ചില പോലീസുകാരെ സ്വാധീനിക്കാൻ ആർ എസ് എസ് ശ്രമം നടത്തുന്നു....... സംസ്ഥാന പോലീസ് മികച്ചതെന്ന ആഭ്യന്തരമന്ത്രിയുടെ വാക്കുകളെ തട്ടി മറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി രംഗത്ത്...

കേരളത്തിലെ പോലീസ് മികച്ചതെന്ന് ആഭ്യന്തരമന്ത്രി പിണറായി വിജയൻ പറയുമ്പോൾ അതിനെ തിരുത്തി കോടിയേരി രംഗത്ത്. ചില പോലീസുകാരെ സ്വാധീനിക്കാൻ ആർഎസ്എസ് ശ്രമം നടത്തുന്നുണ്ടെന്നും ഇതിൽ ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ആർഎസ്എസിന്‍റെ പ്രവർത്തനങ്ങളെ പ്രത്യേകമായി കാണാൻ പോലീസിനു കഴിയണം. മറ്റു രാഷ്‌ട്രീയ പാർട്ടികളുടേതു പോലെയല്ല അവരുടെ പ്രവർത്തനം. പോലീസുദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നത് അവരെ നിഷ്ക്രിയമാക്കാൻ വേണ്ടിയാണ്. കീഴടങ്ങാൻ സിപിഎം തയാറല്ല. ആർഎസ്എസ് അക്രമത്തെ പ്രതിരോധിക്കും. സിപിഎം- ആർഎസ്എസ് അക്രമമെന്ന് വരുത്തുന്നതു ശ്രദ്ധതിരിച്ചുവിടാൻ വേണ്ടിയാണ്. ആർഎസ്എസ് ശ്രമത്തെ തുടർന്നു സംസ്ഥാനത്ത് അരാജകത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയമായി പോലീസിനെ വിരട്ടി വരുതിയിലാക്കുകയാണ് കോടിയേരി ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളിൽ പോലീസ് പിയെ വേട്ടയാടുന്നു എന്ന ആരോപണങ്ങൾക്കിയിലാണ് കോടിയേരി രംഗത്തെത്തിയത്. പോലീസ് സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടതെന്ന പിണറായിയുടെ പ്രസ്താവനയെ തിരുത്തുന്നതാണ് കോടിയേരിയുടെ വാക്കുകൾ.
ശബരിമലയിൽ സുപ്രീംകോടതി വിധി അനുസരിച്ചു സ്ത്രീകൾ പ്രവേശിച്ചുകഴിഞ്ഞു. ഒന്നുകയറിയാലും പത്തുകയറിയാലും ഫലമൊന്നാണ്. ഒരു മണിക്കൂർകൊണ്ടു തീരുന്ന എന്തു ശുദ്ധികലശമാണ് തന്ത്രി അവിടെ നടത്തിയതെന്നറിയില്ല. അതിനെക്കുറിച്ച് അറിവുള്ളവർ പറയുന്നതു ശുദ്ധികലശം ഇത്ര വേഗം തീർക്കാനാവില്ലെന്നാണെന്നും കോടിയേരി പറഞ്ഞു.പന്തളത്ത് ശബരിമലകര്‍മ്മ സമിതിയുടെ പ്രകടനത്തിനിടെ പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരിച്ചത് ആസൂത്രിതമായ കൊലപാതകമാണെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയത് തല തിരിഞ്ഞ പോലീസുകാരനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ പ്രവര്‍ത്തന രീതി പോലീസുകാര്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രകടനത്തിനിടെ സിപിഎം ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനു മുകളില്‍ നിന്നുള്ള കല്ലേറിലാണ് ഉണ്ണിത്താന്‍ കൊല്ലപ്പെട്ടത്. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ കെട്ടിടത്തിനു മുകളില്‍ ഇവര്‍ തമ്പടിച്ചിരിക്കുകയായിരുന്നു. കരിങ്കല്ല്, ഇഷ്ടിക കഷ്ണങ്ങള്‍ എന്നിവയും ശേഖരിച്ചിരുന്നു എ്ന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്.
തലയ്‌ക്കേറ്റ മാരക പരിക്കാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം നടക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരിയും പ്രസ്താവന നടത്തിയിരിക്കുന്നത്. പോലീസിനെ വിരട്ടി പാർട്ടിക്ക് വിധേയമാക്കുകയാണ് കോടിയേരി ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha



























