വർഷങ്ങളോളം പ്രണയിച്ച് കാമുകിയുമായി പലതവണ കിടപ്പറ പങ്കിട്ടു; കല്യാണം കഴിക്കാമെന്ന് ഉറപ്പുനൽകി വിദേശത്തേയ്ക്ക് പോയ കാമുകൻ അറിഞ്ഞത് പെൺകുട്ടിക്ക് ഹൃദയവാൽവിന് തകരാറുണ്ടെന്ന്: നാട്ടിൽ തിരിച്ചെത്തിയതോടെ കാമുകിയെ നൈസായി തേയ്ച്ച് മറ്റൊരുപെൺകുട്ടിയെ വിവാഹം കഴിച്ചു- ആദ്യ കാമുകി കാണാനെത്തിയപ്പോൾ കാറിൽ കയറ്റി ക്രൂര മർദ്ദനം: കോട്ടയത്ത് നവവരൻ മൂന്നാം ദിവസം പീഡനക്കേസിൽ അകത്തായി, നെഞ്ചത്തടിച്ച് നിലവിളിച്ച് ഭാര്യ

പ്രണയിച്ച് വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം പീഡനത്തിനിരയാക്കി കടന്നു കളഞ്ഞ യുവാവ് പീഡനകേസില്‍ അറസ്റ്റില്‍. മൂന്നു ദിവസം മുൻപ് പായിപ്പാട് സ്വദേശിനിയുമായി വിവാഹം നടന്നതിനു പിന്നാലെയാണ് പത്തനംതിട്ട സ്വദേശിനിയായ കാമുകിയുടെ പരാതിയിൽ കൊല്ലാട് മലമേല്‍ക്കാവ് പനച്ചിക്കല്‍ കിരണ്‍ ജോസഫ്(26) എന്ന യുവാവ് അറസ്റ്റിലായത്.
രണ്ടു വർഷം മുൻപാണ് പരാതിക്കാരിയുമായി ഇയാൾ അടുപ്പത്തിലായത്. തന്നെ കൊല്ലാട്ടെ കിരണിന്റെ വീട്ടിലുൾപ്പെടെ കൊണ്ടുവരികയും പലവട്ടം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതിനിടെ ഇയാൾ വിദേത്തേയ്ക്കു പോയി. യുവതി ഹൃദയവാൽവിന് തകരാർ ഉൾപ്പെടയുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രിയിലായതറിഞ്ഞ് കിരൺ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. കിരൺ നാട്ടിലുണ്ടെന്നറിഞ്ഞ് ഒരാഴ്ച മുൻപ് യുവതി കാണാനെത്തി.
കിരണും പിതാവും യുവതിയെ ചങ്ങനാശേരി ഭാഗത്തേയ്ക്ക് കാറിൽ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവതി ചങ്ങനാശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും വെസ്റ്റ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ നടപടി വൈകിയതോടെ യുവതി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.
തുടർന്നാണ് യുവതിയുടെ മൊഴിയെടുത്ത് ഈസ്റ്റ് പൊലീസ് പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ മർദിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി അന്വേഷിക്കണമെന്നും ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു. ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ പ്രതിയെ മൂന്നാറിൽ നിന്നാണ് അറസ്റ്റു ചെയ്തത്. കോടതി കിരണിനെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha



























