Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കേട്ട പാതി കേള്‍ക്കാത്ത പാതി മുന്നാക്ക സംവരണ തീരുമാനത്തെ ഒന്നും ആലോചിക്കാതെ പിണറായി വിജയന്‍ സ്വാഗതം ചെയ്തത് വിവാദമായി... ഒരു കാരണവശാലും സംവരണ ബില്ലിനെ അനുകൂലിക്കില്ലെന്ന് വി എസ്

09 JANUARY 2019 10:14 AM IST
മലയാളി വാര്‍ത്ത

കേട്ട പാതി കേള്‍ക്കാത്ത പാതി മുന്നാക്ക സംവരണ തീരുമാനത്തെ ഒന്നും ആലോചിക്കാതെ പിണറായി വിജയന്‍ സ്വാഗതം ചെയ്തത് വിവാദമായി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പടക്കമാണെന്നു പറഞ്ഞു വി എസ് കൂടി കളത്തിലെത്തിയതോടെ പിണറായി പൊളിഞ്ഞു. ഒരു കാരണവശാലും സംവരണ ബില്ലിനെ അനുകൂലിക്കില്ലെന്നും വി എസ് കട്ടക്ക് പറഞ്ഞു.

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി ഭരണഘടന ഭേദഗതി കൊണ്ടുവരാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍ പറയുന്നത് സംവരണം സാമ്പത്തിക പദ്ധതി അല്ല. മുന്‍ കാലങ്ങളില്‍ സിപിഎം എതിര്‍ത്തതാണെന്നാണ്. സി.പി.എമ്മിെന്റ ജനകീയ ജനാധിപത്യമെന്ന ലക്ഷ്യത്തില്‍ സംവരണനയം വിലങ്ങുതടിയാവരുതെന്നതാണ് വി.എസിെന്റ നിലപാട്. അതിനനുസൃതമായ പ്രതികരണമാണ് കേന്ദ്രകമ്മിറ്റിയില്‍നിന്നുണ്ടായതും. സാമ്പത്തിക സംവരണ തീരുമാനം രാജ്യത്ത് ജാതീയചേരിതിരിവിന് കാരണമാകുമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നേതാക്കളുടെ നിലപാട്. കേന്ദ്ര കമ്മിറ്റി യോഗത്തിെന്റ തലേദിവസം പിണറായി ഇങ്ങനെയൊരു പ്രതികരണം നടത്തേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പല നേതാക്കള്‍ക്കുമുണ്ട്.

കേരള അഡ്മിനിസ്േട്രറ്റിവ് സര്‍വിസിലെ സംവരണവിവാദം രൂക്ഷമാണ്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഇത്തരമൊരു നിര്‍ദേശം വന്നപ്പോള്‍ സിപിഎം എതിര്‍ത്തതാണ്. സംവരണം വോട്ടു ബാങ്ക് രാഷ് ട്രീയമായി തരംതാഴ്ത്താനുള്ള ശ്രമമാണ് ബിജെപിയുടേത്. രാജ്യവ്യാപകമായി ചര്‍ച്ചയില്ലാതെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്തപ്പോഴാണ് വിയോജിപ്പുമായി വി.എസ് രംഗത്തുവന്നത്. ശബരിമല വിഷയത്തില്‍ കത്തി നില്‍ക്കുന്നതിനിടെ ആണ് പിണറായിക്കു പിണഞ്ഞ ഈ അബദ്ധം. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിതനയമെങ്കിലും അടിസ്ഥാന വര്‍ഗത്തെയാകെ കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള സംവരണതീരുമാനങ്ങളെ ഒരിക്കലും സി.പി.എം പിന്തുണച്ചിട്ടില്ല. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം വന്നപ്പോള്‍, മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം വേണമെന്ന് ഇ.എം.എസ് അഭിപ്രായപ്പെട്ടിരുന്നു. ആ നിലപാടിനെതിരെ അന്ന് പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. വാജ്‌പേയ് സര്‍ക്കാറിെന്റ കാലത്ത് സാമ്പത്തികസംവരണ നീക്കത്തിന് കേന്ദ്രം തുനിഞ്ഞപ്പോഴും ശക്തമായി എതിര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. പിണറായിയുടെ പ്രസ്താവന പോളിറ്റ് ബ്യുറോ ഇടപെട്ട് തിരിത്തിക്കുകയും ചെയ്തു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവേശഷിക്കെ, പൊടുന്നനെയാണ് കേന്ദ്രമന്ത്രിസഭ മുന്നാക്ക സംവരണത്തിന് തീരുമാനിച്ചത്. സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സി.പി.എം കേന്ദ്രകമ്മിറ്റി, കേന്ദ്ര തീരുമാനത്തെ എതിര്‍ത്തത്. സ്വകാര്യ വ്യാവസായിക മേഖലകളിലെ െതാഴിലാളികള്‍ക്ക് പ്രതിമാസം 18000 രൂപയെങ്കിലും മിനിമം വേതനം ലഭിക്കണമെന്നതാണ് പണിമുടക്കിലെ പ്രധാന ആവശ്യം. ആ തുക അനുസരിച്ച് കണക്കാക്കിയാല്‍ മിനിമം വാര്‍ഷികവരുമാനം രണ്ടേകാല്‍ ലക്ഷമേ വരൂ. അതുപോലും ഉറപ്പാക്കാനാവാത്ത കേന്ദ്രസര്‍ക്കാര്‍ എട്ട് ലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് സാമ്പത്തിക സംവരണം പ്രഖ്യാപിച്ചതിലെ പൊള്ളത്തരമാണ് സി.പി.എം കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയത്.

സംവരണം സംബന്ധിച്ച ഭരണഘടന ലക്ഷ്യങ്ങള്‍ വ്യക്തമാണെന്നും അത് സാമൂഹികസുരക്ഷക്കുള്ളതാെണന്നും സാമ്പത്തികസമത്വത്തിനുള്ള കുറുക്കുവഴിയല്ലെന്നും വി.എസിെന്റ മുേമ്പയുള്ള നിലപാടാണ്. എന്നാല്‍, പരോക്ഷമായെങ്കിലും പിണറായിയുടെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ അച്യുതാനന്ദന്‍ മാത്രമാണ് തയാറായത് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.െഎ മുേമ്പതന്നെ സാമ്പത്തിക സംവരണത്തിന് എതിരാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ ശബരിമല ഉള്‍പ്പെടെ എതിരാളികളെ നേരിടുന്നതില്‍ പിണറായി വിജയന്‍ കരുത്തോടെ നില്‍ക്കുമ്പോള്‍ ഇത്തരം നയപരമായ കാര്യങ്ങളില്‍ സൂക്ഷ്മത കാട്ടുന്നില്ലെന്ന തോന്നല്‍ പാര്‍ട്ടിക്കുള്ളില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍,പുറത്തു പറയാന്‍ പേടി, പറഞ്ഞാല്‍ വിഭാഗീയതയായി പരിഗണിക്കപ്പെടും. തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ടുളള ബി.ജെ.പിയുടെ തട്ടിപ്പിന് പാര്‍ട്ടിയുടെ അനിഷേധ്യനേതാവ് തലെവച്ചുകൊടുക്കേണ്ടതില്ലായിരുന്നെന്ന അഭിപ്രായമാണ് വി എസ് ഉള്‍പ്പെടെ പലര്‍ക്കും. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends