Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

രാജീവരെ പുറത്താക്കാൻ സർക്കാർ നീക്കം ശക്തമാക്കുമ്പോൾ, താഴമൺ കുടുംബം സർക്കാരിനെതിരെ ഹൈക്കോടതിയിലേക്ക്?

09 JANUARY 2019 09:18 AM IST
മലയാളി വാര്‍ത്ത

താഴമൺ കുടുംബം സർക്കാരിനെതിരെ ഹൈക്കോടതിയിലേക്ക്? സർക്കാർ ചോദിച്ച വിശദീകരണം നൽകുന്നതിന് മുമ്പ് കോടതിയെ സമീപിക്കാനാണ് നീക്കം. രാജീവരെ പുറത്താക്കാൻ സർക്കാർ നീക്കം ശക്തമാക്കുമ്പോഴാണ് കോടതിയെ സമീപിക്കാൻ നീക്കം തുടങ്ങിയത്. അതേ സമയം പന്തളം രാജകുടുംബത്തെയും രാഹുൽ ഈശ്വറിനെയും സർക്കാർ ഒതുക്കി. ശുദ്ധിക്രിയ നടത്തിയ രാജീവരെ പരസ്യമായി പിന്തുണക്കാൻ ഇതുവരെ പന്തളം രാജകുടുംബം തയ്യാറായിട്ടില്ല. തിരുവാഭരണയാത്ര സുഗമമാക്കാനാണ് നടപടി.ഇക്കുറി പന്തളം കൊട്ടാരം താത്രിയെ പരസ്യമായി ന്യായീകരിച്ചു രംഗത്ത് വരാത്തതാണ് കൗതുകം.

താഴമൺ കുടുംബവും രാജീവരും സർക്കാരും തമ്മിൽ നിയമയുദ്ധത്തിൽ സർക്കാർ ജയിക്കുമെന്നാണ് ദേവസ്വം ബോർഡ് കരുതുന്നത്. കടകംപള്ളി ഇന്നലെയും തന്ത്രിയെ വെല്ലുവിളിച്ചത് ഈയൊരു ധൈര്യത്തിലാണ്. എന്നാൽ ശബരിമല വിഷയത്തിൽ സർക്കാരും ഹൈക്കോടതിയും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ വിധി എന്താകുമെന്ന് പറയാനാവില്ല. തന്ത്രിയെ സർക്കാരിന്റെ അടിമയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് താഴമൺ കുടുംബം തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കണ്ഠര് മോഹനരുടെ നേതൃത്വത്തിൽ കുടുംബത്തിലൊരു വിഭാഗം സർക്കാരിനൊപ്പം നിന്നെങ്കിലും പിന്നീട് ഇവർ വഴി മാറി. ഇന്നലെ താഴ്‌മൺ കുടുംബത്തിന്റെ പ്രസ്താവനയിലും ഒരു വിധ വിട്ടുവീഴ്ചയുമില്ല.

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് പന്തളം രാജകുടുംബം വഴി മാറി ചിന്തിക്കാൻ തുടങ്ങിയത്. രാജ കുടുംബത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധമുണ്ട്. ഇപ്പോഴത്തെ രാജപ്രതിനിധി ശശികുമാർ വർമ്മ മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദുകുട്ടി മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ശബരിമല വിഷയം കത്തിയപ്പോൾ ശശികുമാർ ഉൾപ്പെടെയുള്ളവർ സർക്കാരിനെതിരെ അതിരൂക്ഷമായാണ് പ്രതികരിച്ചത്. സർക്കാരും വിട്ടുകൊടുത്തില്ല. പിന്നീട് എൻ എസ് എസ് കൊട്ടാരത്തിന് അനുകൂലമായി രംഗത്തെത്തി. അതോടെ തന്ത്രിയെയും രാജാവിനെയും പിണറായി തിരുവനന്തപുരത്തേക്ക് വരുത്തി ചർച്ച നടത്തി. അതോടെ രാജ കുടുംബം സർക്കാരിന്റെ പോക്കറ്റിലായി. രാഹുൽ ഈശ്വറിനെ കേസിൽ കുരുക്കിയാണ് സർക്കാർ ഭീഷണിപ്പെടുത്തുന്നത്.

മകരവിളക്കിന് തിരുവാഭരണം നൽകേണ്ടത് കൊട്ടാരമാണ്. അത് നൽകില്ലെന്നും നൽകിയാൽ ദേവസ്വം ബോർഡ് തിരികെ നൽകില്ലെന്നും അഭ്യൂഹങ്ങൾ നിലവിലുണ്ട്. ഏതായാലും അതൊന്നും സംഭവിക്കാൻ പോകുന്നില്ല. പന്തളം കൊട്ടാരം തിരുവാഭരണം കൊടുക്കും. സർക്കാർ അത് മടക്കിയും കൊടുക്കും. സർക്കാർ ഇനിയും മണ്ടത്തരത്തിനു മുതിരില്ല. അത്തരം കാര്യങ്ങളിലൊക്കെ വ്യക്തത വന്നു കഴിഞ്ഞു.

തന്ത്രിയെ പുറത്താക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. സർക്കാരിന്റെ നേതൃത്വത്തിലെത്തിച്ച യുവതികളെ അപമാനിച്ചാൽ സർക്കാർ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് നൽകിയിരിക്കുന്നത്. അതിന് സുപ്രീം കോടതി വിധിയെ സർക്കാർ കൂട്ടുപിടിക്കുന്നുണ്ട്. എന്നാൽ അയ്യപ്പവിശ്വാസികളായ യുവതികൾ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. ശബരിമലയിലെത്തിയത് വിശ്വാസികളല്ല ആക്റ്റിവിസ്റ്റുകളാണ്. ഇന്നലെ ഹൈക്കോടതിയും സർക്കാരിനെ കുടഞ്ഞിരുന്നു.

കണ്ഠര് മോഹനര് കേസിൽ പെട്ടുപ്പോൾ അദ്ദേഹത്തെ ഒഴിവാക്കിയത് ദേവസ്വം ബോർഡാണ്. അതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ബോർഡിന് അതിനുള്ള അധികാരം ഉണ്ടെന്നായിരുന്നു വിധി. രാജീവർ സുപ്രീം കോടതിക്ക് അപ്പുറമുള്ള അധികാര കേന്ദ്രമായി പ്രവർത്തിച്ചു എന്നാണ് സർക്കാരിന്റെ കണ്ടെത്തൽ.

രാജീവരുടെ പ്രവൃത്തി സർക്കാർ ഗൗരവത്തേടെയാണ് കാണുന്നത്. ഇതിൽ നിർബന്ധം മുഖ്യമന്ത്രിക്കാണ്. അതിനാൽ രാജീവർക്ക് പണി വാങ്ങേണ്ടി തന്നെ വരുമോ എന്നാണ് ആശങ്ക. തന്ത്രിമാരെ നേരത്തെയും മാറ്റിയിട്ടുണ്ടെന്ന കടകം പള്ളിയുടെ പ്രസ്താവന അതാണ് സൂചിപ്പിക്കുന്നത്. ദേവസ്വം ബോർഡിന്റെ അറിവോടെയാണ് ശുദ്ധിക്രിയ നടത്തിയതെന്ന വാദം രാജീവർക്ക് സമർത്ഥിക്കാനായിൽ കോടതി വിധി അദ്ദേഹത്തിന് അനുകൂലമാകും. ഇല്ലെങ്കിൽ മോഹനരെ പോലെ രാജീവരെയും പതിനെട്ടാം പടി ഇറക്കി സർക്കാർ ടാറ്റാ പറഞ്ഞയക്കും. രാജീവരെ സഹായിക്കാൻ പന്തളം കുടുംബം കാണില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി. എന്നാൽ അത്തരത്തിൽ എന്തെങ്കിലും ഇട വന്നാൽ എൻ എസ് എസിന്റെയും വിശ്വാസികളുടെയും പ്രതികരണം രൂക്ഷമാകും രാഷ്ട്രീയമായി സി പി എം ഒറ്റപ്പെടും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends