ഒരുമാസംപോലും പ്രായമാകാത്ത കുഞ്ഞിനെ സുന്നത്ത് നടത്തി വീട്ടുകാർ; കുഞ്ഞിന്റെ ലിംഗത്തിന് 75% നഷ്ടമായതോടെ മൂത്രം പോകുന്നതിനായി അടിവയറ്റില്‍ ദ്വാരം ഇടേണ്ട അവസ്ഥ... സര്‍ക്കാര്‍ അടിയന്തരമായി രണ്ട് ലക്ഷം രൂപ ഇടക്കാല ധനസഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്; സംഭവം മലപ്പുറത്ത്

മലപ്പുറം മാറഞ്ചേരി സ്വദേശിയുടെ 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് സുന്നത്ത് കര്‍മത്തിനിടെ പരിക്ക് പറ്റിയത്. മൂന്ന് വര്‍ഷം സേവനപരിചയവും എംബിബിഎസ് ബിരുദവുമുള്ള ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. മലപ്പുറം പെരുമ്ബടപ്പിലെ കെ വിഎം മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ പെരുമ്ബടപ്പ് പോലീസ് സംഭവത്തില്‍ നിസ്സാരവകുപ്പ് മാത്രം ചുമത്തി കേസെടുത്തെന്നാണ് രക്ഷിതാക്കളുടെ പരാതി.
ലിംഗത്തിന്റെ 75% നഷ്ടമായ കുഞ്ഞിന് സര്‍ക്കാര്‍ അടിയന്തരമായി രണ്ട് ലക്ഷം രൂപ ഇടക്കാല ധനസഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കുഞ്ഞിന് ഇപ്പോള്‍ മൂത്രം പോകുന്നതിനായി അടിവയറ്റില്‍ ദ്വാരം ഇടേണ്ട അവസ്ഥയിലാണ് കുഞ്ഞുള്ളത്. ആശുപത്രിയിലുണ്ടായിരുന്ന ഉപകരണങ്ങളില്‍ തുരുമ്ബെടുത്തിരുന്നതായും എത്രയും പെട്ടെന്ന് ആശുപത്രി പൂട്ടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആശുപത്രിയുടെ സേവനം അപകടകരവും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് മനുഷ്യാവകാശന്‍ വ്യക്തമാക്കി.അതേസമയം, ശരിയായ രീതിയില്‍ അന്വേഷണം നടത്താതെ തിരൂര്‍ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തള്ളി.
നവജാതശിശുക്കളില്‍ നടത്തുന്ന ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണം നല്‍കാനും നിര്‍ദേശമുണ്ട്. കമ്മീഷനംഗം കെ മോഹന്‍കുമാര്‍ ചീഫ് സെക്രട്ടറിയ്ക്കാണ് ഉത്തരവ് നല്‍കിയത്. ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല ധനസഹായം അനുവദിക്കാന്‍ ഉത്തരവായത്. കുഞ്ഞിന്റെ ചികിത്സയ്ക്ക് മാതാപിതാക്കള്‍ക്ക് ഒന്നര ലക്ഷത്തോളം രൂപ ചെലവ് വന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ക്ക് ഈ രംഗത്ത് വേണ്ടത്ര പരിചയമില്ലാതിരുന്നതായിരുന്നു അപകടത്തിന് കാരണമായത്.
https://www.facebook.com/Malayalivartha



























