സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശീകരണത്തിന് തുല്യം; ഓർഡിനൻസിറാക്കാൻ സർക്കാർ നീക്കം

ഇനി മുതൽ ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും തുടര്‍ന്നുമുള്ള അക്രമങ്ങളെ തടയുവാനായി നിയമനടപടിയെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാർ. മറ്റുള്ളവരുടെ സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള ഓര്‍ഡിനൻസ്ഇറക്കാനാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇക്കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും.വീടുകൾ പാര്‍ട്ടിഓഫീസുകൾ കച്ചവട സ്ഥാപനങ്ങൾഎന്നിവക്കെതിരെയുള്ള അക്രമങ്ങൾ തടയാനാണ് നടപടി.
അഞ്ച് വര്‍ഷം തടവ് ശിക്ഷയുൾപ്പെടെ കർശന വ്യവസ്ഥകൾ ഉള്‍പ്പെടുത്തിയുള്ള നിയമ നിര്‍മാണം നടത്താനാണ് സർക്കാർ നീക്കം നടക്കുന്നത്. ഈ ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിന് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതിനാലും, ഓര്‍ഡിനന്‍സിറക്കുന്നതിന് ഭരണഘടനാ പരമായ തടസമുള്ളതിനാലുമാണ് ഇന്നത്തെ പ്രത്യേക ക്യാബിനറ്റ് യോഗത്തിൽ ഓര്‍ഡിനന്‍സ് പരിഗണിക്കുന്നത്.
കഴിഞ്ഞ ഹര്‍ത്താല്‍ ദിവസമുണ്ടായ അക്രമങ്ങള്‍ സംസ്ഥാന വ്യാപക കലാപമായി മാറിയിരുന്നു. നിരവധി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അക്രമം തടയാനുള്ള പ്രത്യേക നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
https://www.facebook.com/Malayalivartha



























