സംസ്ഥാനം ഇന്ന് വ്യാപക ആക്രമണങ്ങളിലേക്കെന്നു ഇന്റലിജൻസ് റിപ്പോർട്ട്

സംസ്ഥാനം ഇന്ന് വ്യാപക ആക്രമണങ്ങളിലേക്കെന്നു ഇന്റലിജൻസ് റിപ്പോർട്ട്
ശബരിമല സന്നിധാനത്ത് യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. അതെ സമയം
ശബരിമലയിൽ യുവതീപ്രവേശമുണ്ടായാൽ സംസ്ഥാനത്ത് വ്യാപകമായ അക്രമമുണ്ടാവുമെന്ന് നേരത്തെ തന്നെ സംസ്ഥാന ഇന്റലിജൻറ്സ് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. . യുവതീപ്രവേശം സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് അടുത്ത രണ്ടു ദിവസങ്ങളിൽ അക്രമം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നു അറിയിച്ചു.
രണ്ടുയുവതികൾ ശബരിമലയിൽ പ്രവേശിച്ച സാഹചര്യത്തിൽ കൂടുതൽ യുവതികൾ ശബരിമല സന്ദർശനത്തിന് തയ്യാറാകാനുള്ള സാധ്യതകളും ഇന്റലിജന്റ്‌സ് വിഭാഗം തള്ളിക്കളയുന്നില്ല.
വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി അക്രമമുണ്ടാവുമെന്നും സ്ത്രീപ്രവേശമുണ്ടായാൽ ഹർത്താൽ ഉണ്ടാകുമെന്നും അത് അക്രമങ്ങളിൽ കലാശിക്കുമെന്നുമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ചിലയിടങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷമുണ്ടാവുമെന്നും പറയുന്നു.
ഇത് ശരിയാണെന്നു വ്യക്തമാക്കും വിധം ഹർത്താൽ അക്രമമാസക്തമായിരിക്കുന്നു. മലപ്പുറം തവനൂരില്‍ സിപിഎം ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശായ്ക്ക് തീയിട്ടു. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയും കല്ലേറുണ്ടായി. കോഴിക്കോട് പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയപാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്..കൊയിലാണ്ടിയില്‍ സിഐയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി...പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസിക്കു നേരെയും ഡിവൈഎഫ്‌ഐ ഓഫീസിനു നേരെയും കല്ലേറുണ്ടായി..
കൊട്ടാരക്കര പള്ളിക്കലിലും, കോട്ടാത്തലയിലും ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. കോട്ടാത്തലയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ കാറിനു നേരയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.അക്രമം നടത്തുകയോ സഞ്ചാരം തടസ്സപ്പെടുത്തുകയോ ചെയ്താല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തുവകകളില്‍നിന്നോ നഷ്ടം ഈടാക്കും .അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായി കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ അറസ്റ്റുചെയ്യും. കടകള്‍ തുറന്നാല്‍ സംരക്ഷണം നല്‍കും എന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























