കർതാർപുർ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് നിർണായക ചർച്ച ഇന്ന്

കര്‍താര്‍പുര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ച ഇന്ന് നടക്കും. വാഗാ അതിർത്തിക്കടുത്തുള്ള ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളും തമ്മിലെ ചർച്ച നടത്തുക. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ ഉദ്യോഗസ്ഥരാണ് ചർച്ച നടത്തുക. പുൽവാമ ആക്രമണത്തത്തെ തുടർന്ന് ബന്ധം വഷളായതിന് പിന്നാലെ ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചയ്ക്ക് തയ്യാറാകുന്നത്.
ഗുരുനാനക് അവസാന കാലം ചെലവഴിച്ച പാകിസ്ഥാനിലെ ഗുരുദ്വാര ദർബാർ സാഹിബിലേക്ക് ഇടനാഴി നിർമ്മിക്കാൻ പാകിസ്ഥാൻ സമ്മതം അറിയിച്ചിരുന്നു. മൂന്ന് കിലോമീറ്റർ ദൂരമുള്ള ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ സിക്ക് മതവിശ്വാസികൾക്ക് ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ വഴിയൊരുക്കും. ഖാലിസ്ഥാൻ അനുകൂല സംഘടനകൾക്ക് ഇടനാഴിയുടെ നിയന്ത്രണം നല്‍കുന്നത് തടയണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ചർച്ച റിപ്പോർട്ട് ചെയ്യാൻ പാക് മാധ്യമപ്രവർത്തകർക്ക് വിസ നൽകാത്തതിൽ പാകിസ്ഥാൻ പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha
























