Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സെന്‍കുമാറിന്റെ കണ്ണ് തിരുവനന്തപുരത്ത്; ലോക്‌സഭാതെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കേ, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്റെ ബി.ജെ.പി പ്രവേശനം തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ലക്ഷ്യം വച്ച്

05 JANUARY 2019 05:09 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാതെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കേ, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്റെ ബി.ജെ.പി പ്രവേശനം തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ലക്ഷ്യം വച്ച്. സെന്‍കുമാറിന് പുറമെ തിരുവനന്തപുരം സീറ്റിന് അവകാശവാദവുമായി ഒരു പട തന്നെ ബി.ജെ.പിയില്‍ രൂപം കൊണ്ടിട്ടുണ്ട്. ഇക്കുറി ഓ. രാജഗോപാല്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഈ സീറ്റ് ബി.ജെ.പിക്ക് വലിയ തലവേനയായി മാറും.

സര്‍വീസില്‍ നിന്നും പിരിഞ്ഞശേഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിക്കൊണ്ട് ബി.ജെ.പിയുടെ പാളയത്തില്‍ എത്തിയ സെന്‍കുമാറിന്റെ ലക്ഷ്യം തലസ്ഥാന സീറ്റാണ്. ബി.ജെ.പി ദേശീയനേതൃത്വവുമായി നേരിട്ട് ബന്ധപ്പെട്ടാണ് സെന്‍കുമാര്‍ ബി.ജെ.പി പാളയത്തില്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ അദ്ദേഹം സജീവമായി മറ്റ് സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെടുന്നുമുണ്ട്. ആര്‍.എസ്.എസിനേയും വരുതിയിലെത്തിക്കാന്‍ സെന്‍കുമാറിന് കഴിഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ശബരിമല സേവാസമിതിയുടെ ദേശീയ നേതൃത്വത്തിലേക്ക് സെന്‍കുമാറിനെ കൊണ്ടുവന്നതും അതിന്റെ ഫലമായാണ്. സംസ്ഥാനത്ത് ഏറെ ാമറുള്ള ഒരു വ്യക്തിയെന്ന നിലയിലാണ് സെന്‍കുമാറിനെ സംഘപരിവാര്‍ കാണുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ബി.ജെ.പിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നുറപ്പുമാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമിയായി ബി.ജെ.പിയിലെത്തിയ മുന്‍ ഐ.എ.എസ് ഓഫീസര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ലഭിക്കുന്ന പരിഗണനയും സെന്‍കുമാറിന് പ്രചോദനമായിട്ടുണ്ട്.
ഗവര്‍ണര്‍ സ്ഥാനം നല്‍കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും സെന്‍കുമാറിന്റെ ലക്ഷ്യം തിരുവനന്തപുരം ലോക്‌സഭാ സീറ്റാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ ശക്തിയുള്ള ലോക്‌സഭാമണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഓ. രാജഗോപാല്‍ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണിത്. 15,000ല്‍ പരം വോട്ടുകള്‍ക്ക് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പരാജയവും.

ഇക്കുറി ശബരിമല വിഷയം ഉള്‍പ്പെടെ കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്നു ആഞ്ഞുപിടിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്. അതുകൊണ്ടുതന്നെ ഈ മണ്ഡലത്തിന് ആവശ്യക്കാര്‍ ഏറെയുമാണ്. സെന്‍കുമാറിനെ ഇവിടെ പരിഗണിക്കുകയാണെങ്കില്‍ ശശി തരൂരിനെ ശക്തമായി നേരിടാന്‍ കഴിയുമെന്ന് ബി.ജെ.പിയിലെ ഒരുവിഭാഗം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് സര്‍വീസില്‍ നിന്നും പിരിഞ്ഞ സെന്‍കുമാര്‍ ബി.ജെ.പിയുമായി അടുത്തത്. സര്‍വീസിലുള്ളിടത്തോളം കാലം കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ വിശ്വസ്തരില്‍ ഒരാളായാണ് സെന്‍കുമാറിനെ കണക്കാക്കിയിരുന്നത്. പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയയുടന്‍ ഇദ്ദേഹത്തെ ഡി.ജി.പി സ്ഥാനത്തുനിന്നും മാറ്റിയതാണ് ഇടതുമുന്നണിയുമായി സെന്‍കുമാര്‍ ഇടഞ്ഞതിനുള്ള പ്രധാനകാരണവും. അന്നുമുതല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വിമര്‍ശകരിലൊരാളാണ് സെന്‍കുമാര്‍.

എന്നാല്‍ സെന്‍കുമാറിന് ബി.ജെ.പിയില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പും ഉയരും. അതില്‍ഏറ്റവും പ്രധാനം കുമ്മനം രാജശേഖരനാണ്. നിലവില്‍ മിസോറാം ഗവര്‍ണറായ അദ്ദേഹം ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ വരികയാണെങ്കില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കുമ്മനമായിരിക്കുമെന്നും അവര്‍ പറയുന്നു.

ഓ. രാജഗോപാലിന് ശേഷം ബി.ജെ.പിയില്‍ വിജയസാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു നേതാവാണ് കുമ്മനം. കഴിഞഞ് നിയമസഭാതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അദ്ദേഹം അത് തെളിയിച്ചതുമാണ്. ബി.ജെ.പി എന്നതിലുപരി, തീവ്രപക്ഷ നിലപാടുളള കുമ്മനത്തിന് ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കുമെന്നാണ് പൊതുവില്‍ വിലയിരുത്തുന്നത്. പ്രത്യേകിച്ചും തിരുവനന്തപുരം മണ്ഡലത്തില്‍ വിജയപരാജയം നിര്‍ണ്ണയിക്കുന്നതില്‍ ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടിന് വലിയ പങ്കുണ്ട്. കുമ്മനം വന്നുകഴിഞ്ഞാല്‍ ശശിതരൂരിന് ലഭിക്കുന്ന നായര്‍ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേകിച്ച് ശബരിമല വിഷയത്തോടെ എന്‍.എസ്.എസ് ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുമ്മനമായിരിക്കും ഏറ്റവും അഭികാമ്യനായ സ്ഥാനാര്‍ത്ഥി എന്നാണ് ഇവരുടെ വാദം.

എന്നാല്‍ ഇവര്‍ക്കൊക്കെ പുറമെ സ്ഥാനാര്‍ത്ഥിത്വ മോഹവുമായി ചലച്ചിത്രതാരം സുരേഷ്‌ഗോപിയും രംഗത്തുണ്ട്. മണ്ഡലത്തില്‍ സുപരിചതനും ചലച്ചിത്രതാരം എന്ന പരിവേഷവും അദ്ദേഹത്തിന് ഗുണകരമാകുമെന്നാണ് മറ്റൊരുവിഭാഗത്തിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ സുരേഷ്‌ഗോപി തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നുമുണ്ട്. ഇത് അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ രാജ്യസഭാംഗമായ സുരേഷ്‌ഗോപിയെ അതുകൊണ്ടുതന്നെ പരിഗണിക്കുന്നതിനുള്ള സാദ്ധ്യത വളരെ കുറവാണ്് രാജ്യസഭയില്‍ നാമനിര്‍ദ്ദേശംചെയ്യപ്പെട്ട അംഗമായ അദ്ദേഹത്തിന് 2022 വവെ കാലാവധിയുണ്ട്. നിലവില്‍ ദേശീയതലത്തില്‍ ബി.ജെ.പിയുടെ സാദ്ധ്യതകളില്‍ സംശയമുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ രാജ്യസഭയിലെ ശക്തി കുറയ്ക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവില്ലെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. എന്നാലും തിരുവനന്തപുരം സീറ്റ് ബി.ജെ.പിക്കുള്ളില്‍ പുതിയ തലവേദനകള്‍ സൃഷ്ടിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (3 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (3 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (3 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (3 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (4 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (6 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (6 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (6 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (6 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (6 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends