Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കുഞ്ഞാലിക്കുട്ടിയുടെ പുതിയ ബീവി ബിജെപി; ശബരിമല വിഷയത്തില്‍ സുുപ്രീംകോടതി വിധിയെ മറികടന്ന് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിയെ കാണണമെന്നു തീരുമാനമെടുത്ത ഉത്സാഹക്കമ്മിറ്റിയെ നയിച്ചതും കുഞ്ഞാലിക്കുട്ടി ; മുസ്ലീംലീഗിനൊപ്പം ബിജെപിയുമായും ബാന്ധവം വച്ചുള്ള കളിയാണ് ഇപ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി കളിക്കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ പക്ഷം

05 JANUARY 2019 04:24 PM IST
മലയാളി വാര്‍ത്ത

മുസ്ലീംലീഗിനൊപ്പം ബിജെപിയുമായും ബാന്ധവം വച്ചുള്ള കളിയാണ് ഇപ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി കളിക്കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ പക്ഷം. അതുപക്ഷേ, മുസ്ലീംലീഗിന്റെ അന്ത്യത്തില്‍ കൊണ്ടെത്തിക്കാനാണു സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

കുഞ്ഞാലിക്കുട്ടിക്ക് ബിജെപി നേത‍ത്വവുമായുള്ള കൂട്ടുകെട്ട് പല തവണ ചര്‍ച്ചയില്‍ വന്നതാണ്. മുത്തലാഖ് ബില്‍ ലോക് സഭയില്‍ വന്ന നേരം അതിനെ എതിര്‍ക്കാനുള്ള സങ്കടം കൊണ്ട് വ്യവസായിയുടെ മകന്റെ കല്യാണത്തിന് ബിരിയാണി കഴിക്കാന്‍ പോയി എന്ന ആക്ഷേപം വന്നത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

ഇപ്പോഴിതാ, ശബരിമല വിഷയത്തില്‍ സുുപ്രീംകോടതി വിധിയെ മറികടന്ന് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിയെ കാണണമെന്നു തീരുമാനമെടുത്ത ഉത്സാഹക്കമ്മിറ്റിയെ നയിച്ചതും കുഞ്ഞാലിക്കുട്ടിയാണെന്നു വ്യക്തമായതോടെ മുസ്ലീംലീഗിലും കോണ്‍ഗ്രസിലും മാത്രമല്ല, യുഡിഎഫില്‍ മൊത്തത്തില്‍ അതു വിവാദങ്ങള്‍ക്കു വഴി മരുന്നിട്ടിരിക്കുന്നത്.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിന്‍സ് ഇറക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മോദിയെ കാണുമെന്ന് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ പിക കുഞ്ഞാലിക്കുട്ടി, എന്‍കെ പ്രേമചന്ദ്രന്‍, ജോസ് കെ.മാണി, പി.കെ.രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണുണ്ടായിരുന്നത്. ഇവരില്‍ കുഞ്ഞാലിക്കുട്ടിക്കു പുറമേ, പ്രേമചന്ദ്രനും ജോസ് കെ.മാണിയും മോദിയോടോ ബിജെപിയോ പറയത്തക്ക ശത്രുതയില്ലാത്തവരാണ്. അല്പം കൂട്ടുകെട്ടും ഉണ്ട്. അവരുടെ മുന്‍കൈയിലാണ് ഈ തീരുമാനമുണ്ടായതെന്നറിയുന്നു.

അതേസമയം, വാര്‍ത്ത വന്നതോടെ ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ ഇടപെട്ടു എന്നാണ് ലഭിക്കുന്ന വിവരം. യുവതീ പ്രവേശനത്തിലും സ്ത്രീതുല്യതയിലും കേരളത്തിലെ കോണ്‍ഗ്രസില്‍നിന്നു ഭിന്നമായി പുരോഗമന കാഴ്ചപ്പാട് വച്ചു പുലര്‍ത്തുന്ന രാഹുല്‍ഗാന്ധി ഇത്തരം പരാമര്‍ശങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ചു പറയുകയായിരുന്നുവത്രേ. അടുത്തനിമിഷം തന്നെ മുല്ലപ്പള്ളിയുടേതായി പ്രസ്താവന വന്നു. ഇത് സംഘടനയുടെയോ മുന്നണിയുടെയോ തീരുമാനമല്ല. അത് സാവകാശം ചര്‍ച്ച ചെയ്കു തീരുമാനിക്കും. അതായാത് ഈ തീരുമാനം കുഞ്ഞാലിക്കുട്ടിയുടെുയും പ്രേമചന്ദ്രന്റേതുമായിരുന്നു എന്നു വ്യക്തം. ഇതോടെ, അടുത്ത തിരഞ്ഞെടുപ്പില്‍ കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യമുണ്ടാക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തന്ത്രത്തിന് താല്‍ക്കാലികമായെങ്കിലും തടസം വന്നിരിക്കുകയാണെന്നാണ് സൂചന ലഭിക്കുന്നത്. കോണ്‍ഗ്രസും മുസ്ലീം ലീഗും ബിജെപിയും അനൌദ്യോഗികമായി ഒരുമിച്ചു നിന്നല്ലാതെ വരും തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തളയ്ക്കാനാവില്ല എന്ന ബോധ്യം കുറേ നാളായി കുഞ്ഞാലിക്കുട്ടിക്കുണ്ട്. ശബരിമല വിഷയത്തോടെ കോണ്‍ഗ്രസിനും ബിജെപിക്കുമിടയില്‍ പാലം പണിയുന്നതില്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ച രണ്ടുപേരില്‍ ഒരാള്‍ കുഞ്ഞാലിക്കുട്ടിയാണെന്നാണ് അണിയറ വര്‍ത്തമാനം. അതിന്റെ ഭാഗമായിരുന്നു രഥയാത്രയ്ക്ക് പലഭാഗങ്ങളിലും മുസ്ലീംലീഗ് നല്‍കിയ സ്വീകരണവും നാമജപജാഥയ്ക്ക് വെള്ളം കൊടുക്കലും. പാലം പണിയുന്നവരില്‍ രണ്ടാമന്‍ സുകുമാരന്‍ നായരുടെ നോമിനിയായ ചെന്നിത്തലയാണ്. ബിജെപിയാകട്ടെ കൃത്യമായ രാഷ്ട്രീയമാണ് ഇതില്‍ കാണുന്നത്. കേരളത്തില്‍നിന്നു സിപിഎം ജയിച്ചുവരുന്നതിനേക്കാള്‍ അവര്‍ക്കു നല്ലത് കോണ്‍ഗ്രസ് ജയിച്ചുവരുന്നതാണ്.

കുഞ്ഞാലിക്കുട്ടിയുടെ സ്വപ്നം പൂവണിയുമോ എന്നതിലുപരി ഈ ബാന്ധവം മുസ്ലീംലീഗിന് ഏറെ പരിക്കുണ്ടാക്കുമെന്നതു വ്യക്തമാണ്. സുപ്രീംകോടതി വിധിയെ മറികടന്ന് ഓര്‍ഡിനന്‍സ് ഉറക്കണമെന്ന് പ്രധാനമന്ത്രിയെ നിര്‍ബന്ധിക്കുവാന്‍ മുസ്ലീംലീഗ് നിന്നാല്‍ അതിനര്‍ത്ഥം, അയോധ്യാ വിഷയത്തില്‍ വിപരീത വിധി വന്നാല്‍ ഓര്‍ഡിനന്‍സ് കൊണ്ട് അതിനെ മറികടക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നരേന്ദ്രമോദിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ശക്തി പകരുരക എന്നതാണ്. അതായത് ശബരിമലയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ലിംഗനീതി അട്ടിമറിച്ചാല്‍ നാളെ ബാബറി മസ്ജിദിന്റെ വിഷയത്തില്‍ ബിജെപി കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിനെ മുസ്ലീംലീഗിനും കോണ്‍ഗ്രസിനും പിന്തുണയ്ക്കേണ്ടി വരും. അങ്ങനെ ഭരണഘടനയുടെയും മതേതരത്വത്തിന്റെയും കൊലയ്ക്ക് അവരും പങ്കാളിയാകും. അത് കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണമാക്കും. മുസ്ലീം ലീംഗ് കെട്ടിത്തൂങ്ങി ചാകേണ്ടിവരും. അല്ലെങ്കില്‍ നാട്ടുകാര്‍ കൊന്നു കെട്ടിത്തൂക്കും.

അതായത്, ഇടതുപക്ഷ വിരോധവും ലിംഗനീതിയോടുള്ള വിദ്വേഷവും ഭരണക്കൊതിയും കോണ്‍ഗ്രസിനെയും മുസ്ലീംലീഗിനെയും കൊണ്ടെത്തിക്കുന്നത് വലിയ പ്രതിസന്ധിയിലേക്കാണ്. രണ്ടു വള്ളത്തില്‍ കാലുവച്ചുള്ള യാത്ര അധികകാലം ഉണ്ടാകില്ലെന്ന് ഉറപ്പ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (3 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (3 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (3 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (3 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (4 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (6 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (6 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (6 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (6 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (6 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends