Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കൊല്ലം ലോക്‌സഭാമണ്ഡലം യു.ഡി.എഫിന് തലവേദനയാകുന്നു... വളരെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൂര്‍ത്തിയായ കൊല്ലം ബൈപ്പാസ് ഉദ്ഘാടം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ട് പ്രധാനമന്ത്രി എത്തുന്നത് പുതിയ വിവാദത്തിന് വഴിവയ്ക്കുന്നു

09 JANUARY 2019 10:02 AM IST
മലയാളി വാര്‍ത്ത

കൊല്ലം ലോക്‌സഭാമണ്ഡലം യു.ഡി.എഫിന് തലവേദനയാകുന്നു. പ്രതിസന്ധികള്‍ നേരിട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചുകയറിയ മണ്ഡലത്തില്‍ ഇക്കുറി കാര്യങ്ങള്‍ തലകീഴായി മറിയുകയാണ്. അടുത്തിടെ ഉയര്‍ന്നുവന്ന കൊല്ലം ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന വിഷയങ്ങളാണ് യു.ഡി.എഫിന് തിരിച്ചടിയാകുന്നത്. ഇത് കൊല്ലം മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനവ്യാപകമായി പ്രചരണായുധമാക്കാന്‍ ഇടതുമുന്നണിയും കച്ചമുറുക്കുകയാണ്.

വളരെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൂര്‍ത്തിയായ കൊല്ലം ബൈപ്പാസ് ഉദ്ഘാടം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ട് പ്രധാനമന്ത്രി എത്തുന്നതാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. നാല്‍പ്പതുവര്‍ഷമായി തുടരുന്ന പണി ഈ സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഇത് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഇതിനെ മറികടന്ന് പ്രധാനമന്ത്രിയെക്കൊണ്ട് ഈ മാസം 15ന് ബൈപ്പാസ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ യു.ഡി.എഫിന് തലവേദനയാകുന്നത്. സംസ്ഥാനസര്‍ക്കാരിനെപ്പോലും അറിയിക്കാതെ കൊല്ലം എം.പിയായ എന്‍.കെ. പ്രേമചന്ദ്രന്റെ ഇടപെടലാണ് ഇതിന് വഴിവച്ചതെന്നാണ് ആരോപണം.

ഈ ആരോപണം യു.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ബന്ധപ്പെട്ട എന്തുവിഷയം വന്നാലും അത് ശക്തമായി പ്രചരിപ്പിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. മോഡിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സജീവമായി നിര്‍ത്തുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ പിന്തുണ നഷ്ടപ്പെടാതെ പിടിച്ചുനിര്‍ത്താമെന്നതാണ് ഇടതുമുന്നണിയുടെ തന്ത്രം.
ശബരിമലവിഷയത്തില്‍ സി.പി.എം ബി.ജെ.പി ബന്ധം ആരോപിക്കുന്ന യു.ഡി.എഫിന് തക്കതായ മറുപടി നല്‍കുന്നതിനും ഇത് സഹായകരമാകുമെന്നതാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാര്‍ ശക്തികളെയും ശക്തമായി നേരിടുമ്പോഴാണ് ഈ ആരോപം ഉന്നയിക്കുന്നത്. എന്നാല്‍ ബി.ജെ.പിക്ക് ഇവിടെ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് യു.ഡി.എഫ് ആണെന്ന് ഇത് ഉയര്‍ത്തി സ്ഥാപിക്കാനാണ് ഇടതുമുന്നിണയുടെ ലക്ഷ്യം. പ്രധാനമന്ത്രി വന്ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതുകൊണ്ട് യു.ഡി.എഫിന് പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടാവില്ലെന്നും മറിച്ച് അത് ബി.ജെ.പിക്കായിരിക്കും നേട്ടമുണ്ടാക്കാന്‍ പോകുന്നതെന്നും അവര്‍ പ്രചരിപ്പിക്കും.

ഈ മാസം 15ന് കൊല്ലത്ത് പ്രധാനമന്ത്രി എത്തുന്നത് രാഷ്ട്രീയനേട്ടമാക്കി മാറ്റാനുള്ള ശ്രമം ബി.ജെ.പി തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വലിയ സ്വീകരണം ഒരുക്കാനാണ് അവരുടെ തീരുമാനം. കഴിഞ്ഞ 40 വര്‍ഷമായി പണി നടക്കുന്ന കൊല്ലം ബൈപ്പാസ് പൂര്‍ത്തിയായതിന്റെ നേട്ടം ഇടതുമുന്നണി എടുക്കാതിരിക്കാനാണ് യു.ഡി.എഫ് ഇത്തരമൊരു നടപടിക്ക് കൂട്ടുനിന്നത്. നാല്‍പ്പതുവര്‍ഷമായി നടക്കുന്നുണ്ടെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് പണിക്ക് വേഗം കൂടിയതെന്നും ഫണ്ട് മുഴുവന്‍ അനുവദിച്ചതെന്നുമാണ് സര്‍ക്കാര്‍ വാദം. ബൈപാസ് യാഥാര്‍ത്ഥ്യമാക്കിയതിന് അവകാശവാദവുമായി യു.ഡി.എഫും എല്‍.ഡി.എഫും പോരടിക്കുന്നതിനിടെയാണ് നേട്ടം കൈപ്പിടിയിലൊതുക്കാന്‍ പ്രധാനമന്ത്രിയുടെ വരവ്. സംസ്ഥാനസര്‍ക്കാരും കേന്ദ്രവും 50:50 അനുപാതത്തില്‍ പണം ചെലവഴിച്ചാണ് ബൈപാസ് പൂര്‍ത്തിയാക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്നായിരുന്നു എന്‍.കെ.പ്രേമചന്ദ്രനും യു.ഡി.എഫും ആരോപിച്ചിരുന്നു. ബൈപ്പാസിന്റെ വശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചശേഷം ഉദ്ഘാടനം നടത്തിയാല്‍മതിയെന്ന് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചതാണ് വിവാദമായത്. കല്ലുംതാഴംമുതല്‍ മേവറംവരെയുള്ള ഭാഗത്ത് തെരുവുവിളക്കില്ലാതെതന്നെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നാണ് ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി ജി.സുധാകരന്‍ പ്രഖ്യാപിച്ചത്.
ബൈപാസ് യാഥാര്‍ഥ്യമാക്കിയത് ഇടതുസര്‍ക്കാരിന്റെ ശ്രമഫലമായാണെന്നായിരുന്നു എല്‍.ഡി.എഫിന്റെ വാദം. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് മുടങ്ങിക്കിടന്ന നിര്‍മാണജോലികള്‍ ആരംഭിച്ചതെന്നുമായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. പണത്തിന്റെ മുഖ്യപങ്കും അനുവദിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും എല്‍ഡിഎഫ് അവകാശപ്പെടുന്നു.
ബൈപ്പാസ് കൊല്ലം മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയവിഷയമായി മാറുന്നതിനിടയില്‍ ഈ നീക്കം യു.ഡി.എഫിനുള്ളിലും ശക്തമായ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കൊല്ലത്ത് ഒന്നുമല്ലാതിരുന്ന ബി.ജെ.പിക്ക് ചുവടുറപ്പിക്കാന്‍ അവസരമൊരുക്കികൊടുക്കുകയാണ് ഇതിലൂടെയെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ നിലപാട്. ഇപ്പോള്‍ കൊല്ലം സീറ്റ് യു.ഡി.എഫില്‍ ആര്‍.എസ്.പിക്കാണ്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഇടതുമുന്നണി വിട്ട് യു.ഡി.എഫില്‍ ചേക്കേറിയ ആര്‍.എസ്.പിയെ ഒപ്പം നിര്‍ത്താനായാണ് കോണ്‍ഗ്രസ് തങ്ങളുടെ പക്കലുണ്ടായിരുന്ന സീറ്റ് ആര്‍.എസ്.പിക്ക് നല്‍കിയത്. ഇതില്‍ കോണ്‍ഗ്രസിനുള്ളില്‍ തുടക്കം മുതല്‍ തന്നെ അമര്‍ഷമുണ്ട്.

രാഷ്ട്രീയ ശക്തമായി ചര്‍ച്ചചെയ്യപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കൊല്ലം. തൊഴിലാളികളാണ് ഇവിടെ ഏറെയും. കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിസന്ധികളും തരണംചെയ്താണ് ആര്‍.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രന്‍ ഇവിടെ നിന്നും വിജയിച്ചത്. അന്ന് അദ്ദേഹത്തെ ഏറെ സഹായിച്ചത് പിണറായി വിജയന്റെ പരനാറി പ്രയോഗവുമായിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍പോലും വിജയിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിരുന്നില്ല. തൊഴിലാളികള്‍ ഏറെയുള്ള മണ്ഡലമാണ് കൊല്ലം. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങള്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടും. ആ സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര ലളിതമാവില്ലെന്ന മുന്നറിയിപ്പ് കോണ്‍ഗ്രസും നല്‍കുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends