Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

തൃശൂർ പാലിയേക്കര ടോള്‍ പ്ലാസയിലെ ജീവനക്കാരുടെ ധാർഷ്ട്യത്തിന് കിട്ടിയത് എട്ടിന്റെ പണി

07 JANUARY 2019 12:08 PM IST
മലയാളി വാര്‍ത്ത

തൃശൂർ പാലിയേക്കര ടോള്‍ പ്ലാസയിലെ ജീവനക്കാരുടെ ധാർഷ്ട്യത്തിന് ഒന്നൊന്നര പണിതന്നെ കിട്ടി. എഐവൈഎഫ് നവോത്ഥാന ജാഥയ്ക്കായി തെക്കന്‍ മേഖലയില്‍ നിന്നെത്തിയ പ്രവര്‍ത്തകരാണ് ടോള്‍ പ്ലാസ ജീവനക്കാരെ നിലയ്ക്ക് നിർത്തിയത്. സമ്മേളനം കഴിഞ്ഞു മടങ്ങിവേ ടോള്‍ ബൂത്തിലെ സ്‌റ്റോപ് ബാരിയര്‍ ഇടിച്ച്‌ ചില്ലുപൊട്ടിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബാരിയര്‍ ഇടിച്ച്‌ ചില്ലു പൊട്ടിയതിന് പകരം നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ടോള്‍പ്ലാസ അധികൃതര്‍ നിരാകരിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ആദ്യമൊക്കെ സിപിഐയുടെ യുവജന സംഘടനയുടെ പ്രതിഷേധം ടോള്‍ പ്ലാസക്കാര്‍ കാര്യമായെടുത്തില്ല. പിന്നെ നഷ്ടപരിഹാരം കൊടുത്ത് ജീവനക്കർക്ക് തടിയൂരേണ്ട അവസ്ഥയാവുകയായിരുന്നു. ജാഥ കഴിഞ്ഞുമടങ്ങിയ 300ഓളം പ്രവര്‍ത്തകരാണ് ഇവിടെ തമ്ബടിച്ചത്. രോഷാകുലരായ പ്രവര്‍ത്തകര്‍ ടോള്‍ബൂത്തുകള്‍ തുറന്ന് ഒരു മണിക്കൂര്‍ നേരം വാഹനങ്ങള്‍ കടത്തിവിട്ടു. ടോള്‍പിരിവും നിര്‍ത്തിവയ്‌പ്പിച്ചു. ടോള്‍ബൂത്തുകള്‍ക്കു നേരെ ആക്രമണവും നടത്തി. ഇതോടെ പൊലീസ് എത്തി. ടോള്‍ പ്ലാസ അക്ഷരാര്‍ത്ഥത്തില്‍ സിപിഐക്കാരുടെ നിയന്ത്രണത്തിലുമായി. കൂടുതല്‍ പ്രവര്‍ത്തകരും ടോള്‍ പ്ലാസയിലേക്ക് ഒഴുകിയെത്തി.

സ്ഥിതി വഷളായതോടെ പൊലീസും സിപിഐയുടെ പ്രാദേശിക നേതാക്കളും സ്ഥലത്തെത്തി പ്രവര്‍ത്തകരോടും ടോള്‍പ്ലാസ അധികൃതരോടും ചര്‍ച്ച നടത്തി. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നു അധികൃതരെ പൊലീസ് ബോധ്യപ്പെടുത്തി. ചര്‍ച്ചയില്‍ തീരുമാനമാകും വരെ പ്രവര്‍ത്തകര്‍ ടോള്‍പ്ലാസ ഉപരോധിച്ച്‌ മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ പൊലീസും ടോള്‍ പ്ലാസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനിടെ വാഹനങ്ങള്‍ കടന്നു പോകുന്നത് കാരണം പതിനായിരങ്ങളുടെ നഷ്ടം വേറെയുണ്ടാകുന്നുണ്ടെന്ന് പ്ലാസയിലെ അധികൃതരും മനസ്സിലാക്കി.

ടോള്‍ പ്ലാസയിലെ പോലീസും കമ്ബനി അധികൃതരും ചേര്‍ന്ന് പ്രവര്‍ത്തകരുമായി ചര്‍ച്ച തുടരുന്നതിനിടെ എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ വൈക്കം എംഎല്‍എ ആശ ടോളിലെത്തി. ടോള്‍ പ്ലാസ ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും നടത്തിയ ചര്‍ച്ചയില്‍ ചില്ല് പൊട്ടിയ വാഹനത്തിന് 10,000 രൂപ നല്‍കാം എന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. ചിറയിന്‍കീഴില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സഞ്ചരിച്ച ട്രാവലറിന്റെ ചില്ലാണ് പൊട്ടിയത്.

എന്നാല്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ജീവനക്കാരുടെ അനാസ്ഥ ഇത് ആദ്യത്തെ സംഭവമല്ല, ജോലിക്കാരുടെ ധാര്‍ഷ്ട്യത്തിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം തൃശൂര്‍ കലക്ടര്‍ അനുപമ കടന്നു പോകവേ വാഹനത്തിരക്കുണ്ടായിട്ടും വാഹനങ്ങളെ കടത്തിവിടാതിരുന്ന ടോള്‍ പ്ലാസ അധികൃതരെ ശാസിച്ചിരുന്നു.

തിരുവനന്തപുരത്ത് കളക്ടര്‍മാരുടെ യോഗം കഴിഞ്ഞു മടങ്ങുകയായിരുന്ന തൃശൂര്‍ കളക്ടര്‍ അനുപമ ഐ.എ.എസിന്റെ വാഹനം പാലിയേക്കര ടോള്‍പ്ലാസയിലെ ഗതാഗതകുരുക്കില്‍ അകപ്പെടുകയായിരുന്നു. ടോള്‍പ്ലാസയ്ക്ക് ഇരുവശത്തും ഒന്നര കിലോമീറ്റര്‍ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു ദേശീയപാതയില്‍ ഈ സമയത്തുണ്ടായിരുന്നത്. 15 മിനിറ്റ് കാത്തുനിന്ന ശേഷമാണ് കളക്ടറുടെ വാഹനത്തിന് പോലും ടോള്‍ബൂത്തിനു സമീപത്തെത്താനായത്. ഇതോടെയായിരുന്നു കളക്ടറുടെ ഇടപെടല്‍ ഉണ്ടായത്.

ടോള്‍പ്ലാസയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം തേടിയ അവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ടോള്‍പ്ലാസ സെന്ററിനുള്ളില്‍ കാര്‍ നിര്‍ത്തിയായിരുന്നു അനുപമയുടെ ഇടപെടല്‍. അഞ്ച് വാഹനങ്ങളില്‍ കൂടുതലുണ്ടെങ്കില്‍ കാത്തുനിര്‍ത്താതെ കടത്തി വിടണമെന്നാണ് ചട്ടമെന്നിരിക്കെ വലിയ ഗതാഗത കുരുക്ക് നേരിട്ടിട്ടും ഇടപെടാതിരുന്നതിനാണ് പോലീസ് ഉദ്യോഗസ്ഥരെ കളക്ടര്‍ ശാസിച്ചത്.

അര്‍ദ്ധ രാത്രിയില്‍ അരമണിക്കൂറിലധികം ടോള്‍പ്ലാസയില്‍ ചെലവിട്ട കലക്ടര്‍ ഗതാഗതക്കുരുക്ക് പൂര്‍ണമായും പരിഹരിച്ച ശേഷമായിരുന്നു തൃശൂരിലേക്ക് പോയത്. ഇത്തരം നടപടി ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും ടോള്‍പ്ലാസ അധികൃതര്‍ക്ക് കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് മുമ്പ് പിസി ജോര്‍ജ് എംഎല്‍എയും പരാതിയുമായി എത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends