ശബരിമല യുവതി പ്രവേശനം; മുഖ്യമന്ത്രിയും സിപിഎമ്മും ഒരു പക്ഷം ചേർന്ന് വിഭാഗീയത വളർത്തുന്നു; ഇത് കേരള ജനതയ്ക്ക് ഒരിക്കലും ഗുണം ചെയ്യില്ല; ഉമ്മൻചാണ്ടി

ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുവതീപ്രവേശന വിഷയം സംബന്ധിച്ച പുതിയ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തി.പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം മുഖ്യമന്ത്രി ഒരു പക്ഷം പിടിച്ച് വിഭാഗീയത വളര്‍ത്തുകയാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
സമൂഹത്തിലെ പരിഹരിക്കാന്‍ പറ്റാത്ത വിഷയങ്ങളില്‍ തർക്കങ്ങൾ ഉണ്ടാകുന്നത് വളരെ സ്വാഭാവികതയേറിയ ഒന്നാണ് . അതിനു പരിഹാരം കാണേണ്ടത് മുഖ്യമന്ത്രിയും സർക്കാരുമാണ് . എന്നാൽ അതിനു പകരം മുഖ്യമന്ത്രി ഒരു പക്ഷം പിടിച്ച് വിഭാഗീയത വളർത്തുകയാണ് മുഖ്യമന്ത്രിയും സിപിഎമ്മും കൂടി ചെയ്യുന്നതെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാണിച്ചു. ഈ നിലപാട് കേരളജനതയ്ക്ക് ഒരിക്കലും ഗുണം ചെയ്യില്ല ,മറിച്ച് ദോഷമേ ചെയ്യൂ. അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് ഭരണകാലത്തും ജനങ്ങളെ പല വിഭാഗങ്ങളാക്കാന്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങളെ പക്ഷം ചേര്‍ന്ന് പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേരളം ഇതുവരെ നേടിയിട്ടുളള എല്ലാ നേട്ടങ്ങളും നിഷ്പ്രഭമാക്കുന്നതാണ് ഈ പുതിയ സംഭവങ്ങള്‍. ഒപ്പം ഇത് ജനങ്ങളെ വ്യത്യസ്ത ചേരികളിലാക്കി.അതിനാല്‍, സര്‍ക്കാരും മുഖ്യമന്ത്രിയും തെറ്റ് തിരുത്താന്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























