Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

തന്ത്രിയുടെ അധികാരത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ കേരളക്കരയിൽ മുഴങ്ങുന്നത് . ആരാണ് തന്ത്രി ? ക്ഷേത്രകാര്യങ്ങളിൽ തന്ത്രിയുടെ പ്രാധാന്യം എന്ത് ? ഒരു പക്ഷെ കേരളത്തിൽ മാത്രമല്ല ലോകരാജ്യങ്ങളിലും ഈ സംശയങ്ങൾ ഉയരുന്നുണ്ട്

07 JANUARY 2019 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

തന്ത്രിയുടെ അധികാരത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ കേരളക്കരയിൽ മുഴങ്ങുന്നത് . ആരാണ് തന്ത്രി ?ക്ഷേത്രകാര്യങ്ങളിൽ തന്ത്രിയുടെ പ്രാധാന്യം എന്ത് ? ഒരു പക്ഷെ കേരളത്തിൽ മാത്രമല്ല ലോകരാജ്യങ്ങളിലും ഈ സംശയങ്ങൾ ഉയരുന്നുണ്ട് .

വളരെ ലളിതമായി പറഞ്ഞാൽ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ,കൊടിമര പ്രതിഷ്ഠ എന്നിവ നടത്തുകയും ക്ഷേത്രങ്ങളിലെ പൂജാദികളായ ആഭ്യന്തരകർമങ്ങൾ ശാസ്ത്രാചാരമനുസരിച്ച് നിശ്ചയിച്ചു നടത്തുകയോ, തങ്ങളുടെ മേൽനോട്ടത്തിൽ അവയെ നടത്തിക്കുകയോ ചെയ്യുന്ന ആചാര്യന്മാരാണ് തന്ത്രികൾ എന്ന് പറയാം. പരമ്പരാഗതമായി കൈ മാറി പോരുന്ന ഒരു സ്ഥാനം ആണിത് . എന്നിരുന്നാലും അഷ്ടമംഗല പ്രശ്നം വച്ച് അതിൽ ദേവ ഹിതം നോക്കിയാണ് തന്ത്രികളെ തെരഞ്ഞെടുക്കുന്നത്. അങ്ങിനെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ ആ ക്ഷേത്രത്തിലെ എല്ലാ മതപരമായ ആചാരങ്ങളും തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മാത്രമായിരിക്കും നടക്കുന്നത് ; 

തന്ത്രി ക്ഷേത്രം പൂട്ടിപ്പോയാല്‍ പകരം തന്ത്രിയെ വയ്ക്കുക മുഖ്യമന്ത്രി പറഞ്ഞതുപോലെ അത്രയെളുപ്പമല്ല എന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങളും കോടതി വിധികളും നമുക്ക് അറിയാവുന്നതാണ്. നരവംശ ശാസ്ത്രജ്ഞനായിരുന്ന മാത്തൂര്‍ 1998 ല്‍ ഇതു സംബന്ധിച്ച്‌ നടത്തിയ പഠനമാണ് ഇന്ത്യയിലെ ഏറ്റവും ആധികാരിക പഠനമായി കണക്കാക്കപ്പെടുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളും ആചാരങ്ങളും 1428 എ ഡി യിൽ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് എഴുതിയ തന്ത്രസമുഖ്യാ: എന്ന നിയമങ്ങളനുസരിച്ചാണ് എന്ന് ഡോ മാത്തൂർ വ്യക്തമാവുന്നുണ്ട്.

ക്ഷേത്രത്തിലെ ആചാരങ്ങൾ, ക്രിയകൾ, പൂജാരീതികൾ എന്താണ് എന്നൊക്കെ അന്തിമമായി തീരുമാനിക്കേണ്ടത് തന്ത്രിയാണ്; അദ്ദേഹത്തിന്റെ വാക്കാണ്, തീരുമാനമാണ് ഇക്കാര്യത്തിൽ അന്തിമം. അതിൽ ഇടപെടാൻ ഒരാൾക്കും ഒരു അധികാരവുമില്ല. ആ അധികാരം ഒരു കോടതിയും എടുത്തുകളഞ്ഞിട്ടുമില്ല.
428 എ ഡി യില് ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് എഴുതിയ നിയമങ്ങളാണ് തന്ത്രാസ മുഖ്യാ യാ എന്നും , ഒരു ക്ഷേത്രം നിർമി യ്ക്കുന്നതു മുതാൾ പാ ലിക്കേണ്ട ആചാര അനുഷ്ടാനങ്ങളെ കുറിച്ചും അമ്പലം പണി പൂർത്തി യായി കഴിഞ്ഞാൽ അവിടെ അനുവർത്തിയ്‌ക്കേണ്ട , പൂജകൾ ഉൾപ്പടെയുള്ളവയെ സംബന്ധിച്ചുള്ള ചട്ടങ്ങളാണ് അതിലുള്ളതെന്നുംഡോ മാത്തൂർ സാക്ഷ്യപ്പെടുത്തുന്നു. . കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളും അതിൽ നൽകപ്പെട്ടിട്ടുള്ള നിയമങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ക്ഷേത്രകാര്യങ്ങളിൽ ഇടപെടാൻ രാജ്യം ഭരിക്കുന്ന മുഘ്യമന്തിക്ക് അവകാശമില്ല. അവിടെ അവസാന വാക്ക് തന്ത്രിയുടെ തന്നെ.

1993 ലെ , ഒ പി നമ്പർ 2071 മായി ബന്ധപ്പെട്ട ഹൈകോടതി പുറപ്പെടുവിച്ച വിധിയിലും തന്ത്രിയുടെ അധികാരങ്ങള്‍ അലംഘനീയമാണെന്നായിരുന്നു. തന്ത്രിയ്ക്ക് നല്കുന്ന ദക്ഷിണ വളരെ ഉയർന്ന താണെന്ന പരാതിയുമായി ബന്ധപ്പെട്ടായിരുന്നു കോടതി വിധി. മത പരവും ആത്മീയവുമായ കാര്യങ്ങളിൽ തന്ത്രിയുടെ അഭിപ്രായത്തിനാണ് പ്രാമുഖ്യമെന്ന് എല്ലാവർക്കും ഓര്‍മയുണ്ടാവണമെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. തന്ത്രി മുഖ്യ പുരോഹിതനാണെന്നും കോടതി വിലയിരുത്തി.

പ്രതിഷ്ഠയുടെ കാവല്ക്കാരനും സംരക്ഷകനും തന്ത്രി ആണ് . മതപരമായ എല്ലാ കാര്യങ്ങളിലും തന്ത്രിയ്ക്കാണ് പരമാധികാരമെന്ന് ഗുരുവായൂര് ദേവസ്വം ആക്ട് സെകഷന് 35 പറയുന്നു. മതപരമായ ആചാരത്തിന്റെ ഭാഗമാണ് ദക്ഷിണ കൊടുക്കുന്നത് .ആ വിഷയത്തിൽ ന്യായരഹിതമായി പ്രവർത്തിയ്ക്കാതിരിക്കാൻ തന്ത്രി സ്വയം തീരുമാനം എടുക്കേണ്ടതാണ്.

ക്ഷേത്രങ്ങളുടെ ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയെല്ലാം ഭരണത്തെ സംബന്ധിച്ച് തന്ത്രിയുടെ അധികാരങ്ങളെ ഉയർത്തി പ്പിടിച്ച മറ്റൊരു കേരള ഡിവിഷന് ബെഞ്ച് വിധിയുമുണ്ട്. 1993 കെ ൽ ടി 195 മായി ബന്ധപ്പെട്ടുള്ളതായിരുന്നു ആ വിധി. മതപരവും ആത്മീയവും, ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ളതുമായ എല്ലാ കാര്യങ്ങളിലും പ്രസ്തുത ദേവസ്വത്തില്‍ തന്ത്രിയുടെ തീരുമാനം അന്തിമം ആയിരിക്കും എന്നായിരുന്നു അന്നും കോടതി അഭിപ്രായപ്പെട്ടത് .

തന്ത്രിയ്ക്കാണ് ക്ഷേത്ര കാര്യങ്ങളിലും ആചാര അനുഷ്ഠാന കാര്യങ്ങളിലും തീരുമാനം എടുക്കാനുള്ള പരമാധികാരം എന്നാണ് ഡോക്ടര് മാത്തൂരിന്റെ പഠനവും പറയുന്നത്. അദ്ദേഹത്തിന്റെ അവകാശ അധികാരങ്ങളെ കോടതിയും ഉയര്ത്തിപ്പിടിക്കയാണ് ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. തന്ത്രി തീരുമാനം അറിയിച്ചു കഴിഞ്ഞാല്‍ അതിനു മേല്‍ മറ്റൊരു ചർച്ച നടത്താന് സാധ്യതകളേ ഇല്ല എന്ന് ഡോക്ടര് മാത്തൂരിന്റെ പഠനവും അടിവരയിടുന്നു.

ദേവഹിതമനുസരിച്ച് ക്ഷേത്രത്തിലെ തന്ത്രിയായിക്കഴിഞ്ഞാൽ പിന്നെ തന്ത്രികൾ സ്വയം മാറാൻ തയ്യാറാവുകയോ വംശം അന്യം നിൽകുകയൊ ചെയ്യാതെ തന്ത്രികളെ മാറ്റാൻ വിധിയില്ല. തന്ത്രി ക്ഷേത്രം പൂട്ടിപ്പോയാല്‍ പകരം തന്ത്രിയെ വെക്കുമെന്ന് പറയുന്നത് ക്ഷേത്രകാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ അജ്ഞത മാത്രമാണ്. തോന്നിയപോലെ ആർക്കും എപ്പോൾ വേണമെങ്കിലും അലങ്കരിക്കാവുന്ന ഒന്നല്ല ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം. അത് പാവനമാണ്,സത്യമാണ്. മന്ത്ര തന്ത്ര ഉപാസകാനായ തന്ത്രി പകരുന്ന ഊർജ്ജമാണ് ആ ക്ഷേത്രത്തിന്റെ ചൈതന്യം .തന്ത്രി പ്രതിഷ്ഠയുടെ ഗുരുവാണ്‌..പിതൃസ്ഥാനീയനാണ്.. ഇതൊന്നും തന്നെ അത്ര എളുപ്പം മായ്ച്ചുകളയാവുന്ന ബന്ധമല്ല.. മനുഷ്യനും മനുഷ്യൻ അറിയുന്ന, ആരാധിക്കുന്ന ഈശ്വരനും .....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (3 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (3 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (4 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends