ഞങ്ങൾ ദളിതരായതിനാൽ ശുദ്ധികലശം നടത്തി... തന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിന്ദുവും കനകദുര്‍ഗയും; ഇനി കളി കോടതിയിൽ

ശബരിമല തന്ത്രി കണ്ഠരര് രാജീവര്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബിന്ദുവും കനകദുര്‍ഗയും. തങ്ങള്‍ മലയില്‍ കയറിയതിനെ തുടര്‍ന്ന് ക്ഷേത്ര നട അടച്ച് ശുദ്ധികലശം നടത്തി. തങ്ങള്‍ ദളിതരായതിനാലാണ് തന്ത്രി അങ്ങനെ നടത്തിയത് എന്നാണ് ഇരുവരുടേയും ആരോപണം. അതേസമയം ദലിത് നിയമ പ്രകാരം തന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും ബിന്ദു പറഞ്ഞു. ദളിതരെ അധിഷേപിക്കുന്ന തരത്തിലുള്ള ഈ നടപടി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. യുവതി പ്രവേശനം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയുകയാണ് ചെയ്യേണ്ടിയിരുന്നത്. ശബരിമലയില്‍ ഇനിയും ദര്‍ശനം നടത്തുമെന്നും ബിന്ദുവും കനക ദുര്‍ഗയും പറഞ്ഞു.
അതേസമയം യുവതീപ്രവേശത്തേത്തുടര്‍ന്നു തന്ത്രി കണ്‌ഠര് രാജീവര് ശബരിമല നടയടച്ചു ശുദ്ധിക്രിയ നടത്തിയതു ദേവസ്വം ബോര്‍ഡിന്റെ ഉപദേശം മറികടന്ന്. കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയതു തന്ത്രിയോ മേല്‍ശാന്തിയോ നേരില്‍ക്കാണാത്തതിനാല്‍ പരിഹാരക്രിയ വേണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ ഉപദേശം.യുവതികള്‍ ദര്‍ശനം നടത്തിയതു സി.സി. ടിവി ദൃശ്യങ്ങളിലൂടെയാണു പുറംലോകമറിഞ്ഞത്. തന്ത്രി ഉടന്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടു. നേരില്‍ കാണാത്തതിനാല്‍ പരിഹാരക്രിയ ആവശ്യമില്ലെന്നും ആരെങ്കിലും അന്വേഷിച്ചാല്‍ നേരില്‍ കണ്ടില്ലെന്നു പറഞ്ഞാല്‍ മതിയെന്നും ബോര്‍ഡ് ഉപദേശം നല്‍കി. ഇക്കാര്യം ആദ്യം തന്ത്രിയും സമ്മതിച്ചു. എന്നാല്‍, മുഖ്യമന്ത്രി സംഭവം സ്‌ഥിരീകരിച്ചതോടെ തന്ത്രി നിലപാടു മാറ്റി. ആചാരലംഘനം നടന്നതായി മുഖ്യമന്ത്രി സ്‌ഥിരീകരിച്ച സ്‌ഥിതിക്ക് പരിഹാരക്രിയ ചെയ്യാതെ മാര്‍ഗമില്ലെന്നു തന്ത്രി അറിയിച്ചു. അപ്പോഴും ബോര്‍ഡ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തന്ത്രി വഴങ്ങിയില്ല. ഇതാണു ദേവസ്വം ബോര്‍ഡിനെ പ്രകോപിപ്പിച്ചതും തന്ത്രിയോടു വിശദീകരണം തേടിയതും. 19-നകം വിശദീകരണം നല്‍കണം. 20-നു രാവിലെയാണു ശബരിമല നടയടയ്‌ക്കുന്നത്. വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ രാജീവരെ ചുമതലയില്‍നിന്നു തല്‍ക്കാലം മാറ്റുന്നതടക്കമുള്ള തീരുമാനം ബോര്‍ഡ് കൈക്കൊണ്ടേക്കാം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടാകും നിര്‍ണായകം. എന്നാല്‍, പുനഃപരിശോധനാ ഹര്‍ജിയിലെ തീരുമാനംവരെ കാത്തിരിക്കാനാകും സര്‍ക്കാര്‍ നീക്കമെന്നാണു സൂചന.
മനിതി സഘത്തിൽ നേരത്തെ മല കയറാനെത്തി മടങ്ങിപ്പോയ ബിന്ദുവും കനക ദുർഗ്ഗയും കഴിഞ്ഞ ദിവസമാണ് ശബരിമലയിൽ കയറി ചരിത്രം സൃഷ്ടിച്ചത്. പ്രതിഷേധങ്ങളേതുമില്ലാതെ സ്വതന്ത്രമായാണ് ഇവർ മല കയറിയത്.രാത്രി പന്ത്രണ്ട് മണിക്കാണ് ബിന്ധുവും കനകദുർഗ്ഗയും പമ്പയിൽ നിന്നും മലകയറാൻ ആരംഭിച്ചത്. പുലർച്ചെ 3.50 ഓടെ ആരുടെയും തടസപ്പെടുത്തൽ കൂടാതെ ഇവർ സന്നിധാനത്തെത്തി ദർശനം നടത്തി മടങ്ങിയത്.
https://www.facebook.com/Malayalivartha



























