാര്യം എല്ലാവരെയും ബോധവത്കരിക്കാൻ ശ്രമിച്ചതാണ്. അതെല്ലാം ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഒരിക്കലും ബാലൻസ് തെറ്റിപ്പോകാതെ സമശ്ചിത്തതയോടെ പ്രശ്നങ്ങളെ വിശ്വാസികൾ കൈകാര്യം ചെയ്യണം. അതേസമയം ശക്തമായ രീതിയിൽ തീർച്ചയായും ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകണം. ഇതിൽ അമർഷം പൂണ്ട ജനങ്ങൾ ജനാധിപത്യ മാര്ഗങ്ങളിലൂടെ, സമാധാനപരമായ മാര്ഗങ്ങളിലൂടെ ഈ കടും പ്രവർത്തിക്കു എതിരായി, ഈ കൊലച്ചതിക്ക് എതിരായി പ്രതികരിക്കണമെന്നുള്ള ബിജെപിയുടെ അഭിപ്രായം ഞാനിവിടെ പ്രഖ്യാപിക്കുകയാണ്. സിപിഎമ്മിന്റെ പിന്‍ഗാമികള്‍പോലും അയ്യപ്പ ശാപത്തില്‍നിന്നും രക്ഷപെടില്ല. നിരീശ്വരവാദികളായ ഭരണകൂടത്തിന്റെ ചെയ്തികള്‍ വിശ്വാസികളുടെ നെഞ്ചില്‍ വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ മുറിവ് ഉണങ്ങില്ല. സിപിഎമ്മിന്റെ ഈ ചെയ്തികള്‍ വിനാശകാലെ വിപരീത ബുദ്ധി എന്നുമാത്രമാണ് പറയാനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആധുനിക ഔറംഗസേബാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല കര്‍മ സമിതി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍,ക്ഷേത്ര വിശ്വാസികളുടെ പ്രസ്ഥാനങ്ങള്‍ സന്യാസിമാര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനത്തെ അരയും തലയും മുറുക്കി വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും യോജിക്കാനാവാത്ത കൊടും ക്രൂരതയാണ് ഭരണകൂടം ചെയ്തത്. അവരുടെ ചിരി കൊലച്ചിരിയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം നടയടച്ചത് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മണ്ടത്തരമാണെന്നും, ഭക്തരോട് കാണിച്ച കൊലച്ചതിയ്ക്ക് പാര്‍ട്ടി തിരിച്ചടി നേരിചേണ്ടി വരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha



























