Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.


കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..

ഈ നശീകരണ സമരത്തിനു പിന്നില്‍ ചില ഉത്തരേന്ത്യന്‍ ലോബികൾ ; ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ദിവസങ്ങളായി കേരളത്തില്‍ നടക്കുന്ന കലാപത്തിനു വേറെയും ചില അജണ്ടകളുണ്ടെന്ന തെളിവുകളുമായി ഇന്റലിജൻസ്

07 JANUARY 2019 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആ വോട്ട് അവസാന വോട്ടായി... വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ദിവസങ്ങളായി കേരളത്തില്‍ നടക്കുന്ന കലാപത്തിനു വേറെയും ചില അജണ്ടകളുണ്ടെന്ന തെളിവുകളുമായി ഇന്റലിജൻസ്. സമരത്തിലെ ആസൂത്രിത സ്വഭാവമാണ് ഇത്തരം സംശയങ്ങൾക്കിട നൽകിയത്.

അതേസമയം, ഈ സമരം നാടിനെ തകര്‍ക്കുന്ന കലാപമാക്കി മാറ്റുന്നതില്‍ ബഹുഭൂരിപക്ഷത്തിനും എതിര്‍പ്പാണെന്നാണ് സൂചന. കൊച്ചിയില്‍ക്കൂടിയ ആര്‍എസ്എസ് ഉന്നതാധികാര സമിതിയിലും ഈ വിവാദം തലപൊക്കി എന്നാണു കേള്‍ക്കുന്നത്. ശബരിമലയില്‍ യുവതികളും പ്രവേശിക്കണമെന്നു കാലങ്ങളായി പ്രചരിപ്പിക്കുന്ന ഒരു വിഭാഗം ആര്‍എസ്എസ് നേതാക്കളും സമരം സമാധാനപരമാകണം എന്ന അഭിപ്രായക്കാരാണ്. എന്നാല്‍, എന്തു വില കൊടുത്തും കലാപം വ്യാപിപ്പിക്കണമെന്ന വാദത്തിലാണ് മറു വിഭാഗം. പക്ഷേ, അവര്‍ എണ്ണത്തില്‍ വളരെ കുറവാണ്. വര്‍ഷങ്ങളായി ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വലിയ വിഭാഗത്തിന് കേരളത്തോട് വൈകാരികമായ ബന്ധമില്ല. പലര്‍ക്കും ഉത്തരേന്ത്യന്‍ വ്യവസായികളോടാണ് അടുപ്പം. ശബരിമല വിഷയത്തിലുണ്ടായ തോല്‍വിയിലും രാഷ്‌ട്രീയ ലാഭം നേടണമെങ്കിൽ കുറേനാള്‍ ഈ പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോയേ മതിയാകൂ എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം കിട്ടിയത്. ആ വാദത്തിനു ലഭിച്ച മൌനാനുവാദത്തിന്റെ പിന്‍ബലത്തിലാണ് കേരളത്തിലെമ്പാടും സമര പരമ്പരകൾ അഴിച്ചുവിട്ട് കലാപം കൊഴുക്കുന്നത്.

ഈ നശീകരണ സമരത്തിനു പിന്നില്‍ ചില ഉത്തരേന്ത്യന്‍ ലോബികളാണ് എന്ന വിവരം ഇപ്പോള്‍ പല മേഖലകളില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നു. ടൂറിസം മേഖലയില്‍ ദശാബ്ദങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തിന്റെ ഒന്നാം സ്ഥാനം തട്ടിയെടുക്കാന്‍ കേരളത്തെ കലാപഭൂമിയാക്കുക മാത്രമേ വഴിയുള്ളൂ എന്ന് അവര്‍ക്കറിയാം. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ചില ഉത്തരേന്ത്യന്‍ വ്യവസായികള്‍ ഈ കലാപത്തിനു ഫണ്ട് ചെയ്യുന്നു എന്ന ആരോപണവും വരുന്നുണ്ട്. ബാബറി മസ്ജിദ്, ഗുജറാത്ത് കൂട്ടക്കൊല തുടങ്ങിയ കലാപങ്ങള്‍ തൊട്ടേ വടക്കേ ഇന്ത്യയിലേക്കു പ്രവഹിച്ചിരുന്ന നല്ലൊരു ഭാഗം വിദേശിയരായ വിനോദ സഞ്ചാരികള്‍ തെക്കേ ഇന്ത്യയിലേക്കു പൊതുവെയും കേരളത്തിലേക്കു പ്രത്യേകിച്ചും ശ്രദ്ധ തിരിച്ചത് ഉത്തരേന്ത്യന്‍ ലോബിക്ക് വലിയ തിരിച്ചടിയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ദൈവത്തിന്റെ സ്വന്തം നാട് എന്ന ശീര്‍ഷകത്തില്‍ കേരളത്തിന്റെ ബ്രാന്‍ഡ് അഖിലലോക പ്രശസ്തി കൈവരിക്കയും ചെയ്തു. ഇതു തകര്‍ക്കാന്‍ കഴിഞ്ഞ കുറേ കാലങ്ങളായി അവര്‍ ശ്രമിക്കുന്നുവെങ്കിലും കേരളാ ടൂറിസത്തിന്റെ ഗ്രാഫ് വര്‍ഷം തോറും ഉയരുകയാണ് ചെയ്തത്. വിദ്യാഭ്യാസമുള്ള ജനത, സമാധാനം നിറഞ്ഞ അന്തരീക്ഷം, ആതിഥേയത്വ മര്യാദ, മതേതരത്വത്തിലും ജനാധിപത്യതതിലും വിശ്വസിക്കുന്ന ജനത, പ്രകൃതി രമണീയത, സര്‍ക്കാര്‍ പിന്തുണ തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഒത്തുചേര്‍ന്നാണ് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ലോകഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുത്തത്.

ടൂറിസം മേഖലയിലെ ഉണര്‍വാണ് കേരളത്തിന്റെ ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയെ കഴിഞ്ഞ ദശാബ്ദങ്ങളില്‍ വളര്‍ത്തിയ വലിയൊരു ഘടകം. അതു തകര്‍ന്നാല്‍ കേരളത്തിന്റെ സമസ്ത മേഖലകളും തകരാന്‍ തുടങ്ങും. എന്തൊക്കെ രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പെറ്റനാടിനെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തണം എന്ന ചിന്ത യുവാക്കളില്‍ ഏറിവരികയാണ്. കാരണം, ടൂറിസം, എെടി തുടങ്ങിയ ആധുനിക സേവന മേഖലകളിലെ പുതിയ പുരോഗതികള്‍ അവര്‍ക്കാണ് ഗുണകരമായിത്തീരുക. ഇരു വിഭാഗം പാർട്ടി അണികളിലും നീണ്ടുനില്‍ക്കുന്ന ഈ കലാപത്തോടുള്ള പ്രതിഷേധം പല ഓഡിയോ ടെക്സ്റ്റ് സന്ദേശങ്ങളായി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനു പിന്നില്‍ ഈ മനോഭാവമാണുള്ളതെന്നറിയുന്നു.

ദിവസങ്ങള്‍ നീണ്ടുനിന്ന അക്രമവവും ബോംബേറും കേരളത്തെക്കുറിച്ച് മോശപ്പെട്ട ഒരു ചിത്രമാണ് അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലേക്കുള്ള തങ്ങളുടെ വിനോദ സഞ്ചാരികളെ ബ്രിട്ടണ്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ നിരുത്സാഹപ്പെടുത്തിക്കഴിഞ്ഞു. കലാപം തുടര്‍ന്നാല്‍ മറ്റു രാജ്യങ്ങളും ഈ പാത പിന്തുടരും. അങ്ങനെ ഇപ്പോഴത്തെ കാശ്മീര്‍ പോലെ നമ്മുടെ നാടും മനോഹാരിതയുടെ മറ്റൊരു പ്രേതഭൂമി ആയി മാറും.

നിപാ വൈറസും വെള്ളപ്പൊക്കവും വന്നിട്ടും തകരാതിരുന്ന നമ്മുട വിശ്വാസ്യതയാണ് കലാപം മൂലം അന്താരാഷ്ട്രതലത്തില്‍ നഷ്ടമായിരിക്കുന്നത്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സന്തോഷിക്കുന്നുണ്ടാകും. പക്ഷേ, കേരളത്തെ ഇതു തകര്‍ക്കുമെന്നതില്‍ സംശയമില്ല.

ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ക്കുക വഴി സ്ത്രീകളെ അയിത്തം കല്പിച്ച് മാറ്റി നിര്‍ത്തുന്ന ഒരു പ്രാകൃത സമൂഹമായി ലോകരാഷ്ടങ്ങള്‍ നമ്മെ കാണുകയാണ്, കഴിഞ്ഞ കുറേദിവസങ്ങളായി ശബരിമല വിഷയം റിപ്പോര്‍ട്ട് ചെയ്യുന്ന ലോക മാധ്യമങ്ങള്‍ അത്തരമൊരു പ്രതിച്ഛായയാണ് നമുക്കു തരുന്നത്. അതിനെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരിയായി അവര്‍ പിണറായി വിജയനെ പുകഴ്ത്തുന്നു. ഐക്യരാഷ്ട്രസഭ പോലും പിണറായി വിജയന് കട്ട സപ്പോര്‍ട്ടാണ് നല്‍കുന്നത്. എന്നാൽ വലിയൊരു വിഭാഗത്തിന്റെ ആചാര വിശ്വാസമാണ് ശബരിമല എന്നത് വേണ്ടത്ര ലോകശ്രദ്ധയിലേക്കു കൊണ്ടുവരാൻ ഇത് വരെ കഴിയുന്നുമില്ല.

വെള്ളപ്പൊക്കത്തിനു ശേഷം കേരളം അഭിമുഖീകരിക്കുന്ന വലിയൊരു ദുരന്തമാണ് സ്ത്രീവിരുദ്ധത ആഘോഷമാക്കുന്ന ശബരിമല സമരമെന്ന ചില ചിന്തകരുടെ നിരീക്ഷണം കൂടുതല്‍ പ്രസക്തമാകുന്നത് ഈ അക്രമപരമ്പരകള്‍ പുറത്തുവന്നതോടെയാണ്. കേരളത്തില്‍ ജീവിക്കണമെന്നാഗ്രഹിക്കുന്നവര്‍ ഇത്തരം കലാപങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തണമെന്ന ചിന്തയാണ് യുവാക്കളില്‍ ഇപ്പോഴുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (16 minutes ago)

വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം  (35 minutes ago)

ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....  (46 minutes ago)

ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത..  (1 hour ago)

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.  (1 hour ago)

മാന്യതയും പ്രശസ്തിയും തേടിയെത്തും! മീനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് ജയം  (1 hour ago)

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്,  (2 hours ago)

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (8 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (8 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (8 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (8 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (8 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (9 hours ago)

Malayali Vartha Recommends