സുപ്രീം കോടതി വിധി വരുന്നതിനു മുൻപും സ്ത്രീകള്‍ വാവര് പള്ളിയിലേക്ക് വരാറുണ്ടായിരുന്നു. അവര്‍ പള്ളിയെ വലം വയ്ക്കുകയും ചെയുമായിരുന്നു. സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മഹല്ല് മുസ്ലീം ജമാ അത്ത് ഭാരവാരി പി.എച്ച് ഷാജഹാന്‍ വ്യക്തമാക്കി

ശബരിമല യുവതീ പ്രവേശന വിവാദം വാവരുപള്ളിയിലേക്കും എത്തുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനാൽ എരുമേലി വാവര് പള്ളിയിലും സ്ത്രീകൾക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ട് യുവതികൾ
എത്തിയതിനെ തുടർന്ന് പള്ളിയില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഇല്ലെന്ന് മഹല്ല് കമ്മറ്റി വ്യക്തമാക്കി. സുപ്രീം കോടതി വിധി വരുന്നതിനു മുൻപും സ്ത്രീകള്‍ വാവര് പള്ളിയിലേക്ക് വരാറുണ്ടായിരുന്നു. അവര്‍ പള്ളിയെ വലം വയ്ക്കുകയും ചെയുമായിരുന്നു. സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മഹല്ല് മുസ്ലീം ജമാ അത്ത് ഭാരവാരി പി.എച്ച് ഷാജഹാന്‍ വ്യക്തമാക്കി. വിശ്വാസത്തിന് അനുസൃതമായ ആചാരങ്ങള്‍ അനുവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും മഹല്ല് കമ്മിറ്റി അറിയിച്ചു.
ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് വിധി പുറപ്പെടുവിച്ചത്. വിശ്വാസത്തിന്റെ കാര്യത്തിൽ സ്ത്രീകളോട് വിവേചനം പാടില്ല. ശാരീരികവും ജൈവികവുമായ നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ വിശ്വാസികൾ പ്രതിഷേധുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വാവര് പള്ളിയിൽ സ്ത്രീകളെ കയറ്റുമോ എന്ന മറുചോദ്യവുമായാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്
എന്നാൽ വാവരുപള്ളിയിൽ എത്തുമെന്ന് പറഞ്ഞ യുവതികളെ പാലക്കാട് വെച്ച് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഭക്തരുടെ പ്രതിഷേധം കണക്കുന്നത് .. ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാക്കാന്‍ പരിശ്രമിക്കുന്നവര്‍ തന്നെ സ്ത്രീകളെ തടയുന്നു. ഹൈന്ദവ വികാരങ്ങളെ വൃണപ്പെടുത്തിയ പിണറായി സര്‍ക്കാര്‍ മത വികാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നായിരുന്നു പ്രധാന ആരോപണം. പ്രത്യേകിച്ചും വാവരുപള്ളിയിൽ സ്ത്രീകൾക്ക് വിലക്കില്ലെന്നിരിക്കെ ഇങ്ങനെയൊരു പോലീസ് നടപടി അനാവശ്യമെന്നാണ് ഭക്തരും പറയുന്നത്.
അതിനിടെ എരുമേലി വാവരുപള്ളിയില്‍ നിന്ന് സ്ത്രീകളെ കസ്റ്റഡിയില്‍ എടുത്തു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നത് മത സൗഹാർദ്ദം തകർക്കുമെന്നും അനാവശ്യ പ്രചാരങ്ങൾ ഒഴിവാക്കണമെന്നും ജമാഅത്ത് പ്രസിഡന്റ് പിഎച്ച് ഷാജഹാന്‍ അഭ്യർത്ഥിച്ചു.
നേര്‍ച്ചക്കാഴ്ച അര്‍പ്പിച്ചു പോകുന്നതിനു ഒരിക്കലും ഒരു തടസവും ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല. ദര്‍ശനം അര്‍പ്പിച്ചു പോകുന്നതിന് ഒരു തടസ്സവുമില്ലെന്നും ഷാജഹാന്‍ കൂട്ടിച്ചേര്‍ത്തു.
അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ സ്മരണികയായി നിലകൊള്ളുന്ന പുണ്യ സ്ഥലമാണ് എരുമേലി. എരുമേലി പേട്ട ധര്‍മശാസ്ത്രാ ക്ഷേത്രത്തിന് അഭിമുഖമായാണ് നൈനാര്‍ പള്ളി അഥവാ വാവരുപള്ളി. അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ വാവരു സ്വാമിയെ വണങ്ങണമെന്നാണ് ആചാരം
എരുമേലി പേട്ട ധര്‍മ ശാസ്താക്ഷേത്രത്തില്‍നിന്ന് പേട്ടതുള്ളല്‍ ആരംഭിക്കുന്ന ഭക്തര്‍ വാവരുപള്ളി വലംവച്ച് വാവര്‍ക്ക് നാളികേരമുടച്ച് പ്രസാദവും വാങ്ങി ധര്‍മ ശാസ്താക്ഷേത്രത്തിലേക്ക് നീങ്ങുന്നു. പള്ളിയില്‍ കയറുന്നതുപോലെ തന്നെ പുറംതിരിയാതെ പിന്നോട്ടാണ് പുറത്തേക്ക് ഇറങ്ങുന്നതും.
മതസൗഹാര്ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി നില നിൽക്കുന്ന ഈ ആചാരം തുടർന്നും പാലിക്കുമെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു
https://www.facebook.com/Malayalivartha






















