രണ്ടാം ദിനവും ജനജീവിതം സ്തംഭിപ്പിച്ച് പണിമുടക്ക്... തിരുവനന്തപുരത്ത് ഇന്നും രാവിലെ ട്രെയിന്‍ തടഞ്ഞു; സമരക്കാരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി... വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്ക് രണ്ടാം ദിവസവും ജനജീവിതം സ്തംഭിപ്പിച്ച് മുന്നേറുന്നു...

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ രണ്ടാം ദിനവും ജനജീവിതം സ്തംഭിപ്പിച്ച്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി ഉൾപ്പെടെയുള്ള സംഘടനകളുടെ പണിമുടക്ക് കേരളത്തിൽ ഫലത്തിൽ രണ്ടു ദിവസത്തെ ഹർത്താൽ ആയി മാറിയേക്കും. . മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ - തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരാണ് പണിമുടക്ക്. 20 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്ക് ഭാഗികമാണ്. എന്നാല്‍ കേരളം, ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് പണിമുടക്ക് ശക്തമായി തുടരുന്നത്. സംസ്ഥാന കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളിലുള്ള 20 കോടി ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് കണക്ക്. എഐടിയുസി, സിഐടിയു, എച്ച്.എം.എസ്, എഐയുടിയുസി, ടിയുസിസിസ, എഐസിസിടിയു എന്നിവ ഉള്‍പ്പെടെ പത്തോളം തൊഴിലാളി യൂണിയനുകളാണ് സമരത്തില്‍. ബാങ്ക് ഇന്‍ഷുറന്‍സ് മേഖലയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
മിക്കയിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിച്ചു. എന്നാല്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ പണിമുടക്ക് കാര്യമായ പ്രശ്‌നമുണ്ടാക്കിയില്ല. പണിമുടക്കില്‍ തിരുവനന്തപുരത്ത് ഇന്നും രാവിലെ ട്രെയിന്‍ തടഞ്ഞു. സമരക്കാരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. വയനാട് കെഎസ്‌ആര്‍.ടിസി ഡിപ്പോയില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ച് രാവിലെ ജീവനക്കാരെത്തി. .
പോലീസ് സംരക്ഷണം ലഭിച്ചാല്‍ വാഹനങ്ങള്‍ അയക്കാമെന്ന് കെ.എസ്‌ആര്‍.ടി.സി വ്യക്തമാക്കി. അതേസമയം, ശബരിമല സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്. അതിനിടെ, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന് അയവുവന്നിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പേരാമ്ബ്രയില്‍ വീടിനു നേര്‍ക്ക് ബോംബേറുണ്ടായി. സി.പി.എം പ്രവര്‍ത്തകന്‍ വെട്ടുവര്‍കണ്ടിയില്‍ ശ്രീധരന്‍ നമ്ബ്യാരടെ വീടിനു നേര്‍ക്കാണ് പുലര്‍ച്ചെ ബോംബേറുണ്ടായത്. വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇടുക്കിയിലെ പല മേഖലകളിലെയും തേയില, കാപ്പി, ഏലം, റബ്ബര്‍ തോട്ടങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഒരു വിഭാഗം ജീപ്പ് ഡ്രൈവര്‍മാരും പണിമുടക്കില്‍ പങ്കെടുത്തതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള താത്കാലിക തൊഴിലാളികള്‍ക്കും ജോലിക്കെത്താനാകാതെ പണിമുടക്കിന്റെ ഭാഗമാകേണ്ടി വന്നു.
https://www.facebook.com/Malayalivartha























