ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നാട് മുഴുവന്‍ പ്രതിഷേധിയ്ക്കുമ്പോൾ ചലച്ചിത്ര പ്രവര്‍ത്തര്‍ക്ക് മിണ്ടാതെയിരിക്കാന്‍ കഴിയില്ല ! ; സിനിമ ലൊക്കേഷനില്‍ നിന്ന് ഇറങ്ങി പ്രകടനത്തെ അഭിവാദ്യം ചെയ്ത് ജഗദീഷും ഇന്ദ്രന്‍സും

കേന്ദ്ര സര്‍ക്കാരിനെതിരായ ജനവിരുദ്ധ - തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന് പിന്തുണയുമായി ചലച്ചിത്രതാരങ്ങളായ ജഗദീഷും ഇന്ദ്രന്‍സും രംഗത്തെത്തിയിരിക്കുകയാണ്.
കോഴിക്കോട് നടന്ന പ്രകടനത്തെ ലൊക്കേഷനില്‍ നിന്ന് ഇറങ്ങിവന്നാണ് ഇരുവരും അഭിവാദ്യം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നാട് മുഴുവന്‍ പ്രതിഷേധിയ്ക്കുമ്പോൾ ചലച്ചിത്ര പ്രവര്‍ത്തര്‍ക്ക് മിണ്ടാതെയിരിക്കാന്‍ കഴിയില്ലെന്നാണ് ജഗദീഷ് പറയുന്നത്. ആരും നിര്‍ബന്ധിച്ചത് കൊണ്ടല്ല എന്നും സ്വയം ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇറങ്ങി വന്നതെന്നും ജഗദീഷ് പ്രതികരിച്ചു.
അതേസമയം ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ നടത്തുന്ന പൊതുപണിമുടക്ക് രണ്ടാം ദിവസവും ജനത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കേരളത്തില്‍ സ്വകാര്യ ബസ്സുകളൊന്നും ഓടുന്നില്ല. കെഎസ്ആര്‍ടിസി ശബരിമല സര്‍വീസുകള്‍ പതിവുപോലെ ഓടുന്നുണ്ട്. മറ്റു സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ഓടുന്നില്ല. ചൊവ്വാഴ്ചത്തെ അപേക്ഷിച്ച് ഇന്നു കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ട്. ചൊവ്വാഴ്ച കട തുറക്കുന്ന വിഷയത്തില്‍ സംഘര്‍ഷമുണ്ടായ മഞ്ചേരിയില്‍ ഇന്നു കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്വകാര്യ ബസ്സുകള്‍ പതിവുപോലെ നിരത്തുകളിലുണ്ട്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മിക്ക ജില്ലകളിലും പ്രകടനങ്ങള്‍ നടന്നു. തൃശൂര്‍ ജില്ലയിലും ഇന്നു കൂടുതല്‍ കടകള്‍ തുറന്നു.
https://www.facebook.com/Malayalivartha























