ശബരിമല യുവതികളെ കേറ്റിയ സംഭവത്തിൽ തെരുവുകൾ തോറും പ്രക്ഷോഭങ്ങൾ കത്തുമ്പോൾ തന്ത്രം മാറ്റി രാഷ്ട്രീയ പാർട്ടികൾ..... ചരിത്രം ആവര്‍ത്തിക്കുന്നു; വെല്ലുവിളികൾ അവസാനിപ്പിച്ച് നേതാക്കള്‍

ശബരിമല വിഷയത്തിൽ ബിജെപി പിന്തുണയോടെ കർമ്മ സമിതി ആഹ്വനം ചെയ്ത ഹർത്താലിൽ ഇരുപക്ഷത്തേയും നേതാക്കളുടെ വീട്ടിലേക്ക് ബോംബെറിഞ്ഞുള്ള നീക്കത്തോടെ കണ്ണൂരില്‍ സി.പി.എം.-ബി.ജെ.പി.സമാധനശ്രമങ്ങള്‍ക്ക് പട പടേന്ന് ആരംഭിച്ചു. ഇരുപക്ഷവും സമാധാനശ്രമങ്ങളോട് സഹകരിച്ചു തുടങ്ങി. പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായപ്പോൾ പതിവുണ്ടായിരുന്ന നേതാക്കളുടെ വെല്ലുവിളി ഇന്നലെ ഉണ്ടായില്ല.
ഇതിനു മുൻപുള്ള വർഷങ്ങളിലും നേതാക്കളെ ലക്ഷ്യമിട്ട് അക്രമം നീങ്ങിയപ്പോൾ സമാധാനത്തിലേക്ക് നീങ്ങിയ ചരിത്രം കണ്ണൂരിനുണ്ട് . സി.പി.എം. നേതാക്കളായ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെയും മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെയും ബി.ജെ.പി. രാജ്യ സഭാംഗം വി. മുരളീധരന്‍ എന്നീ പ്രമുഖ നേതാക്കളുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്.
സംഘര്‍ഷ സാധ്യതയുള്ളയിടങ്ങളിലെല്ലാം ഡിവൈ.എസ്.പിമാരടക്കം കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. അക്രമികളെ അറസ്‌റ്റ് ചെയ്‌തും കരുതല്‍ തടങ്കലിലാക്കിയും സംഘര്‍ഷം വ്യാപിക്കുന്നത് തടയും.
ജില്ലാ കലക്‌ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ സി.പി.എം- ബി.ജെ.പി നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ വീണ്ടും സംഘര്‍ഷത്തിലേക്കുനയിക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനം. യോഗത്തില്‍ പങ്കെടുത്ത സി.പി.എം, ബി.ജെ.പി നേതാക്കള്‍ ധാരണകള്‍ അംഗീകരിച്ചു. ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ സഹകരണവും നേതാക്കള്‍ ഉറപ്പ് നല്‍കി.സമാധാനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇ.പി. ജയരാജന്‍ അടക്കമുള്ള മന്ത്രിമാര്‍ വ്യക്‌തമാക്കി.
യോഗത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സംസ്‌ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, ജില്ലാ പോലീസ് മേധാവി ജി. ശിവ വിക്രം എന്നിവര്‍ പങ്കെടുത്തു.
ശബരിമലയില്‍ യുവതികള്‍ കയറിയതിനെത്തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ കണ്ണൂരൊഴികെയുള്ള എല്ലാ ജില്ലകളിലും വ്യാപക ആക്രമണമാണ് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ദിനത്തില്‍ അഴിച്ചുവിട്ടത്. പൊതുവേ ശാന്തമായിരുന്ന എന്നാല്‍ കണ്ണൂരില്‍ രാത്രിയാണ് വ്യാപകമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
https://www.facebook.com/Malayalivartha






















