പെൺകുട്ടിയാണെന്ന പേരിൽ വ്യാജ ഫെയ്സ് ബുക്ക് പ്രൊഫൈലുണ്ടാക്കി പരിചയപ്പെട്ട ശേഷം പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം പൊളളാച്ചിയിൽ പിടിയിലായതോടെ കേരളത്തിലും ഇത്തരം സംഘങ്ങളുടെ പ്രവർത്തനം പോലീസ് നിരീക്ഷിക്കുന്നു

പെൺകുട്ടിയാണെന്ന പേരിൽ വ്യാജ ഫെയ്സ് ബുക്ക് പ്രൊഫൈലുണ്ടാക്കി പരിചയപ്പെട്ട ശേഷം പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം പൊളളാച്ചിയിൽ പിടിയിലായതോടെ കേരളത്തിലും ഇത്തരം സംഘങ്ങളുടെ പ്രവർത്തനം പോലീസ് നിരീക്ഷിക്കുന്നു. പെൺകുട്ടികളെ ഓൺലൈനിൽ പരിചയപ്പെട്ട് പീഡിപ്പിക്കുന്ന സംഘങ്ങൾ കേരളത്തിലും സജീവമാണെന്ന് പോലീസ് കരുതുന്നു. നേരത്തെ ഇത്തരം സംഘങ്ങൾ പോലീസിന്റെ വലയിലായിട്ടുണ്ട്.
പൊള്ളാച്ചിയിൽ അൻപതിലധികം യുവതികളാണ് പീഡനത്തിന് ഇരയായത്. വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് സ്കൂൾ വിദ്യാർത്ഥികളെ സംഘം വലയിലാക്കിയത്. സംഘത്തിന്റെ ഇരകളായവരിൽ അധ്യാപകരും ഉണ്ട്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തെങ്കിലും അവർ തിരിഷ്ട്രീയ സ്വാധീനമുള്ളതിനാൽ നിയമത്തിന്റെ പിടിയിൽ നിന്നും വഴുതി മാറുമെന്നാണ് ആക്ഷേപം. അണ്ണാ ഡി എം കെ മന്ത്രിയുടെയും എം എൽ എയുടെയും മക്കൾക്ക് സംഘവുമായി അടുപ്പമുണ്ടെന്നാണ് ആരോപണം.
സൗഹൃദത്തിലാകുന്നതോടെ സ്ത്രീ പ്രൊഫൈലിൽ ഉള്ളവർ പുഷൻമാരാണെന്ന് മനസിലാക്കും. തുടർന്ന് പ്രണയത്തിന്റെ ഊഴമാണ്. പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കുന്ന യുവാവ് പെൺകുട്ടിയെ നിരന്തരം കൂടികാഴ്ചകൾക്ക് ക്ഷണിക്കും. സംസാരിക്കാനാണെന്ന് പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റിയ ശേഷം വഴിയിൽ നിന്നും സംഘത്തിലുള്ള മൂന്ന് പേർ കൂടി കാറിൽ കയറും. കാറിൽ തന്നെയാണ് പീഡനം നടക്കുന്നത്. ഇതിനൊപ്പം പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യും. എന്നിട്ട് പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിക്കും. ഇതിൽ ഒരു പെൺകുട്ടി തന്റെ സഹോദരന് വിവരങ്ങൾ നൽകിയതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞതും പരാതി സമർപ്പിക്കപ്പെട്ടതും. അതോടെ സംഭവം വിവാദമായി മാറി, ഇതിനകം 200 പെൺകുട്ടികളെ സംഘം പീഡിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പ്രതികളുടെ കൈയിൽ നിന്നും പോലീസ് മൊബൈൽ ഫോൺകൾ പിടികൂടി. ഇതിൽ നിന്നും നഗ്ന ചിത്രങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി പ്രതികൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രതികളുടെ കെണിയിൽ പെട്ടവരിൽ യുവ ഡോകടർമാർ വരെയുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളിൽ പലരെയും കണ്ടെത്തിയെങ്കിലും അവരാരും പരതി നൽകാൻ തയ്യാറല്ല. കഴിഞ്ഞ കാലയളവിൽ മേഖലയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരു പെൺകുട്ടി മാത്രമാണ് ഇതു വരെ പരാതി നൽകിയത്. മറ്റെരു പെൺകുട്ടിയുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അവർ പരാതി നൽകാൻ തയാറല്ല. പെൺകുട്ടി വിവാഹിതയാണ്. പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുന്നിലെങ്കിലും മൊഴി നൽകണമെന്നാണ് പോലീസിന്റെ ആവശ്യം. തമിഴ്നാട്ടിൽ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ സംഭവത്തിന് എതിരായി രംഗത്തെത്തിയിട്ടുണ്ട്
തമിഴ്നാട് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ കുട്ടികളുടെ ഓൺ ലൈൻ ബന്ധങ്ങൾ പോലീസ് നിരീക്ഷിക്കാൻ ആരംഭിച്ചിട്ടുള്ളത് . പ്രധാനമായും വ്യാജ പ്രൊഫൈൽ ഉണ്ടോ എന്നാണ് പോലീസ് നിരീക്ഷിക്കുന്നത്. പല കുട്ടികൾക്കും ഫെയിസ് ബുക്കിൽ അക്കൗണ്ട് ഉണ്ട്. കേരളത്തിൽ സ്കൂൾ കുട്ടികൾ വരെ ഫെയ്സ് ബുക്ക് അകൗണ്ട് ഉള്ളവരാണ്. ഇത്തരക്കാരെ പ്രലോഭനങ്ങളിൽ വീഴ്ത്താൻ ഗൂഢ സംഘങ്ങളും സജീവമാണ്. അതാണ് രക്ഷിതാക്കളെയും പോലീസിനെയും ഭയപ്പെടുത്തുന്നത്.
സ്നേഹത്തിന്റെ പേരു പറഞ്ഞ് പെൺകുട്ടികളെ കൊല്ലുന്ന നാട്ടിൽ ഓൺലൈൻ പീഡനങ്ങൾ സംഭവിക്കരുതേ എന്ന പ്രാർത്ഥനയിലാണ് അധികൃതർ. കുട്ടികളുടെ ഓൺലൈൻ ഇടപാടുകൾ പോലീസ് സസൂക്ഷമം നിരീക്ഷിക്കുന്നു. വാട്സ് ആപ്പ് ഗ്രൂപ്പുകളും പോലീസിന്റെ സജീവ ശ്രദ്ധയിലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പഠിക്കുന്ന 70% കുട്ടികളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ നല്ലൊരു ശതമാനവും സ്കൂളിൽ ഫോൺ കൊണ്ടുവരുന്നവരാണ്. സ്കൂളിൽ ഫോൺവിലക്കിയാൽ രക്ഷിതാക്കൾ കൊടുത്തു വിടുന്നതാണെന്ന് പറയും. കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധ വേണ്ടി വരുന്ന സന്ദർഭമാണ് ഇത്
https://www.facebook.com/Malayalivartha
























