Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കൊല്ലം ബൈപാസ് ഉത്ഘാടനത്തെ ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലടിക്കവേ മണ്ണും ചാരിയിരുന്ന ബിജെപി പെണ്ണുംകൊണ്ടുപോകുന്ന കാഴ്ച...

09 JANUARY 2019 11:18 AM IST
മലയാളി വാര്‍ത്ത

കൊല്ലം ബൈപാസ് ഉല്‍ഘാടനവുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലടിക്കേ മണ്ണും ചാരിയിരുന്ന ബിജെപി വന്ന് പെണ്ണുംകൊണ്ടുപോകുന്ന അവസ്ഥ ഭരണപക്ഷത്തിനേറ്റ വലിയ അടിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന ഫെബ്രുവരി മാസം 15ാം തീയതി ബൈപാസ് ഉല്‍ഘാടനം ചെയ്യാനെത്തുന്നു എന്നറിഞ്ഞതോടെ ഭരണപക്ഷം ഇടിവെട്ടേറ്റ അവസ്ഥയിലാണ്. ആങ്ങളെ ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കാണണം എന്ന പക്ഷക്കാരായ പ്രതിപക്ഷത്തിനാണ് ഇക്കാര്യത്തില്‍ ബിജെപിയേക്കാള്‍ സന്തോഷം. ബിജെപിക്കാരെ സംബന്ധിച്ചിടത്തോളം കൊല്ലം ബൈപാസൊക്കെ എന്ത് എന്ന ഭാവമാണ്. എന്തായാലും, ബൈപാസ് തുറന്നുകിട്ടുന്നു എന്നതാണ് ജനത്തിന്റെ ആശ്വാസം. എല്‍ ഡി എഫും യു ഡി എഫും തമ്മിലടിച്ചപ്പോള്‍ കപ്പുമായി ബിജെപി തിളങ്ങുന്ന കാഴ്ച്ച.

ലോക് സഭാ തിരഞ്ഞെടുപ്പ് മുമ്പില്‍ക്കണ്ട് കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം വേഗത്തിലാക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തുകയായിരുന്നു. ഫെബ്രുവരി രണ്ടാം തീയതി മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യുമെന്ന് പൊതുമരാമത്തു മന്ത്രി ജി.സുധാകരന്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതുകേട്ട് ചങ്കുപൊട്ടിയത് ബൈപാസിന്റെ പിതൃത്വം മൊത്തമായി ഏറ്റെടുക്കാന്‍നിന്ന കൊല്ലം എംപി പ്രേമചന്ദ്രനാണ്. നേരത്തേ പല സന്ദര്‍ഭങ്ങളിലും ബിജെപിയുമായുള്ള സ്‌നേഹബന്ധം മറനീക്കി പുറത്തുവന്നിട്ടുള്ള ആളാണ് പ്രേമചന്ദ്രന്‍. കോണ്‍ഗ്രസിനും ബിജെപിയ്ക്കുമിടയിലെ കേരളത്തിലെ ഏറ്റവും വീതിയേറിയ ബൈപാസ് എന്നുവരെ പ്രേമചന്ദ്രന് പേരുണ്ട്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെക്കൊണ്ട് ശബരിമല വിഷയത്തില്‍ ഓര്‍ഡിന്‍സ് ഇറക്കാനായി യുഡിഎഫ് നേതാക്കള്‍ ബിജെപിക്കാരുമായി ബന്ധപ്പെട്ടതും പ്രേമചന്ദ്രന്‍ എന്ന ഈ പാലത്തിലൂടെയാണ്. കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ കുരുക്കുമായിരുന്ന ആ ശ്രമം സോണിയഗാന്ധി ഇറങ്ങി പൊളിച്ച കഥ ഇപ്പോള്‍ പാട്ടാണല്ലോ. കൊല്ലം ബൈപാസിന്റെ അവകാശം ഇടതുപക്ഷം കൊണ്ടുപോകുന്നത് സഹിക്കാനാകാത്ത പ്രേമചന്ദ്രന്റെ ഇടപെടലാണ് നരേന്ദ്രമോദിയെ കൊല്ലത്തേക്ക് കൊണ്ടുവരുന്നതിന് പിന്നിലും എന്നാണ് കേള്‍ക്കുന്നത്. എന്തായാലും നാല്‍പത്തിയഞ്ച് വര്‍ഷത്തിലേറെയായി നീണ്ടുനിന്ന കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം ബൈപാസ് പണി പൂര്‍ത്തിയായി തുറന്നുകിട്ടുന്നതില്‍ കൊല്ലം നിവാസികള്‍ ആശ്വസിക്കുകയാണ്. രാഷ്ട്രീയക്കളിയൊക്കെ മിമിക്രി കാണുന്നപോലെ അവര്‍ ആസ്വദിക്കുന്നു.

നാല്‍പത്തഞ്ചിലേറെ വര്‍ഷമെടുത്താണ് കൊല്ലം ബൈപാസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. കേരള കേന്ദ്ര സര്‍ക്കാരുടെ തുല്യപങ്കാളിത്തത്തിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. ഇത്രയും കാലം മാറിമാറിവന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും എംപിമാരും എംഎല്‍എമാരും ഇതിന്റെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലര പതിറ്റാണ്ട് ഇഴഞ്ഞുനീങ്ങിയിരുന്ന ബൈപാസ് നിര്‍മ്മാണം ജി.സുധാകരന്‍ മന്ത്രിയായതിനുശേഷമാണ് കുരുക്കുകളഴിച്ച് ഇപ്പോഴെങ്കിലും സഞ്ചാരയോഗ്യമാക്കുവാന്‍ അവസരമുണ്ടാക്കിയതെന്ന് ഭരണപക്ഷം പറയുന്നു. ഇതിനു മുമ്പുള്ള കോണ്‍ഗ്രസ് എംപിമാര്‍ എടുത്തിട്ടുള്ള അത്ര പരിശ്രമം പോലും പ്രേമചന്ദ്രന്‍ എടുത്തിട്ടില്ല എന്നു പറയുമ്പോള്‍ കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ മറുപടി പറയാതിരിക്കുന്നത് നാം ശ്രദ്ധിക്കേണ്ട കാര്യമാണ്. വരാന്‍ പോകുന്ന ചില നാടകങ്ങളുടെ കേളികൊട്ടാണ് ഈ വിവാദത്തിലൂടെ ഉയര്‍ന്നുകേള്‍ക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ കാലത്ത് വെറും നാലര മണിക്കൂര്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രേമചന്ദ്രന്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫില്‍ എത്തിയത്. ആര്‍എസ്പിയുടെ ദേശീയ നേതൃത്വത്തെത്തന്നെ അങ്കലാപ്പിലാക്കിക്കൊണ്ട് സംസ്ഥാന നേതൃത്വത്തെ വരച്ച വരയില്‍നിര്‍ത്തിയാണ് പ്രേമചന്ദ്രന്‍ കാര്യം സാധിച്ചെടുത്തത്. ആ പ്രത്യേക സാഹചര്യത്തില്‍ നിലവിലെ എംപി ആയിരുന്ന പീതാംബരക്കുറുപ്പ് പ്രേമചന്ദ്രനു വേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. അത്ര എളുപ്പം അത് ഇപ്രാവശ്യം നടക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

ലോക് സഭാ സീറ്റിനെ ചൊല്ലി അങ്ങനെ ഒരു വിവാദം ഉണ്ടായാല്‍ പ്രേമചന്ദ്രന്‍ അടുത്ത രണ്ടു മണിക്കൂര്‍ കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് രാഷ്ട്രീയവ!ൃത്തങ്ങളിലെ നിഗമനം. അതിനുള്ള കളമൊരുക്കലായാണ് നരേന്ദ്രമോദിയുടെ ബൈപാസ് ഉല്‍ഘാടനം പ്രേമചന്ദ്രന്‍ ആസൂത്രണം ചെയ്തതതെന്ന് അവര്‍ പറയുന്നു. അതുകൊണ്ടാണ് ബൈപാസിന്റെ ഉല്‍ഘാടനം പിണറായി വിജയന് കൈവിട്ടുപോയതില്‍ ആഹ്ലാദിക്കുമ്പോഴും പ്രേമചന്ദ്രനെ കാണുമ്പോള്‍ ഒരു മ്ലാനത കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കളിലുണ്ടാകുന്നത്.

എങ്ങനെ വീണാലും നാലുകാലില്‍ എന്ന പൂച്ചയുടെ ബുദ്ധിയാണ് ഇവിടെ പ്രേമചന്ദ്രന്‍ ഉപയോഗിച്ചതെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ഒന്നുകില്‍ ബിജെപിയുടെ അദൃശ്യപിന്തുണയുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സീറ്റ് കൊടുത്തില്ലെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വെട്ടത്തു വരിക. ഇനി ഒരു പക്ഷേ, ഘടകങ്ങള്‍ ഒത്തുവന്നാല്‍ സാക്ഷാല്‍ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥിയായും ഈ പ്രതിഭാശാലി പ്രത്യക്ഷപ്പെടാവുന്നതേ ഉള്ളൂ. എന്തുവന്നാലും അനുഭവിക്കുന്നത് കൊല്ലം വാസികള്‍ തന്നെ.

ഇതൊന്നുമല്ലാതെ, മണ്ണും ചാരിയിരുന്ന നരേന്ദ്ര മോദി അടുത്തയാഴ്ച ബൈപാസ് ഉല്‍ഘാടനത്തിനു വരുമ്പോള്‍ പ്രേമചന്ദ്രനെ ഒപ്പംകൊണ്ടുപോകുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends